2006 മുതൽ ജയിലിൽ
(പ്രതീകാത്മക ചിത്രം)
അടുത്തിടെ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയിലിൽ കഴിയുന്നതിനിടെ താൻ നാല് കുട്ടികളുടെ പിതാവായെന്ന് റഫത്ത് അൽ ഖരാവി വെളിപ്പെടുത്തിയതെന്ന് ഇംഗ്ലീഷ് വാർത്താ ചാനലായ ന്യൂസ്18യാണ് റിപ്പോർട്ട് ചെയ്തത്. അൽ-അഖ്സ മാർട്ടിയേഴ്സ് ബ്രിഗേഡ് അംഗമായ ഖരാവി ഇസ്രായേലിനെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതിനും നടപ്പിലാക്കിയതിനും 2006ലാണ് അറസ്റ്റിലാകുന്നത്. തുടർന്ന് ജയിലിൽ കഴിഞ്ഞ് വരുന്നതിനിടെയാണ് താൻ നാല് കുട്ടികളുടെ പിതാവായതെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.
ബീജം കടത്തുന്നു
(പ്രതീകാത്മക ചിത്രം)
തന്‍റെ ബീജം ജയിലിൽ നിന്ന് പുറത്തേക്ക് കടത്തി ഫെർട്ടിലിറ്റി ക്ലിനിക്കിന്‍റെ സഹായത്തോടെയാണ് ഭാര്യ ഗർഭം ധരിച്ചതെന്നാണ് റഫാത്ത് അവകാശപ്പെടുന്നത്. ജയിലിൽ നിന്ന് ചിപ്സ് പാക്കറ്റിലേക്ക് തന്‍റെ ബീജം ശേഖരിച്ചാണ് ഇത് പുറത്തേക്ക് അയക്കുന്നത്. ഫെർട്ടിലിറ്റി ക്ലിനിക്കിൽ ഭാര്യയിൽ നിന്ന് ശേഖരിച്ച അണ്ഡവുമായി ബീജസങ്കലനം നടത്തിയാണ് നാല് തവണയും ഭാര്യ ഗർഭിണി ആയതെന്നും റഫാത്ത് പറയുന്നു. തടവിൽ കഴിയുന്ന മറ്റ് ഭീകരരും ഇതുപോലെ തന്നെയാണ് പ്ലാസ്റ്റിക്ക് കവറുകളിൽ ബീജം നിറച്ച് പുറത്തേക്ക് കടത്തുന്നതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞെന്നാണ് റിപ്പോർട്ട്.
കടത്തുന്നത് ക്യാന്‍റീൻ വഴി
(പ്രതീകാത്മക ചിത്രം)
ജയിലിലെ ക്യാന്‍റീൻ വഴിയാണ് തങ്ങൾ പ്ലാസ്റ്റിക് ബാഗുകൾ പുറത്തേക്ക് അയക്കുന്നതെന്നാണ് റഫാത്ത് വിശദീകരിക്കുന്നത്. ഇവിടുത്തെ ജയിൽ ചട്ടം അനുസരിച്ച് തടവുകാർക്ക് ജയിൽ ക്യാന്‍റീനിൽ നിന്ന് സാധനങ്ങൾ ബാഗിൽ അയക്കാൻ അനുവാദമുണ്ട്. ഈ മാർഗം ഉപയോഗിച്ചാണ് ഇവർ "ബീജം കടത്തുന്നത്". സൂപ്പർമാർക്കറ്റിലേക്ക് പോകുന്നത് പോലെയാണ് ജയിൽ ക്യാന്‍റീനിലേക്ക് പോകുന്നതെന്നും റഫാത്ത് പറയുന്നു. "മിഠായികൾ, തേൻ, ജ്യൂസ് തുടങ്ങിയവ വീട്ടിലേക്ക് സമ്മാനമായി അയക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഈ മാർഗം ഉപയോഗിച്ച് അയക്കാൻ കഴിയും" റഫാത്ത് കൂട്ടിച്ചേർത്തു. നിയമപ്രകാരം കുറഞ്ഞത് അഞ്ച് സാധനങ്ങളാണ് തടവുകാർക്ക് ഇത്തരത്തിൽ വീട്ടിലേക്ക് അയക്കാൻ കഴിയുക.
സാധ്യമല്ലെന്ന് വിദഗ്ധർ
(പ്രതീകാത്മക ചിത്രം)
പലസ്തീൻ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ജയിലിൽ നിന്നുള്ള "ബീജക്കടത്ത്" ഇവിടെ സാധാരണ സംഭവമാണ്. ജയിലിൽ നിന്നും കടത്തിയ ബീജങ്ങളിൽ നിന്നായി ഇതുവരെ 101 കുട്ടികളാണ് ജനിച്ചിരിക്കുന്നതെന്നും ന്യൂസ്18 റിപ്പോർട്ടിലുണ്ട്. പലസ്തീനിൽ ഒരാൾ തടവിലാക്കപ്പെടുകയാണെങ്കിൽ അവർക്ക് പങ്കാളികളെ കാണാനോ അടുത്തിടപഴകാനോ അനുവാദം ഇല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം തന്നെയാണ് ഇത്തരത്തിൽ കുട്ടികൾ ജനിക്കുന്നെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നത്. അതേസമയം ബീജം ഇത്തരത്തിൽ കടത്തുന്നതിലൂടെ കുഞ്ഞുങ്ങൾ ജനിക്കില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുനനത്. ആതിഥേയ ശരീരത്തിന് പുറത്ത് ഇത്രയും അധിക സമയം നിലനിൽക്കാൻ ബീജത്തിന് സാധിക്കില്ലെന്നും ഇവർ വാദിക്കുന്നു.