ആപ്പ്ജില്ല

ഓക്സ്ഫഡ് വാക്സിന്റെ വിശ്വാസ്യതയിൽ സംശയം; നിർമ്മാണത്തിൽ പിഴവ്; റിപ്പോർട്ട് ഇങ്ങനെ

വാക്സിൻ 90% വിജയകരമാണെന്ന് ആസ്ട്രാസെനക്കയും ഓക്സ്ഫഡ് സർവ്വകലാശാലയും അവകാശവാദം ഉന്നയിച്ചിരുന്നു.

Samayam Malayalam 26 Nov 2020, 11:01 pm
ലണ്ടൻ: ആസ്ട്രസെനക്കയുമായി ചേർന്ന് ഓക്സ്ഫഡ് സർവ്വകലാശാല വികസിപ്പിച്ച വാക്സിന്റെ വിശ്വാസ്യത സംബന്ധിച്ച് സംശയം ഉയരുന്നു. വാക്സിന്റെ നിർമ്മാണത്തിൽ പിഴവ് സംഭവിച്ചതായാണ് വിവരം. തങ്ങളുടെ വാക്സിൻ 90% വിജയകരമാണെന്നായിരുന്നു ആസ്ട്രാ സെനക്കയുടെ വാദം. എന്നാൽ വാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ചാണ് ഇപ്പോൾ സംശയം ഉയരുന്നത്.
Samayam Malayalam oxford vaccine faces more questions after astrazeneca admits error
ഓക്സ്ഫഡ് വാക്സിന്റെ വിശ്വാസ്യതയിൽ സംശയം; നിർമ്മാണത്തിൽ പിഴവ്; റിപ്പോർട്ട് ഇങ്ങനെ


കമ്പനിയുടെ വാദം

ഒരു മാസത്തിന്റെ ഇടവേളയിൽ ആദ്യം പകുതി ഡോസും പിന്നീട് മുഴുവൻ ഡോസും നൽകിയുള്ള പരീക്ഷണത്തിൽ 90% വിജയം കണ്ടു. ഒരു മാസം ഇടവേളകളിൽ പൂർണ്ണ ഡോസ് വാക്സിൻ നൽകിയപ്പോൾ 62% മാത്രമായിരുന്നു ഫലപ്രാപ്തി. രണ്ട് പരീക്ഷണങ്ങളിലേയും ഫലപ്രാപ്തി തമ്മിൽ താരതമ്യം ചെയ്യുമ്പോൾ വാക്സിൻ 70% ഫലപ്രദമാണെന്നായിരുന്നു കമ്പനിയുടെ വാദം.

വാക്സിൻ പരീക്ഷണം

പരീക്ഷണത്തിൽ സംശയം ഉയരുന്നത് വാക്സിന്റെ വിശ്വാസ്യതയെ നശിപ്പിക്കും. ഓക്സ്ഫഡ് വാക്സിന്റെ കാര്യത്തിൽ കൂടുതൽ വിലയിരുത്തലുകൾ ആവശ്യമാണെന്നാണ് ഗവേഷകർ പറയുന്നത്. 20,000-ത്തിൽ അധികം ആളുകളിലാണ് വാക്സിന്റെ പരീക്ഷണം നടത്തിയത്. ഇതിൽ പകുതിപ്പേരും ബ്രസീലിൽ നിന്നുള്ളവരാണ്. വാക്സിന്റെ വ്യവസായികാടിസ്ഥാനത്തിലുള്ള നിർമ്മാണം ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് നടത്താനായിരുന്നു പദ്ധതി.

സംശയത്തിന്റെ നിഴലിൽ

രണ്ട് വ്യത്യസ്ത ഡോസുകൾ നൽകി പരീക്ഷണം നടത്തിയതാണ് സംശയം ഉയർത്തുന്നത്. പകുതി ഡോസ് വാക്സിൻ നൽകിയത് ഡോസേജിലുണ്ടായ പിഴവ് മൂലമാണെന്നാണ് അമേരിക്കയിലെ വാക്സിൻ പ്രോഗ്രാം "ഓപ്പറേഷൻ വാർപ്പ് സ്പീഡ്" പറയുന്നത്. കൂടുതൽ ശതമാനം ഫലപ്രാപ്തി ലഭിച്ചത് യുവാക്കളിൽ നടത്തിയ പരീക്ഷണത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. പിഴവ് ആസ്ട്രാസെനക്ക സമ്മതിച്ചിട്ടുണ്ട്. ഈ വിവരം പുറത്തു വന്നതോടെയാണ് വാക്സിന്റെ വിശ്വാസ്യതയിൽ സംശയം ഉയർന്നിരിക്കുന്നത്.

വാക്സിനുകൾ

ഫൈസർ, മൊഡേണ വാക്സിനുകളേക്കാൾ ഓക്സ്ഫഡ് വാക്സിന് ഫ്രപ്രാപ്തി കുറവാണ്. യുഎസ് കമ്പനിയായ മൊഡേണ വികസിപ്പിച്ച വാക്സിന് 94.5 ശതമാനവും ഫൈസറിന്റെ വാക്സിന് 95 ശതമാനവുമായിരുന്നു ഫലപ്രാപ്തി. റഷ്യയുടെ സ്പുട്നിക്-വി വാക്സിന്റെ ഫലപ്രാപ്തി 90 ശതമാനമാണ്. എന്നാൽ ഇവ സൂക്ഷിക്കുന്നതിനേക്കാൾ എളുപ്പത്തിൽ ഓക്സ്ഫഡ് വാക്സിൻ ഫ്രിഡ്ജിൽ സൂക്ഷിക്കാമെന്നായിരുന്നു വാദം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്