കീവ്: ഇന്ത്യൻ എംബസിയിലേക്ക് വിളിക്കുമ്പോൾ കോൾ എടുക്കിന്നുല്ലെന്ന് മലയാളി വിദ്യാർത്ഥി. രണ്ട് നഗരങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. അത് സുമിയിൽ നിന്നും ഏറെ അകലെയാണെന്നും നിരഞ്ജന എന്ന വിദ്യാർത്ഥി പറഞ്ഞു. ഒഴിപ്പിക്കലിനെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും വിദ്യാർത്ഥിനി വ്യക്തമാക്കി. രാവിലെ അഞ്ചര മുതൽ സുമിയിൽ കനത്ത ഷെല്ലിങ്ങായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കൂടുതൽ സമയം ബങ്കറിൽ കഴിയാൻ സാധിക്കുന്നില്ല. നിലവിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങൾ സുമിയിൽ നിന്നും ഏറെ അകലെയാണ്. ഒഴിപ്പിക്കലിനെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. എംബസിയിൽ വിളിക്കുമ്പോൾ അധികൃതർ കോളെടുക്കാൻ തയ്യാറാകുന്നില്ലെന്നും നിരഞ്ജന പറഞ്ഞു. അടുത്തുള്ള ഫാക്ടറിയിൽ ഷെല്ലിങ് ഉണ്ടായതിനെത്തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി വെള്ളം ലഭിക്കുന്നില്ലെന്നും വിദ്യാർത്ഥിനി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രതികരണം.
Also Read: രക്ഷാപ്രവര്‍ത്തനത്തിന് വേഗമേറും; യുക്രൈനിൽ താത്കാലിക വെടിനിര്‍ത്തൽ പ്രഖ്യാപിച്ച് റഷ്യ
മരിയുപോൾ, വൊൾനോവാഹ എന്നിവിടങ്ങളിലാണ് റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് മണിക്കൂര്‍ നേരത്തേക്കാണ് വെടിനിര്‍ത്തൽ. രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായാണ് നടപടി. വിമതരുടെ പ്രവിശ്യകളോട് ചേർന്നാണ് രണ്ട് സ്ഥലങ്ങളും. സുമിയിൽ നിന്നും വിദ്യാർത്ഥികൾ സ്വന്തം നിലയ്ക്ക് യാത്ര തിരിക്കരുതെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.
Also Read: 'ബാലപീഡകൻ എപ്സ്റ്റീനെ കണ്ട നിമിഷത്തെയോർത്ത് ഖേദിക്കുന്നു'; ബിൽഗേറ്റ്സ് കൂടിക്കാഴ്ച നടത്തിയിരുന്നു, ആരോപണവുമായി മുന്‍ഭാര്യ
ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങളിലെ പൗരന്മാരാണ് നിലവിൽ യുക്രൈനിൽ കുടുങ്ങി കിടക്കുന്നത്. ബങ്കറുകളിൽ ഭക്ഷണവും വെള്ളവുമില്ലാതെയാണ് ഇവര്‍ കഴിയുന്നത്. കാര്‍ക്കീവിനു സമീപത്തെ പെസോച്ചിനിൽ നിലവിൽ രക്ഷാ പ്രവര്‍ത്തനം നടക്കുന്നുണ്ട്. നിരവധി മലയാളി വിദ്യാര്‍ത്ഥികളാണ് പെസോച്ചിനിൽ ഉള്ളത്. 298 വിദ്യാര്‍ത്ഥികളെ ഇവിടെ നിന്നും മാറ്റുമെന്നാണ് വിവരം.
അതേസമയം റഷ്യക്കെതിരെ പ്രതിഷേധിച്ച യുക്രൈൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി റഷ്യൻ സേന ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഖേര്‍സണിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുക്രൈന്റെ പതാകയുമായി റഷ്യക്കെതിരെ പ്രതിഷേധിക്കുന്ന പൗരന്മാരാണ് വീഡിയോയിൽ. പ്രതിഷേധം കനത്തതോടെ ആയുധധാരികൾ ആകാശത്തേക്ക് വെടിയുതിര്‍ത്തു.
Also Read: രക്ഷാപ്രവര്‍ത്തനത്തിന് വേഗമേറും; യുക്രൈനിൽ താത്കാലിക വെടിനിര്‍ത്തൽ പ്രഖ്യാപിച്ച് റഷ്യ
മരിയുപോൾ, വൊൾനോവാഹ എന്നിവിടങ്ങളിലാണ് റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് മണിക്കൂര്‍ നേരത്തേക്കാണ് വെടിനിര്‍ത്തൽ. രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായാണ് നടപടി. വിമതരുടെ പ്രവിശ്യകളോട് ചേർന്നാണ് രണ്ട് സ്ഥലങ്ങളും. സുമിയിൽ നിന്നും വിദ്യാർത്ഥികൾ സ്വന്തം നിലയ്ക്ക് യാത്ര തിരിക്കരുതെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.
Also Read: 'ബാലപീഡകൻ എപ്സ്റ്റീനെ കണ്ട നിമിഷത്തെയോർത്ത് ഖേദിക്കുന്നു'; ബിൽഗേറ്റ്സ് കൂടിക്കാഴ്ച നടത്തിയിരുന്നു, ആരോപണവുമായി മുന്‍ഭാര്യ
ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങളിലെ പൗരന്മാരാണ് നിലവിൽ യുക്രൈനിൽ കുടുങ്ങി കിടക്കുന്നത്. ബങ്കറുകളിൽ ഭക്ഷണവും വെള്ളവുമില്ലാതെയാണ് ഇവര്‍ കഴിയുന്നത്. കാര്‍ക്കീവിനു സമീപത്തെ പെസോച്ചിനിൽ നിലവിൽ രക്ഷാ പ്രവര്‍ത്തനം നടക്കുന്നുണ്ട്. നിരവധി മലയാളി വിദ്യാര്‍ത്ഥികളാണ് പെസോച്ചിനിൽ ഉള്ളത്. 298 വിദ്യാര്‍ത്ഥികളെ ഇവിടെ നിന്നും മാറ്റുമെന്നാണ് വിവരം.
അതേസമയം റഷ്യക്കെതിരെ പ്രതിഷേധിച്ച യുക്രൈൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി റഷ്യൻ സേന ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഖേര്‍സണിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുക്രൈന്റെ പതാകയുമായി റഷ്യക്കെതിരെ പ്രതിഷേധിക്കുന്ന പൗരന്മാരാണ് വീഡിയോയിൽ. പ്രതിഷേധം കനത്തതോടെ ആയുധധാരികൾ ആകാശത്തേക്ക് വെടിയുതിര്‍ത്തു.