ജറുസലേം: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കൊവിഡ്-19 കേസുകൾ കുറയുന്നതിനിടെ കൊവിഡിൻ്റെ പുതിയ വകഭേദം ഇസ്രായേലിൽ കണ്ടെത്തി. ഒമിക്രോൺ വകഭേദത്തിൻ്റെ ബി.എ.1, ബി.എ2 എന്നീ രണ്ട് വേരിയൻ്റുകൾ അടങ്ങുന്നതാണ് പുതിയ വകഭേദമെന്ന് ഇസ്രായേൽ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഇസ്രായേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. വകഭേദം കൂടുതൽ ആളുകളിലേക്ക് എത്തിയിട്ടില്ലെന്നും പ്രത്യേക ചികിത്സ ഇതിനായി ആവശ്യമില്ലെന്നും ഇസ്രായേൽ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ വകഭേദം കണ്ടെത്തിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പാൻഡമിക് റെസ്പോൺസ് ചീഫ് സൽമാൻ സർക്ക വ്യക്തമാക്കി. സംയോജിത വേരിയന്റുകളുടെ പ്രതിഭാസം എല്ലാവർക്കും അറിയാം. ഗുരുതരമായ സാഹചര്യം പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ വകഭേദത്തിൻ്റെ ലക്ഷണങ്ങളിൽ മാറ്റമില്ലെന്ന് അധികൃതർ പറഞ്ഞു. നേരിയ പനി, തലവേദന, പേശി വേദന എന്നിങ്ങനെയാണ് നിരീക്ഷണത്തിൽ ഇതുവരെ വ്യക്തമായ ലക്ഷണങ്ങളെന്ന് ഇസ്രായേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാസങ്ങൾക്ക് മുൻപ് ഫ്ലറോണ അഥവാ ഫ്ലൂവും കൊറോണയും ചേർന്ന 'ഫ്ലോറോണ' ഇസ്രായേലിൽ കണ്ടെത്തിയിരുന്നു.
കൊവിഡിനെതിരെ വാക്സിനേഷൻ വേഗത്തിലാക്കിയ രാജ്യങ്ങളിലൊന്നാണ് ഇസ്രായേൽ. കൊവിഡിൻ്റെ വകഭേദമായ ഒമിക്രോൺ അടക്കമുള്ള വേരിയൻ്റുകളെ നേരിടാൻ വാക്സിനേഷൻ ശക്തമാക്കിയിരുന്നു. കൊവിഡ് കേസുകൾ നിയന്ത്രിക്കാൻ വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ നിയന്ത്രിച്ചിരുന്നു. കൊവിഡ് കേസുകൾ കുറഞ്ഞതോടെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ അയവ് വരുത്തിയിട്ടുണ്ട്.
ഇസ്രായേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. വകഭേദം കൂടുതൽ ആളുകളിലേക്ക് എത്തിയിട്ടില്ലെന്നും പ്രത്യേക ചികിത്സ ഇതിനായി ആവശ്യമില്ലെന്നും ഇസ്രായേൽ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ വകഭേദം കണ്ടെത്തിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പാൻഡമിക് റെസ്പോൺസ് ചീഫ് സൽമാൻ സർക്ക വ്യക്തമാക്കി. സംയോജിത വേരിയന്റുകളുടെ പ്രതിഭാസം എല്ലാവർക്കും അറിയാം. ഗുരുതരമായ സാഹചര്യം പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ വകഭേദത്തിൻ്റെ ലക്ഷണങ്ങളിൽ മാറ്റമില്ലെന്ന് അധികൃതർ പറഞ്ഞു. നേരിയ പനി, തലവേദന, പേശി വേദന എന്നിങ്ങനെയാണ് നിരീക്ഷണത്തിൽ ഇതുവരെ വ്യക്തമായ ലക്ഷണങ്ങളെന്ന് ഇസ്രായേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാസങ്ങൾക്ക് മുൻപ് ഫ്ലറോണ അഥവാ ഫ്ലൂവും കൊറോണയും ചേർന്ന 'ഫ്ലോറോണ' ഇസ്രായേലിൽ കണ്ടെത്തിയിരുന്നു.
കൊവിഡിനെതിരെ വാക്സിനേഷൻ വേഗത്തിലാക്കിയ രാജ്യങ്ങളിലൊന്നാണ് ഇസ്രായേൽ. കൊവിഡിൻ്റെ വകഭേദമായ ഒമിക്രോൺ അടക്കമുള്ള വേരിയൻ്റുകളെ നേരിടാൻ വാക്സിനേഷൻ ശക്തമാക്കിയിരുന്നു. കൊവിഡ് കേസുകൾ നിയന്ത്രിക്കാൻ വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ നിയന്ത്രിച്ചിരുന്നു. കൊവിഡ് കേസുകൾ കുറഞ്ഞതോടെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ അയവ് വരുത്തിയിട്ടുണ്ട്.