ആപ്പ്ജില്ല

മൃതദേഹങ്ങൾക്കിടെയിൽ അറ്റുപോയ ഒരു തല, പൊട്ടിത്തെറിച്ച ചാവേറിൻ്റേതെന്ന് റിപ്പോർട്ട്; 93 പേർക്ക് ജീവൻ നഷ്ടമായി

അഫ്ഗാനിസ്ഥാൻ്റെ അതിർത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷയുള്ള പള്ളിയിലാണ് സ്ഫോടനമുണ്ടായത്. സുരക്ഷാ സംവിധാനം മറികടന്ന് ചാവേർ എങ്ങനെ പള്ളിയിൽ പ്രവേശിച്ചു എന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്

Samayam Malayalam 31 Jan 2023, 8:33 pm

ഹൈലൈറ്റ്:

  • പാകിസ്ഥാനിലെ പെഷാവാറിലെ മുസ്ലീം പള്ളിയിൽ നടന്ന ചാവേറാക്രമണം.
  • ചാവേറിൻ്റെ അറ്റുപോയ തല കണ്ടെത്തിയതായി റിപ്പോർട്ട്.
  • വിശദമായ പരിശോധന തുടരുകയാണെന്ന് പോലീസ്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Peshawar Mosque Blast
Photo: PTI
പെഷവാർ: പാകിസ്ഥാനിലെ പെഷാവാറിലെ മുസ്ലീം പള്ളിയിൽ നടന്ന ചാവേറാക്രമണത്തിൽ പൊട്ടിത്തെറിച്ച തീവ്രവാദിയുടെ അറ്റുപോയ തല കണ്ടെത്തിയതായി റിപ്പോർട്ട്. ചാവേറായി പൊട്ടിത്തെറിച്ചയാളുടെതെന്ന് സംശയിക്കുന്നയാളുടെ തല സ്ഥലത്ത് നിന്നും കണ്ടെടുത്തായി പെഷവാർ സിറ്റി പോലീസ് ഓഫീസർ മുഹമ്മദ് ഐജാസ് ഖാൻ പറഞ്ഞു.
റേഡിയോ ആക്ടീവ് കാപ്സ്യൂൾ മരുഭൂമിയിൽ നഷ്ടപ്പെട്ടു; ഓസ്ട്രേലിയയിൽ മുന്നറിയിപ്പ്
പള്ളിക്കുള്ളിൽ സ്വയം പൊട്ടിത്തെറിച്ച ചാവേറിൻ്റെ തലയാണ് രക്ഷാപ്രവർത്തകർ ചൊവ്വാഴ്ച കണ്ടെടുത്തത്. പള്ളിക്കുള്ളിൽ
മുൻ നിരയിലുണ്ടായിരുന്ന ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ പള്ളിയുടെ മേൽക്കൂര തകരുകയും അപകടത്തിൻ്റെ തീവ്രത വർധിപ്പിക്കുകയുമായിരുന്നു. രക്ഷാപ്രവർത്തനം പൂർത്തിയായാൽ സ്‌ഫോടനത്തിന്റെ കൃത്യമായ സ്വഭാവം വ്യക്തമാകുമെന്നും ഖാൻ കൂട്ടിച്ചേർത്തു.

അഫ്ഗാനിസ്ഥാൻ്റെ അതിർത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷയുള്ള പള്ളിയിലാണ് സ്ഫോടനമുണ്ടായത്. സുരക്ഷാ സംവിധാനം മറികടന്ന് ചാവേർ എങ്ങനെ പള്ളിയിൽ പ്രവേശിച്ചു എന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്. താലിബാന്റെ പാക് മുഖമായ തെഹ്‌രീകെ താലിബാന്‍ പാകിസ്താനാണ് (ടി.ടി.പി.) ആക്രമത്തിനു പിന്നിലെന്ന് സ്ഥിരീകരണം ഉണ്ടായി. പ്രവശ്യയിലെ പോലീസ് ആസ്ഥാനവും ഭീകരവിരുദ്ധ സേനാ ഓഫീസും സ്ഥതി ചെയ്യുന്ന അതീവ സുരക്ഷയുള്ള മേഖലയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്.

ഫ്ലോറിഡയിൽ വെ‍ടിവെപ്പ്, 10 പേർക്ക് പരിക്ക്
സ്‌ഫോടനത്തിൽ ഇതുവരെ 93 പേർക്ക് ജീവൻ നഷ്ടമാകുകയും 221 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ ഭൂരിഭാഗം പേരും പോലീസ് - സൈനിക ഉദ്യോഗസ്ഥരാണ്. തകർന്ന കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടെയിൽ നിന്നും മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള പ്രവർത്തനം തുടരുമ്പോഴും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെയാണ് ചാവേറിൻ്റെ എന്ന് കരുതുന്നയാളുടെ തല കണ്ടെത്തിയത്.

നക്ഷത്രമല്ല, ആകാശത്തിൽ വിചിത്രാകൃതിയിൽ ഒഴുകി നീങ്ങിയതെന്ത്? അത്ഭുതം കൂറി ലോകം; കാരണം ഇങ്ങനെ
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.40 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്ഫോടനം നടക്കുമ്പോൾ പള്ളിയിൽ മുന്നൂറിലധികം പേർ ഉണ്ടായിരുന്നു. പോലീസ് ഉദ്യോഗസ്ഥരെയും സൈനികരെയും ലക്ഷ്യമാക്കിയാണ് ചാവേറാക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. സ്ഫോടനം നടക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ, സൈനികർ, ബോംബ് സ്ക്വാഡിലെ വിദഗ്ധർ എന്നിവരാണ് കൂടുതലായി പള്ളിയിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും ആരോഗ്യനില മോശമായതിനാൽ മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ടെന്ന് വിദേശ മാധ്യമങ്ങൽ റിപ്പോർട്ട് ചെയ്തു.

Read Latest World News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്