ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി സ്ഥാനത്തു നിന്നു പുറത്താക്കാനായി പ്രതിപക്ഷം നടത്തുന്ന അവിശ്വാസ പ്രമേയ നീക്കങ്ങൾക്കിടെ ചൈനയെ പുകഴ്ത്തി ഇമ്രാൻ ഖാൻ. ചൈന പിന്തുടരുന്നത് പ്രവാചകൻ മുഹമ്മദ് നബിയുടെ തത്വങ്ങളാണെന്നും ചൈന 70 കോടി ജനങ്ങളെ പട്ടിണിയിൽ നിന്ന് കരകയറ്റിയെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇസ്ലാമാബാദിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുസംസാരിക്കുമ്പോഴായിരുന്നു ഇമ്രാൻ ഖാൻ്റെ വാക്കുകള്‍. കഴിഞ്ഞ 30 വര്‍ഷത്തിനിടെ 70 കോടി ജനങ്ങളെയാണ് ചൈന പട്ടിണിയിൽ നിന്ന് രക്ഷിച്ചതെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. "അവര്‍ പിന്തുടരുന്നത് പ്രവചാകൻ്റെ തത്വങ്ങളാണ്. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കായി ദൈവിക കാരുണ്യമായാണ് പ്രവാചകൻ വന്നത്. അള്ളാഹുവിൻ്റെ വഴിയെ നടക്കുന്നവര്‍ക്കെല്ലാം ഐശ്വര്യമുണ്ടാകും." ഇമ്രാൻ ഖാൻ പറഞ്ഞു. ഉയിഗുര്‍ മുസ്ലീം വിഭാഗക്കാര്‍ക്കെതിരെ ചൈനീസ് ഭരണകൂടം നടത്തുന്ന അതിക്രമങ്ങൾക്കെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ പ്രചാരണം തുടരുന്നതിനിടെയാണ് ഇമ്രാൻ ഖാൻ്റെ പ്രശംസ എന്നതാണ് ശ്രദ്ധേയം.
Also Read: ആക്രമണദൃശ്യങ്ങൾ ദിലീപിൻ്റെ കൈയ്യിലുണ്ടോ? കോടതിരേഖൾ കിട്ടിയതെങ്ങനെ; ദിലീപിനെ ഇന്നു ചോദ്യം ചെയ്യും
പടിഞ്ഞാറൻ ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിൽ 20 ലക്ഷത്തോളം ഉയിഗുര്‍ മുസ്ലീങ്ങളെ ചൈന കരുതൽ തടങ്കലിലാക്കിയിരിക്കുകയാണെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെൻ്റിൻ്റെ കണക്ക്. കൂടാതെ മേഖലയിലെ മുസ്ലീം വിഭാഗങ്ങള്‍ക്കെതിരെ ചൈന ക്രൂരമായ നടപടികള്‍ തുടരുകയാണെന്നും വിമര്‍ശനമുണ്ട്. നാസി ഭരണകൂടം ജൂതന്മാര്‍ക്കെതിരെ നടത്തിയ അതിക്രമത്തിനു സമാനമാണ് ഉയിഗുര്‍ മുസ്ലീങ്ങൾക്കെതിരെ ചൈന സ്വീകരിക്കുന്ന നയമെന്നാണ് യുഎസിൻ്റെ വിമര്‍ശനം.
ഇതിനിടെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ഷി കഴിഞ്ഞ ദിവസം നടന്ന ഓര്‍ഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷൻ യോഗത്തിൽ പങ്കെടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ചൈനയിൽ നിന്ന് കൂടുതൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നിലവിലുള്ള വായ്പകള്‍ തിരിച്ചടയ്ക്കാനാണ് ഇമ്രാൻ ഖാൻ ചൈനീസ് വായ്പ ആവശ്യപ്പെട്ടിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് വര്‍ഷം മുൻപ് 15 ബില്യൺ ചൈനീസ് യുവാനായിരുന്നു പാകിസ്ഥാൻ മുൻപ് കടമെടുത്തത്.
Also Read: രാജ്യവ്യാപക പൊതുപണിമുടക്ക് ആരംഭിച്ചു; ബസുകൾ ഓടില്ല, കേരളത്തിൽ ഹര്‍ത്താലിനു സമം
ചൈന ഡെവലപ്മെൻ്റ് ബാങ്ക്, ബാങ്ക് ഓഫ് ചൈന, ഇൻഡസ്ട്രിയൽ ആൻ്റ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന തുടങ്ങിയ ചൈനീസ് ബാങ്കുകളുടെ കൺസോര്‍ഷ്യമായിരുന്നു ഉഭയകക്ഷി കരാറുകളുടെ ഭാഗമായി പാകിസ്ഥാന് ലോൺ നല്‍കിയത്. ചൈന - പാകിസ്താൻ സാമ്പത്തിക ഇടനാഴി അടക്കമുള്ള സുപ്രധാന പദ്ധതികള്‍ക്കായാണ് ചൈന പാകിസ്ഥാന് വായ്പ അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്ഥാന് വായ്പ അനുവദിക്കാൻ വിദേശ ഏജൻസികള്‍ മടിക്കുന്ന സാഹചര്യത്തിൽ ചൈന ഉയര്‍ന്ന പലിശ നിരക്കുള്ള വായ്പകളുമായി പാകിസ്ഥാനെ കുടുക്കുകയാണെന്ന് വിമര്‍ശനമുണ്ട്.
