ആപ്പ്ജില്ല

നാസിക്കാലത്തെ ടൈപ്പിസ്റ്റ്, കുറ്റക്കാരിയെന്ന് കോടതി; 97 വയസ്സുള്ള മുത്തശ്ശിക്ക് ശിക്ഷ‌

2021 സെപ്റ്റംബർ മാസത്തിലാണ് വിചാരണ നടപടികൾ ആരംഭിച്ചത്. ‌വിചാരണയിൽ നിന്നും രക്ഷപെടുന്നതിന് ഫർച്നർ തന്റെ റിട്ടയർമെന്റ് ഹോമിൽ നിന്ന് ഒളിച്ചോടിയിരുന്നു. പിന്നീട്, ഹാംബർഗിലെ ഒരു തെരുവിൽ പോലീസ് കണ്ടെത്തുകയായിരുന്നു.

Authored byജി​ന്‍റോ ജെയിംസ് മാളിയേക്കൽ | Samayam Malayalam 21 Dec 2022, 5:58 pm
ഹിറ്റ്ലറുടെ നാസി കോൺസന്റ്രറേഷൻ ക്യാമ്പ് സെക്രട്ടറിയായി ജോലി ചെയ്തിരുന്ന സ്ത്രീയ്ക്ക് ശിക്ഷ വിധിച്ച് കോടതി. 97 കാരി അമ്മൂമ്മ ഗാർഡ് ഫച്ച്നർക്കാണ് ശിക്ഷവിധിച്ചിരിക്കുന്നത്.
Samayam Malayalam irmgard furchner trial
ഗാർഡ് ഫച്ചർ


Also Read : പെൺകുട്ടികൾ ക്യാംപസിൽ പ്രവേശിപ്പിക്കരുത്: സർവകലാശാലകളിൽ വിലക്ക് ഏർപ്പെടുത്തി താലിബാൻ

10,505 പേരെ കൊലപാതകത്തിനും അഞ്ച് പേരെ കൊലപ്പെടുത്താനുള്ള ശ്രമിച്ചതിനും രണ്ട് വർഷത്തെ സസ്പെൻഡ് തടവിന് (നല്ലനടപ്പിനാണ്) ശിക്ഷിച്ചിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധക്കാലത്തെ കുറ്റകൃത്യങ്ങൾക്കായി ജർമ്മനി നടത്തിയ അവസാന വിചാരണകളിൽ ഒന്നായിരിക്കാം ഈ കേസ് എന്നാണ് വിലയിരുത്തൽ.

1943 മുതൽ 1945 വരെയുള്ള നാസി ഭരണകാലത്ത് പോളണ്ടിലെ ഗഡാസ്ക് ഗ്ഡാൻസ്കിനടുത്തുള്ള സ്റ്റട്ട്തോഫ് ക്യാമ്പിൽ സ്റ്റെനോഗ്രാഫറായും ടൈപ്പിസ്റ്റായും ജോലി ചെയ്തുവരികയായിരുന്ന ഇംഗാർഡ് ഫച്ചർക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ട ചില ഇരകളിൽ നിന്നും വടക്കൻ ജർമ്മനിയിലെ ഇറ്റ്സെഹോയിലെ കോടതി വാദം കേട്ടിരുന്നു. എന്നാൽ, അവരിൽ ചിലർ വിചാരണയ്ക്കിടെ മരിക്കുകയും ചെയ്തു.

ക്യാമ്പിലെ ഗ്യാസ് ചേമ്പറിൽ 65,000-ത്തോളം ആളുകൾ പട്ടിണിയും രോഗവും മൂലം മരിച്ചിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഹോളോകാസ്റ്റ് മെമ്മോറിയൽ മ്യൂസിയം പറയുന്ന റിപ്പോർട്ടനുസരിച്ച്, നാസികളുടെ പിടിയിൽ വീണ യുദ്ധത്തടവുകാരും ജൂതന്മാരും ഇവരിൽ ഉൾപ്പെടുന്നുണ്ട്.

Also Read : തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇമ്രാൻ ഖാൻ്റെ ചൂടൻ ഫോൺ കോൾ പുറത്ത്? പാകിസ്ഥാനിൽ വിവാദം

തടവുകാരെ വിഷവാതകം ഉപയോഗിച്ച് കൊലപ്പെടുത്തുക, ക്യാമ്പിലെ പ്രതികൂല സാഹചര്യങ്ങൾ, ഓഷ്വിറ്റ്സ്-ബിർകെനൗ ഉന്മൂലന ക്യാമ്പിലേക്ക് കൊണ്ടുപോകൽ, ഡെത്ത് മാർച്ചിന് അയക്കുക എന്നീ കുറ്റങ്ങളാണ് കോടതി പറഞ്ഞു.

"ക്യാമ്പ് സംഘടിപ്പിക്കുന്നതിനും ക്രൂരവും ചിട്ടയായതുമായ കൊലപാതകങ്ങൾ നടപ്പിലാക്കുന്നതിനും ആവശ്യമായ" പേപ്പർ വർക്ക് പൂർത്തിയാക്കുക എന്നതായിരുന്നു ക്യാമ്പിലെ ഫർച്നറുടെ പങ്ക് എന്ന് കോടതി അഭിപ്രായപ്പെട്ടു.

2021 സെപ്റ്റംബർ മാസത്തിലാണ് വിചാരണ നടപടികൾ ആരംഭിച്ചത്. ‌വിചാരണയിൽ നിന്നും രക്ഷപെടുന്നതിന് ഫർച്നർ തന്റെ റിട്ടയർമെന്റ് ഹോമിൽ നിന്ന് ഒളിച്ചോടിയിരുന്നു. പിന്നീട്, ഹാംബർഗിലെ ഒരു തെരുവിൽ പോലീസ് കണ്ടെത്തുകയായിരുന്നു.

സംഭവ സമയത്ത് ഫച്ച്നർക്ക് 18നും 19നും ഇടയിൽ മാത്രമായിരുന്നു പ്രായമുണ്ടായിരുന്നത്. അതിനാൽ തന്നെ ജുവനൈൽ നിയമപ്രകാരമാണ് ശിക്ഷ വിധിച്ചതിരിക്കുന്നത്.

Also Read : ഒരു കോടിയുടെ വെള്ളക്കരം, 1.47 ലക്ഷത്തിൻ്റെ കെട്ടിടനികുതി; താജ്മഹലിന് നികുതി അടക്കാത്തതിന് നോട്ടീസ്

ഈ മാസം ആദ്യം, ഫച്ച്നർ കോടതിയിൽ തന്റെ അവസാന പ്രസ്താവന നൽകിയിരുന്നു. സംഭവിച്ചതിൽ ഖേദിക്കുന്നുവെന്നും ആ സമയത്ത് ക്യാമ്പിൽ ഉണ്ടായിരുന്നതിൽ ഖേദിക്കുന്നുവെന്നുമായിരുന്നു അവർ കോടതിയിൽ പറഞ്ഞത്.

Read Latest World News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്