ആപ്പ്ജില്ല

ഏഴിനും പതിനാലിനും ഇടയിൽ പ്രായമുള്ള 16 അഫ്‍ഗാൻ കുട്ടികളെ ജയിലിൽ അടച്ച് പാകിസ്ഥാൻ

കിഴക്കൻ പഞ്ചാബ് പ്രവിശ്യയിൽ നിന്ന് സിന്ധിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അഞ്ച് പുരുഷന്മാർക്കൊപ്പം കുട്ടികൾ പിടിയിലാകുന്നത്. ഏഴു വയസുമുതൽ 14 വയസുവരെയുള്ള കുട്ടികളാണ് ജയിലിടക്കപ്പെട്ടത്

Samayam Malayalam 29 Nov 2020, 11:48 pm
കറാച്ചി: അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് അഫ്‍ഗാൻ സ്വദേശികളായ 16 കുട്ടികളെ ജയിലിലടച്ച് പാകിസ്ഥാൻ. പാകിസ്ഥാന്‍റെ തെക്കൻ സിന്ധ് പ്രവിശ്യയിലാണ് അനധികൃതമായി രാജ്യത്തേക്ക് കടന്ന 16 കുട്ടികൾ ഉൾപ്പെടുന്ന 21 അംഗ സംഘത്തെ ജയിലിൽ അടച്ചിരിക്കുന്നത്. കുട്ടികളുടെ മോചനത്തിനും തിരികെ അയക്കുന്നതിനുമായി പ്രവർത്തിക്കുന്ന പ്രവിശ്യയിലെ മനുഷ്യാവകാശ ഉപദേഷ്ടാവ് വീർജി കോഹ്‌ലിയെ ഉദ്ധരിച്ച് അറബ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Samayam Malayalam jail
പ്രതീകാത്മക ചിത്രം. PHOTO: Getty Images


നവംബർ 21ന് കിഴക്കൻ പഞ്ചാബ് പ്രവിശ്യയിൽ നിന്ന് സിന്ധിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അഞ്ച് പുരുഷന്മാർക്കൊപ്പം കുട്ടികൾ പിടിയിലാകുന്നത്. മുതിർന്നവർ കുട്ടികളുടെ ബന്ധുക്കളാണെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ പക്കൽ നിയമപരമായ രേഖകളൊന്നും ഇല്ലായിരുന്നു. പാരാമിലിട്ടറി റേഞ്ചർമാർ അറസ്റ്റ് ചെയ്ത സംഘത്തെ തുടർ നടപടികൾക്കായി കശ്മോറിലെ പോലീസിന് കൈമാറി.

Also Read : ശനിയും വ്യാഴവും ഒരുമിച്ച് വരുന്നു; ഇനി ഈ കാഴ്ച്ച 60 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം

“ഇവർ പ്രായപൂർത്തിയാകാത്തവരാണ്, അവർ സ്വയം കുറ്റം ചെയ്തിട്ടില്ല,” വീർജി കോഹ്‌ലി അറബ് ന്യൂസിനോട് പറഞ്ഞു. കോടതി വിചാരണയ്ക്ക് വളരെയധികം സമയമെടുക്കും. അതുകൊണ്ടാണ് കുട്ടികൾക്ക് അഫ്ഗാനിസ്ഥാനിലെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങുന്നതിന് വേണ്ടി കേസ് റദ്ദാക്കാൻ നിയമ വകുപ്പിനോട് നിർദ്ദേശിക്കണമെന്ന് ഞാൻ സിന്ധിലെ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചതെന്നും അദ്ദേഹം പറയുന്നു.

നിയമലംഘനം നടത്തിയതിന് മുതിർന്ന അഞ്ച് പേരെയും വിചാരണ ചെയ്യണമെന്നും വീർജി കോഹ്ലി പറയുന്നു. സുകൂറിലെ ജയിലുകൾ സന്ദർശിച്ചപ്പോഴാണ് ഏഴിനും പതിനാലിനും ഇടയിൽ പ്രായമുള്ള 16 കുട്ടികളെ ജുവനൈൽ ജയിലിൽ തടഞ്ഞ് വച്ചിരിക്കുന്നത് കണ്ടതെന്നാണ് നവംബർ 26ന് സിന്ധിലെ മുഖ്യമന്ത്രിക്കയച്ച കത്തിൽ കോഹ്ലി ചൂണ്ടിക്കാട്ടുന്നത്. ഫോറിനേഴ്സ് ആക്ട് ഉൾപ്പെടെയുള്ളവയാണ് കുട്ടികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

Also Read: കേരള പോലീസ് ലോക്കപ്പ് മർദ്ദനങ്ങൾ യുഎസ് മാധ്യമം വാർത്തയാക്കി

കുട്ടികൾ അവരുടെ പ്രാദേശിക ഭാഷയിൽ മാത്രമാണ് സംസാരിക്കുന്നത് എന്നതുകൊണ്ട് തന്നെ ജയിലിലെ ഉദ്യോഗസ്ഥരുമായി അവർക്ക് സംസാരിക്കാൻ കഴിയുന്നില്ലെന്നും മറ്റ് പ്രശ്നങ്ങളൊന്നും കുട്ടികൾ നേരിടുന്നില്ലെന്നും സിന്ധ് ജയിൽ ഐജി കാസി നസീർ അഹമ്മദ് അറബ് ന്യൂസിനോട് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്