നിലവിൽ ചൈനയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ബെൽറ്റ് റോഡ് പദ്ധതിയിലും പാകിസ്ഥാൻ പങ്കാളിയാകുന്നുണ്ട്. അടിസ്ഥാനസൗകര്യമേഖലയിൽ വൻ മുതൽ മുടക്ക് വേണ്ടി വരുന്ന പദ്ധതിയ്ക്ക് ചൈനീസ് ധനകാര്യ സ്ഥാപനങ്ങളാണ് വായ്പയായി പണം അനുവദിക്കുന്നത്.
Also Read: ആക്രമണദൃശ്യങ്ങൾ ദിലീപിൻ്റെ കൈയ്യിലുണ്ടോ? കോടതിരേഖൾ കിട്ടിയതെങ്ങനെ; ദിലീപിനെ ഇന്നു ചോദ്യം ചെയ്യും
പടിഞ്ഞാറൻ ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിൽ 20 ലക്ഷത്തോളം ഉയിഗുര്‍ മുസ്ലീങ്ങളെ ചൈന കരുതൽ തടങ്കലിലാക്കിയിരിക്കുകയാണെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെൻ്റിൻ്റെ കണക്ക്. കൂടാതെ മേഖലയിലെ മുസ്ലീം വിഭാഗങ്ങള്‍ക്കെതിരെ ചൈന ക്രൂരമായ നടപടികള്‍ തുടരുകയാണെന്നും വിമര്‍ശനമുണ്ട്. നാസി ഭരണകൂടം ജൂതന്മാര്‍ക്കെതിരെ നടത്തിയ അതിക്രമത്തിനു സമാനമാണ് ഉയിഗുര്‍ മുസ്ലീങ്ങൾക്കെതിരെ ചൈന സ്വീകരിക്കുന്ന നയമെന്നാണ് യുഎസിൻ്റെ വിമര്‍ശനം.
ഇതിനിടെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ഷി കഴിഞ്ഞ ദിവസം നടന്ന ഓര്‍ഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷൻ യോഗത്തിൽ പങ്കെടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ചൈനയിൽ നിന്ന് കൂടുതൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നിലവിലുള്ള വായ്പകള്‍ തിരിച്ചടയ്ക്കാനാണ് ഇമ്രാൻ ഖാൻ ചൈനീസ് വായ്പ ആവശ്യപ്പെട്ടിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് വര്‍ഷം മുൻപ് 15 ബില്യൺ ചൈനീസ് യുവാനായിരുന്നു പാകിസ്ഥാൻ മുൻപ് കടമെടുത്തത്.
Also Read: രാജ്യവ്യാപക പൊതുപണിമുടക്ക് ആരംഭിച്ചു; ബസുകൾ ഓടില്ല, കേരളത്തിൽ ഹര്‍ത്താലിനു സമം
ചൈന ഡെവലപ്മെൻ്റ് ബാങ്ക്, ബാങ്ക് ഓഫ് ചൈന, ഇൻഡസ്ട്രിയൽ ആൻ്റ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന തുടങ്ങിയ ചൈനീസ് ബാങ്കുകളുടെ കൺസോര്‍ഷ്യമായിരുന്നു ഉഭയകക്ഷി കരാറുകളുടെ ഭാഗമായി പാകിസ്ഥാന് ലോൺ നല്‍കിയത്. ചൈന - പാകിസ്താൻ സാമ്പത്തിക ഇടനാഴി അടക്കമുള്ള സുപ്രധാന പദ്ധതികള്‍ക്കായാണ് ചൈന പാകിസ്ഥാന് വായ്പ അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്ഥാന് വായ്പ അനുവദിക്കാൻ വിദേശ ഏജൻസികള്‍ മടിക്കുന്ന സാഹചര്യത്തിൽ ചൈന ഉയര്‍ന്ന പലിശ നിരക്കുള്ള വായ്പകളുമായി പാകിസ്ഥാനെ കുടുക്കുകയാണെന്ന് വിമര്‍ശനമുണ്ട്.
നിലവിൽ ചൈനയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ബെൽറ്റ് റോഡ് പദ്ധതിയിലും പാകിസ്ഥാൻ പങ്കാളിയാകുന്നുണ്ട്. അടിസ്ഥാനസൗകര്യമേഖലയിൽ വൻ മുതൽ മുടക്ക് വേണ്ടി വരുന്ന പദ്ധതിയ്ക്ക് ചൈനീസ് ധനകാര്യ സ്ഥാപനങ്ങളാണ് വായ്പയായി പണം അനുവദിക്കുന്നത്.