ആപ്പ്ജില്ല

മിങ്കുകളിലൂടെ കൊവിഡിന്റെ രണ്ടാം തരംഗമോ? മനുഷ്യരിലേക്ക് അതിവേഗം; വാക്‌സിനുകളുടെ ഫലപ്രാപ്തിയെ ബാധിക്കുമോ?

മിങ്കുകളില്‍ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജാഗ്രത പാലിക്കണമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Samayam Malayalam 8 Nov 2020, 10:50 am
കൊറോണവൈറസ് എന്ന രോഗബാധ ലോകമെമ്പാടും കാര്‍ന്നു തിന്നാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു. ഇതുവരെ രോഗം ഭേദമാകാന്‍ വാക്‌സിന്‍ പുറത്തിറങ്ങിയിട്ടില്ല. വിവിധ രാജ്യങ്ങളും മരുന്ന് കമ്പനികളും വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള തീവ്രപരിശ്രമത്തിലാണ്. അതിനിടയിലാണ് കൊവിഡ് സംബന്ധിച്ച പുതിയ അപകടം പുറത്തുവരുന്നത്. മിങ്കുകളില്‍ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജാഗ്രത പാലിക്കണമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
Samayam Malayalam mutant mink coronavirus covid 19 much high could impact vaccines effectiveness
മിങ്കുകളിലൂടെ കൊവിഡിന്റെ രണ്ടാം തരംഗമോ? മനുഷ്യരിലേക്ക് അതിവേഗം; വാക്‌സിനുകളുടെ ഫലപ്രാപ്തിയെ ബാധിക്കുമോ?



കൊന്നൊടുക്കിയത് 17 ദശലക്ഷം മിങ്കുകളെ

17 ദശലക്ഷം മിങ്കുകളെ രാജ്യത്ത് കൊന്നൊടുക്കുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവന വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. മിങ്കുകളിലൂടെയുള്ള കൊവിഡ് വ്യാപനം തടയാനാണ് ഇവയെ കൂട്ടത്തോടെ കൊല്ലുന്നതെന്ന് അധികൃതര്‍ പറയുന്നു.

വാക്‌സിന്‍ ഫലപ്രാപ്തിയെ ബാധിക്കുമോ?

മിങ്കുകളില്‍ ജനിതക വ്യതിയാനം സംഭവിച്ച് കൊറോണവൈറസ് ബാധ പടരുമോയെന്ന ഭീതി നിലനില്‍ക്കെ വാക്‌സിന്റെ ഫലപ്രാപ്തിയെ ബാധിച്ചേക്കാമെന്ന് ഡാനിഷ് പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ആഗോള മാധ്യമങ്ങള്‍ ഞെട്ടലോടെയാണ് ഇതിനെ പ്രതികരിച്ചത്. കൊവിഡ് പകര്‍ച്ചവ്യാധി മൂലം ഇതിനകം തന്നെ ഉയര്‍ന്ന ഭയം കണക്കിലെടുത്ത് ഒരു വര്‍ഷത്തിനുള്ളില്‍ 1.2 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

അപകടസാധ്യത വളരെ വലുത്

മിങ്കുകളില്‍ കണ്ടെത്തിയ കൊറോണവൈറസ് അപകടകാരിയാണെന്ന് ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെ വൈറോളജിസ്റ്റ് ഏഞ്ചല റാസ്മുസെന്‍ അഭിപ്രായപ്പെട്ടു. ഇതിനായുള്ള കൂടുതല്‍ തെളിവുകള്‍ക്കായി കാത്തിരിക്കുകയാണെന്ന് ഏഞ്ചല പറഞ്ഞു. ജനിതക മാറ്റം സംഭവിച്ചെന്ന് വെളിവാക്കുന്ന തെളിവുകള്‍ നിരത്താന്‍ ശാസ്ത്ര ലോകത്തെ അനുവദിക്കുമെന്ന് ഏഞ്ചല വ്യക്തമാക്കി.

12 പേരില്‍ കൊവിഡ്

നീര്‍നായ ഗണത്തില്‍ പെടുന്ന മിങ്കുകള്‍ ഡെന്മാര്‍ക്കില്‍ വളരെ കൂടുതലാണ്. ഇവിടെ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മിങ്കുകളെ വന്‍തോതില്‍ കയറ്റി അയക്കുന്നുണ്ട്. 12 പേരില്‍ കണ്ടെത്തിയ പുതിയ തരം കൊറോണവൈറസിനെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയത്.

മിങ്ക് ഫാമുകളില്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങള്‍

ഡെന്‍മാര്‍ക്ക്, അമേരിക്ക ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളിലാണ് മിങ്കുകളില്‍ ജനിതക വ്യതിയാനം സംഭവിച്ച കൊറോണവൈറസ് കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഡെന്മാര്‍ക്കിനെയും അമേരിക്കയെയും കൂടാതെ, ഇറ്റലി, നെതര്‍ലാന്റ്‌സ്, സ്‌പെയിന്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ ഇത്തരത്തില്‍ കൊറോണവൈറസ് കണ്ടെത്തി. മിങ്കുകളില്‍ കൊറോണവൈറസ് കണ്ടെത്തിയതിനും 12 പേരില്‍ വൈറസ് ബാധിച്ചതിനും പിന്നാലെ ഡെന്‍മാര്‍ക്കില്‍ കനത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജനിതകമാറ്റം ഭാവിയിലെ ഏതെങ്കിലും വാക്‌സിനുകളുടെ ഫലപ്രാപ്തിയെ അപകടപ്പെടുത്തുമോയെന്ന് കോപ്പന്‍ഹേഗന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്