യുകെ: കൊവിഡ്-19 മുക്തി നേടുന്നവരിൽ എട്ടിലൊരാൾ മരണത്തിന് കീഴടങ്ങുന്നതായി പഠനം. യുകെയിലെ 'ലീസെസ്റ്റർ യൂണിവേഴ്സിറ്റിയും ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്സിം ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ റിപ്പോർട്ടുള്ളത്. Also Read: ബാഗ്ദാദിൽ ഇരട്ട ചാവേറാക്രമണം; 28 മരണം, 73 പേർക്ക് പരിക്ക്
കൊവിഡ് മുക്തി നേടുന്ന 29 ശതമാനം പേരിൽ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ കാണപ്പെടുന്നുണ്ട്. 30 ശതമാനത്തൊളം പേർ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നുണ്ട്. ചികിത്സകൾ തുടരുന്നതിനിടെ ഇവരിൽ 12 ശതമാനം പേർ മരണത്തിന് കീഴടങ്ങുകയാണെന്നും പഠനം പറയുന്നു.
കൊവിഡ് മുക്തി നേടുന്നതോടെ എല്ലാവരും സന്തോഷിക്കും. എന്നാൽ ഇതിന് ശേഷമാകും പലവിധ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നത്. ഇതോടെ വീണ്ടും ചികിത്സ തേടേണ്ട അവസ്ഥയിലെത്തുന്നു. പലരും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇവരിൽ 12 ശതമാനം പേർ മരണത്തിന് കീഴടങ്ങുകയാണ്. ആശങ്കപ്പെടുത്തുന്നതാണ് ഈ കണക്കുകളെന്നും പഠനത്തിന് മേൽനോട്ടം വഹിച്ച പ്രൊഫസര്‍ കമലേഷ് ഖൂന്തി വ്യക്തമാക്കി.
Also Read: സഖ്യങ്ങൾ പുനഃപരിശോധിക്കും; നയം പ്രഖ്യാപിച്ച് ബൈഡൻ
കൊവിഡ് മുക്തി നേടുന്നവരിൽ ഭൂരിഭാഗം പേരിലും ഹൃദ്രോഗം, പ്രമേഹം, കരൾ രോഗങ്ങൾ, വൃക്ക രോഗങ്ങൾ എന്നിവയാണ് പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നമ്മുടെ ആരോഗ്യരംഗം ഇക്കാര്യം വിശദമായി പഠിക്കണം. കൂടുതൽ പഠനങ്ങൾ നടക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മുക്തി നേടുന്ന 29 ശതമാനം പേരിൽ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ കാണപ്പെടുന്നുണ്ട്. 30 ശതമാനത്തൊളം പേർ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നുണ്ട്. ചികിത്സകൾ തുടരുന്നതിനിടെ ഇവരിൽ 12 ശതമാനം പേർ മരണത്തിന് കീഴടങ്ങുകയാണെന്നും പഠനം പറയുന്നു.
കൊവിഡ് മുക്തി നേടുന്നതോടെ എല്ലാവരും സന്തോഷിക്കും. എന്നാൽ ഇതിന് ശേഷമാകും പലവിധ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നത്. ഇതോടെ വീണ്ടും ചികിത്സ തേടേണ്ട അവസ്ഥയിലെത്തുന്നു. പലരും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇവരിൽ 12 ശതമാനം പേർ മരണത്തിന് കീഴടങ്ങുകയാണ്. ആശങ്കപ്പെടുത്തുന്നതാണ് ഈ കണക്കുകളെന്നും പഠനത്തിന് മേൽനോട്ടം വഹിച്ച പ്രൊഫസര്‍ കമലേഷ് ഖൂന്തി വ്യക്തമാക്കി.
Also Read: സഖ്യങ്ങൾ പുനഃപരിശോധിക്കും; നയം പ്രഖ്യാപിച്ച് ബൈഡൻ
കൊവിഡ് മുക്തി നേടുന്നവരിൽ ഭൂരിഭാഗം പേരിലും ഹൃദ്രോഗം, പ്രമേഹം, കരൾ രോഗങ്ങൾ, വൃക്ക രോഗങ്ങൾ എന്നിവയാണ് പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നമ്മുടെ ആരോഗ്യരംഗം ഇക്കാര്യം വിശദമായി പഠിക്കണം. കൂടുതൽ പഠനങ്ങൾ നടക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.