ജനീവ: പരീക്ഷണാടിസ്ഥാനത്തിൽ വികസിപ്പിച്ച കൊവിഡ്-19 പ്രതിരോധ ഗുളികകളുടെ ജനറിക് പതിപ്പ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 95 രാജ്യങ്ങളിൽ വിതരണം ചെയ്യാനൊരുങ്ങി ഫൈസർ. മെഡിസിൻ പേറ്റന്റ് പൂൾ (എംപിപി) എന്ന അന്താരാഷ്ട്ര പബ്ലിക്ക് ഹെൽത്ത് ഗ്രൂപ്പുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഗുളികകൾ വിതരണം ചെയ്യാൻ ഒരുങ്ങുന്നത്. Also Read: ബലാത്സംഗം നടന്ന് 72 മണിക്കൂർ കഴിഞ്ഞാൽ കേസെടുക്കരുതെന്ന് വനിതാ ജഡ്ജി; ചുമതലയിൽ നിന്നും നീക്കി
എംപിപിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ യോഗ്യരായ ജെനറിക് മരുന്ന് നിർമ്മാതാക്കൾക്ക് PF-07321332 എന്ന ആന്റി വൈറൽ ഗുളിക നിർമ്മിക്കാനുള്ള ഉപകരാർ നൽകും. പാക്സ്ലോവിഡ് എന്ന പേരിലായിരിക്കും ഗുളികകൾ നിർമ്മിക്കുക. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിൽ മരുന്നിന്റെ വില കുറയ്ക്കാനാണ് ഫൈസറിന്റെ തീരുമാനം.
ഫൈസർ പ്രതിരോധ ഗുളിക സ്വീകരിച്ച ആളുകളിൽ മരണ നിരക്ക് 89 ശതമാനത്തോളം കുറവായിരുന്നു. ആശുപത്രി വാസത്തിന്റെ ദൈർഘ്യം, മരണനിരക്ക് എന്നിവ കുറയ്ക്കാൻ ഗുളികയ്ക്ക് കഴിഞ്ഞുവെന്ന് ഫൈസർ അവകാശപ്പെടുന്നു. റിറ്റോനാവിർ എന്ന എച്ച്ഐവി ബാധയെ പ്രതിരോധിക്കുന്ന മരുന്നിനൊപ്പമാണ് ഫൈസർ വികസിപ്പിച്ച കൊവിഡ് പ്രതിരോധ ഗുളിക നൽകുക. മാസങ്ങൾക്കുള്ളിൽ മരുന്ന് വിപണിയിൽ ലഭ്യമായി തുടങ്ങുമെന്ന് എംപിപി എക്സിക്യൂട്ടീവ് ഡയറക്ടർ ചാൾസ് ഗോർ പറഞ്ഞു.
Also Read: വിമാനം തകർന്നുവീണു; 11കാരിയുടെ അത്ഭുതകരമായ രക്ഷപ്പെടൽ വിവരിച്ച് അമ്മ
ലോക ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 95 രാജ്യങ്ങളിലാണ് ഫൈസറിന്റെ കരാർ വഴി ഗുളികകൾ വിതരണം ചെയ്യപ്പെടുക. ഗുളികകൾക്ക് കൊവിഡ്-19 ന്റെ ആഘാതം കുറയ്ക്കുന്നതിൽ വലിയ പങ്കുണ്ടെന്ന് ഫൈസറിന്റെ ചീഫ് എക്സിക്യൂട്ടീവ് ആൽബർട്ട് ബൗര്‍ല പറഞ്ഞു. അതിനാൽ ഈ മരുന്ന് ജനങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംപിപിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ യോഗ്യരായ ജെനറിക് മരുന്ന് നിർമ്മാതാക്കൾക്ക് PF-07321332 എന്ന ആന്റി വൈറൽ ഗുളിക നിർമ്മിക്കാനുള്ള ഉപകരാർ നൽകും. പാക്സ്ലോവിഡ് എന്ന പേരിലായിരിക്കും ഗുളികകൾ നിർമ്മിക്കുക. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിൽ മരുന്നിന്റെ വില കുറയ്ക്കാനാണ് ഫൈസറിന്റെ തീരുമാനം.
ഫൈസർ പ്രതിരോധ ഗുളിക സ്വീകരിച്ച ആളുകളിൽ മരണ നിരക്ക് 89 ശതമാനത്തോളം കുറവായിരുന്നു. ആശുപത്രി വാസത്തിന്റെ ദൈർഘ്യം, മരണനിരക്ക് എന്നിവ കുറയ്ക്കാൻ ഗുളികയ്ക്ക് കഴിഞ്ഞുവെന്ന് ഫൈസർ അവകാശപ്പെടുന്നു. റിറ്റോനാവിർ എന്ന എച്ച്ഐവി ബാധയെ പ്രതിരോധിക്കുന്ന മരുന്നിനൊപ്പമാണ് ഫൈസർ വികസിപ്പിച്ച കൊവിഡ് പ്രതിരോധ ഗുളിക നൽകുക. മാസങ്ങൾക്കുള്ളിൽ മരുന്ന് വിപണിയിൽ ലഭ്യമായി തുടങ്ങുമെന്ന് എംപിപി എക്സിക്യൂട്ടീവ് ഡയറക്ടർ ചാൾസ് ഗോർ പറഞ്ഞു.
Also Read: വിമാനം തകർന്നുവീണു; 11കാരിയുടെ അത്ഭുതകരമായ രക്ഷപ്പെടൽ വിവരിച്ച് അമ്മ
ലോക ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 95 രാജ്യങ്ങളിലാണ് ഫൈസറിന്റെ കരാർ വഴി ഗുളികകൾ വിതരണം ചെയ്യപ്പെടുക. ഗുളികകൾക്ക് കൊവിഡ്-19 ന്റെ ആഘാതം കുറയ്ക്കുന്നതിൽ വലിയ പങ്കുണ്ടെന്ന് ഫൈസറിന്റെ ചീഫ് എക്സിക്യൂട്ടീവ് ആൽബർട്ട് ബൗര്‍ല പറഞ്ഞു. അതിനാൽ ഈ മരുന്ന് ജനങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.