ആപ്പ്ജില്ല

സ്ക്വിഡ് ഗെയിം കടത്തിയ ആളെ വെടിവച്ച് കൊന്ന് ഉത്തരകൊറിയ; കണ്ട വിദ്യാര്‍ത്ഥികള്‍ക്ക് ജയിൽ ശിക്ഷ

ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് സ്ക്വിഡ് ഗേമിന്റെ കോപ്പികള്‍ എത്തിച്ച് നൽകിയ ആളെയാണ് കിം ഭരണകൂടം വധശിക്ഷയ്ക്ക് വിധിച്ചത്

Samayam Malayalam 26 Nov 2021, 3:32 pm
പോങ്ങ്യാങ്: നെറ്റ്ഫ്ലിക്സ് സൂപ്പര്‍ഹിറ്റ് പരമ്പരയായ സ്ക്വിഡ് ഗെയിം കടത്തിയതിന് ഉത്തരകൊറിയയിൽ വധശിക്ഷയ്ക്ക് വിധിച്ചതായി റിപ്പോര്‍ട്ട്. ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് സ്ക്വിഡ് ഗേമിന്റെ കോപ്പികള്‍ എത്തിച്ച് നൽകിയ ആളെയാണ് കിം ഭരണകൂടം വധശിക്ഷയ്ക്ക് വിധിച്ചത്. ഫ്രീ റേഡിയോ ഏഷ്യ ആണ് ഇത്തരത്തിൽ വാര്‍ത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Samayam Malayalam north korea sentenced to death man who smuggled and sold squid game
സ്ക്വിഡ് ഗെയിം കടത്തിയ ആളെ വെടിവച്ച് കൊന്ന് ഉത്തരകൊറിയ; കണ്ട വിദ്യാര്‍ത്ഥികള്‍ക്ക് ജയിൽ ശിക്ഷ



​വിദ്യാര്‍ത്ഥികൾക്ക് ജയിൽ ശിക്ഷ


ഇയാള്‍ക്ക് വധശിക്ഷ നൽകിയതിന് പിന്നാലെ സ്ക്വിഡ് ഗേയിം കണ്ട വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം ജയിൽ ശിക്ഷയും നൽകിയിരുന്നു. ജയിൽ ശിക്ഷയ്ക്ക് പുറമെ, നിർബന്ധിത തൊഴില്‍ എടുക്കാനുള്ള ശിക്ഷയ്ക്കും വിധിച്ചയായും റിപ്പോർട്ടിൽ പറയുന്നു.

ചൈനയിൽ നിന്നും കടത്തിക്കൊണ്ടുവന്ന കോപ്പികളാണ് ഇയാള്‍ വിറ്റിരുന്നത്. യുഎസ്ബി ഡ്രൈവുകളിലാക്കിയാണ് ഇയാള്‍ നൽകിയിരുന്നത്. ഇയാളെ ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ച് വെടിവച്ചു കൊന്നുവെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.

​വിദ്യാര്‍ത്ഥിക്ക് ജീവപര്യന്തം തടവ്

ഇത് കണ്ട ഒരു വിദ്യാര്‍ത്ഥിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. മറ്റുള്ള ആറ് പേര്‍ക്ക് അഞ്ചു വര്‍ഷത്തെ കഠിന തടവും നിര്‍ബന്ധിത ജോലിക്കും വിധിച്ചിട്ടുണ്ട്. അതിന് പുറമേ, വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിരുന്ന അധ്യാപകരേയും സ്കൂള്‍ ജീവനക്കാരേയും പിരിച്ചുവിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അതേസമയം, ഉത്തര കൊറിയ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണം ഒന്നും നൽകിയിട്ടില്ല.

​വ്യാപക കടത്തെന്ന് റിപ്പോര്‍ട്ട്


ദക്ഷിണകൊറിയൻ വെബ് സീരീസ് ഹിറ്റായതോടെ നിരവധി കോപ്പികളാണ് ഉത്തരകൊറിയയിലേക്ക് കടത്തുന്നത് എന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോ‍ർട്ടുകള്‍ വന്നിരുന്നു. ഫ്ലാഷ് ഡ്രൈവുകളിലും എസ്ഡി കാ‍ർഡുകളിലുമാക്കിയാണ് കോപ്പികള്‍ വിതരണം ചെയ്തിരുന്നത്.

​നടപടി വിദേശ സ്വാധീനം കുറയ്ക്കാൻ


ഉത്തരകൊറിയയിൽ വിദേശ സ്വധീനം കുറയ്ക്കാന്‍ അടുത്തി‌ടെ കൊണ്ടുവന്ന പുതിയ നിയമപ്രകാരമാണ് സ്ക്വിഡ് ഗെയിം പ്രചരിപ്പിച്ചയാള്‍ക്കും, കണ്ടവര്‍ക്കെതിരെയും നടപടി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈ നിയമപ്രകാരം വിദേശ രാജ്യങ്ങളിൽ നിന്ന്, പ്രത്യേകിച്ച് യുഎസ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സിനിമയും മറ്റും കൈവശം വെക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാണ്.

ഉത്തരകൊറിയയിൽ സമാനമായ അവസ്ഥ


ഒരു ഭീമൻ സമ്മാനത്തുകയ്ക്ക് വേണ്ടി ക്രൂരമായ ഒരു മത്സരത്തിൽ പങ്കെടുക്കുകയും വിജയിക്കാൻ വേണ്ടി ഏതറ്റം വരെ പോകുന്നതുമാണ് സ്ക്വിഡ് ഗെയിം എന്ന സീരീസിന്റെ ഇതിവൃത്തം. ഇതിന് സമാനമായ അവസ്ഥായാണ് ഉത്തരകൊറിയയിൽ നിലനിൽക്കുന്നത് എന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദക്ഷിണ കൊറിയൻ സീരീസ് കാണുന്നവർക്കെതിരെ കടുത്ത ശിക്ഷ ഉണ്ടാകുമെന്ന് ജനുവരിയിൽ ഉത്തരകൊറിയൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇത് മറികടന്നാണ് ഇവര്‍ കണ്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്