സ്റ്റോക്ക്ഹോം: സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഫ്രഞ്ച് എഴുത്തുകാരി അനീ എർനു പുരസ്കാരത്തിന് അർഹയായി. വ്യക്തിപരമായ ഓര്‍മകളുടെ ധീരവും സൂക്ഷ്മവുമായ ആവിഷ്‌കാരങ്ങളാണ് 82 കാരിയായ അനീ എർനുവിൻ്റെ കൃതികളെന്ന് നൊബേൽ പുരസ്കാര കമ്മിറ്റി വ്യക്തമാക്കി. സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ സ്വീഡിഷ് അക്കാദമിയിൽ വെച്ചാണ് പുരസ്കാര പ്രഖ്യാപനം നടന്നത്.
വലിയ ബഹുമതിയാണ് ലഭിച്ചരിക്കുന്നതെന്നും വലിയ ഉത്തരവാദിത്തുമുണ്ടെന്നും അനീ എര്‍നു പ്രതികരിച്ചു. ആത്മകഥാപരമായ നോവലുകളിലൂടെയാണ് സാഹിത്യരംഗത്തേക്ക് അനീ എര്‍നു എത്തുന്നത്. 1974-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ക്ലീൻഡ് ഔട്ട് ആണ് ആദ്യ കൃതി. 1940 സെപ്റ്റംബർ ഒന്നിന് തൊഴിലാളിവർഗ പശ്ചാത്തലമുള്ള കുടുംബത്തിലാണ് എർനുവിൻ്റെ ജനനം. ക്ലീൻഡ് ഔട്ടിനു പുറമേ എ മാൻസ് പ്ലേസ്, സിംപിൾ പാഷൻ, ദ് ഇയേഴ്സ് എന്നിവ പ്രശസ്ത കൃതികളാണ്. കഴിഞ്ഞവർഷം ടാൻസാനിയൻ നോവലിസ്റ്റായ അബ്ദുൾ റസാഖ് ഗുർനയ്ക്കായിരുന്നു പുരസ്കാരം ലഭിച്ചത്.
ഈ വർഷത്തെ നൊബേൽ പുരസ്കാര പ്രഖ്യാപനം തിങ്കളാഴ്ച മുതലാണ് ആരംഭിച്ചത്. വൈദ്യശാസ്ത്ര നൊബേൽ ആണ് ആദ്യം പ്രഖ്യാപിച്ചത്. സ്വീഡിഷ് ജനിതക ഗവേഷണ വിദഗ്ധൻ സ്വാൻ്റെ പേബൂ ആണ് പുരസ്കാരത്തിന് അർഹനായത്. ചൊവ്വാഴ്ച ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. എലെയ്ൻ ആസ്പെക്ട് (ഫ്രാൻസ്), ജോൺ എഫ് ക്ലോസർ (യുഎസ്), ആൻ്റോൺ സെലിങർ (ഓസ്ട്രിയ) എന്നിവർ പുരസ്കാരം പങ്കിട്ടു. രസതന്ത്ര രംഗത്തെ നൊബേൽ പുരസ്കാരം ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. കരോളിൻ ആർ ബെർട്ടോസി (യുഎസ്), മോർട്ടാൻ മെൽഡൽ (ഡെൻമാർക്ക്), കെ ബാരി ഷർപ്ലസ് (യുഎസ്) എന്നിവരും പുരസ്കാരം പങ്കിട്ടു.
അതേസമയം സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നാളെ പ്രഖ്യാപിക്കും. സാമ്പത്തികശാസ്ത്ര നൊബേൽ തിങ്കളാഴ്ചയാണ് പ്രഖ്യാപിക്കുക.
Read Latest World News and Malayalam News
വലിയ ബഹുമതിയാണ് ലഭിച്ചരിക്കുന്നതെന്നും വലിയ ഉത്തരവാദിത്തുമുണ്ടെന്നും അനീ എര്‍നു പ്രതികരിച്ചു. ആത്മകഥാപരമായ നോവലുകളിലൂടെയാണ് സാഹിത്യരംഗത്തേക്ക് അനീ എര്‍നു എത്തുന്നത്. 1974-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ക്ലീൻഡ് ഔട്ട് ആണ് ആദ്യ കൃതി. 1940 സെപ്റ്റംബർ ഒന്നിന് തൊഴിലാളിവർഗ പശ്ചാത്തലമുള്ള കുടുംബത്തിലാണ് എർനുവിൻ്റെ ജനനം. ക്ലീൻഡ് ഔട്ടിനു പുറമേ എ മാൻസ് പ്ലേസ്, സിംപിൾ പാഷൻ, ദ് ഇയേഴ്സ് എന്നിവ പ്രശസ്ത കൃതികളാണ്. കഴിഞ്ഞവർഷം ടാൻസാനിയൻ നോവലിസ്റ്റായ അബ്ദുൾ റസാഖ് ഗുർനയ്ക്കായിരുന്നു പുരസ്കാരം ലഭിച്ചത്.
ഈ വർഷത്തെ നൊബേൽ പുരസ്കാര പ്രഖ്യാപനം തിങ്കളാഴ്ച മുതലാണ് ആരംഭിച്ചത്. വൈദ്യശാസ്ത്ര നൊബേൽ ആണ് ആദ്യം പ്രഖ്യാപിച്ചത്. സ്വീഡിഷ് ജനിതക ഗവേഷണ വിദഗ്ധൻ സ്വാൻ്റെ പേബൂ ആണ് പുരസ്കാരത്തിന് അർഹനായത്. ചൊവ്വാഴ്ച ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. എലെയ്ൻ ആസ്പെക്ട് (ഫ്രാൻസ്), ജോൺ എഫ് ക്ലോസർ (യുഎസ്), ആൻ്റോൺ സെലിങർ (ഓസ്ട്രിയ) എന്നിവർ പുരസ്കാരം പങ്കിട്ടു. രസതന്ത്ര രംഗത്തെ നൊബേൽ പുരസ്കാരം ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. കരോളിൻ ആർ ബെർട്ടോസി (യുഎസ്), മോർട്ടാൻ മെൽഡൽ (ഡെൻമാർക്ക്), കെ ബാരി ഷർപ്ലസ് (യുഎസ്) എന്നിവരും പുരസ്കാരം പങ്കിട്ടു.
അതേസമയം സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നാളെ പ്രഖ്യാപിക്കും. സാമ്പത്തികശാസ്ത്ര നൊബേൽ തിങ്കളാഴ്ചയാണ് പ്രഖ്യാപിക്കുക.
Read Latest World News and Malayalam News