കീവ്: രണ്ടാം ലോക മഹായുദ്ധകാലത്തെ ക്രൂരമായ നാസി കൂട്ടക്കൊലകളെ അതിജീവിച്ച 96കാരൻ റഷ്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുക്രൈൻ നഗരമായ ഖർകീവിൽ നടന്ന ഷെല്ലാക്രമണത്തിലാണ് ബോറിസ് റൊമാൻചെങ്കോ കൊല്ലപ്പെട്ടത്. പ്രദേശത്തെ അപ്പാർട്ട്മെൻ്റിന് നേരെയുണ്ടായ റഷ്യൻ ആക്രമണത്തിലാണ് റൊമാൻചെങ്കോ കൊല്ലപ്പെട്ടതെന്ന് കുടുംബം അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച റഷ്യ നടത്തിയ ആക്രമണത്തിലാണ് റൊമാൻചെങ്കോ കൊല്ലപ്പെട്ടതെന്ന് ചെറുമകൾ പറഞ്ഞു. നഗരത്തിലെ ബഹുനില കെട്ടിടത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. വെള്ളിയാഴ്ച താമസസ്ഥലത്തിന് നേർക്ക് റഷ്യയുടെ ശക്തമായ ഷെല്ലാക്രമണം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. റൊമാൻചെങ്കോയുടെ മരണത്തിൽ യുക്രൈൻ പ്രസിഡൻ്റ് വോളോഡിമിർ സെലൻസ്കി വൈകാരികമായിട്ടാണ് പ്രതികരണം നടത്തിയത്. "അദ്ദേഹം എന്തെല്ലാം കാര്യങ്ങളിലൂടെ കടന്നുപോയി, എന്നാൽ റഷ്യൻ ആക്രമണത്തിൽ മരണം സംഭവിച്ചു" - എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
അഡോൾഫ് ഹിറ്റ്ലർക്ക് പോലും സാധിക്കാത്തത് പുടിന് കഴിഞ്ഞുവെന്ന പ്രതികരണമാണ് യുക്രൈൻ പ്രതിരോധ മന്ത്രാലയം നടത്തിയത്. യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയാണ് ട്വീറ്റ് ചെയ്തത്. റൊമാൻചെങ്കോയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ യുക്രൈൻ പുറത്തുവിട്ടിട്ടില്ല. ഫെബ്രുവരി 24ന് റഷ്യൻ അധിനിവേശം ആരംഭിച്ചത് മുതൽ പ്രദേശത്ത് നിരന്തരമായ ഷെല്ലാക്രമണം തുടരുകയാണ്. നഗരത്തിൽ കുറഞ്ഞത് 500 സാധരണക്കാരെങ്കിലും കൊല്ലപ്പെട്ടതായി ഒരു യുക്രൈൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
1926 ജനുവരി 20ന് സുമി നഗരത്തിനടുത്തുള്ള ബോണ്ടാരിയിൽ ജനിച്ച റൊമാൻചെങ്കോ രണ്ടാം ലോക മഹായുദ്ധകാലത്ത് നാല് നാല് കോൺസൻട്രേഷൻ ക്യാംപുകളെ അതിജീവിച്ചിട്ടുണ്ട്. 1942ൽ ഡോർട്ട്മുണ്ടിലേക്ക് നാടുകടത്തപ്പെടുകയും തുടർന്ന് ഖനന തൊഴിലാളിയായി ജോലി ചെയ്യേണ്ടിയും വന്നു. 1943ൽ നാസികളുടെ നിയന്ത്രണത്തിലുള്ള ബുച്ചൻവാൾഡ് കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് എത്തപ്പെട്ട. രണ്ടാം ലോക മഹായുദ്ധസമയത്ത് ഇവിടെ 53,000ലത്തിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. ബാൾട്ടിക് കടൽ ദ്വീപായ യൂസെഡോമിലെ പീനെമുണ്ടെയിൽ എത്തപ്പെട്ട റൊമാൻചെങ്കോ നിരവധി കോൺസൻട്രേഷൻ ക്യാംപുകളിൽ കഴിയുകയും ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച റഷ്യ നടത്തിയ ആക്രമണത്തിലാണ് റൊമാൻചെങ്കോ കൊല്ലപ്പെട്ടതെന്ന് ചെറുമകൾ പറഞ്ഞു. നഗരത്തിലെ ബഹുനില കെട്ടിടത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. വെള്ളിയാഴ്ച താമസസ്ഥലത്തിന് നേർക്ക് റഷ്യയുടെ ശക്തമായ ഷെല്ലാക്രമണം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. റൊമാൻചെങ്കോയുടെ മരണത്തിൽ യുക്രൈൻ പ്രസിഡൻ്റ് വോളോഡിമിർ സെലൻസ്കി വൈകാരികമായിട്ടാണ് പ്രതികരണം നടത്തിയത്. "അദ്ദേഹം എന്തെല്ലാം കാര്യങ്ങളിലൂടെ കടന്നുപോയി, എന്നാൽ റഷ്യൻ ആക്രമണത്തിൽ മരണം സംഭവിച്ചു" - എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
അഡോൾഫ് ഹിറ്റ്ലർക്ക് പോലും സാധിക്കാത്തത് പുടിന് കഴിഞ്ഞുവെന്ന പ്രതികരണമാണ് യുക്രൈൻ പ്രതിരോധ മന്ത്രാലയം നടത്തിയത്. യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയാണ് ട്വീറ്റ് ചെയ്തത്. റൊമാൻചെങ്കോയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ യുക്രൈൻ പുറത്തുവിട്ടിട്ടില്ല. ഫെബ്രുവരി 24ന് റഷ്യൻ അധിനിവേശം ആരംഭിച്ചത് മുതൽ പ്രദേശത്ത് നിരന്തരമായ ഷെല്ലാക്രമണം തുടരുകയാണ്. നഗരത്തിൽ കുറഞ്ഞത് 500 സാധരണക്കാരെങ്കിലും കൊല്ലപ്പെട്ടതായി ഒരു യുക്രൈൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
1926 ജനുവരി 20ന് സുമി നഗരത്തിനടുത്തുള്ള ബോണ്ടാരിയിൽ ജനിച്ച റൊമാൻചെങ്കോ രണ്ടാം ലോക മഹായുദ്ധകാലത്ത് നാല് നാല് കോൺസൻട്രേഷൻ ക്യാംപുകളെ അതിജീവിച്ചിട്ടുണ്ട്. 1942ൽ ഡോർട്ട്മുണ്ടിലേക്ക് നാടുകടത്തപ്പെടുകയും തുടർന്ന് ഖനന തൊഴിലാളിയായി ജോലി ചെയ്യേണ്ടിയും വന്നു. 1943ൽ നാസികളുടെ നിയന്ത്രണത്തിലുള്ള ബുച്ചൻവാൾഡ് കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് എത്തപ്പെട്ട. രണ്ടാം ലോക മഹായുദ്ധസമയത്ത് ഇവിടെ 53,000ലത്തിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. ബാൾട്ടിക് കടൽ ദ്വീപായ യൂസെഡോമിലെ പീനെമുണ്ടെയിൽ എത്തപ്പെട്ട റൊമാൻചെങ്കോ നിരവധി കോൺസൻട്രേഷൻ ക്യാംപുകളിൽ കഴിയുകയും ചെയ്തു.