ആപ്പ്ജില്ല

ഭരണമാറ്റം സുഗമമാക്കുമെന്ന് ട്രംപ്: സ്വയം മാപ്പ് നൽകാന്‍ നീക്കം; അമേരിക്കയിലെ സുപ്രധാനമായ അഞ്ച് നീക്കങ്ങള്‍

വാഷിങ്ടണ്‍: അമേരിക്കയിൽ പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോള്‍ ആക്രമത്തെ അപലപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ രംഗത്ത്. കലാപത്തിന് ശേഷം ഒരു ദിവസത്തിന് ശേഷമാണ് ആക്രമണത്തെ അപലപിച്ച് പ്രസിഡന്റ് എത്തുന്നത് എന്നതാണ് ശ്രദ്ധേയം. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരണം നടത്തിയിരിക്കുന്നത്.

കടുത്ത സമ്മര്‍ദ്ദങ്ങളും ലോകനേതാക്കളിൽ നിന്നും അടക്കം ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളുമാണ് ഇത്തരത്തിൽ ട്രംപിനെക്കൊണ്ട് ഒരു പരസ്യ വിമര്‍ശനത്തിലേക്ക് മുതിരാനുള്ള കാരണമായിരിക്കുന്നത് എന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ അടക്കം വിലയിരുത്തുന്നത്.

Samayam Malayalam 8 Jan 2021, 8:17 am
വാഷിങ്ടണ്‍: അമേരിക്കയിൽ പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോള്‍ ആക്രമത്തെ അപലപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ രംഗത്ത്. കലാപത്തിന് ശേഷം ഒരു ദിവസത്തിന് ശേഷമാണ് ആക്രമണത്തെ അപലപിച്ച് പ്രസിഡന്റ് എത്തുന്നത് എന്നതാണ് ശ്രദ്ധേയം. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരണം നടത്തിയിരിക്കുന്നത്.
Samayam Malayalam president of america donald trump condemns us capitol violence and acknowledged biden victory
ഭരണമാറ്റം സുഗമമാക്കുമെന്ന് ട്രംപ്: സ്വയം മാപ്പ് നൽകാന്‍ നീക്കം; അമേരിക്കയിലെ സുപ്രധാനമായ അഞ്ച് നീക്കങ്ങള്‍


കടുത്ത സമ്മര്‍ദ്ദങ്ങളും ലോകനേതാക്കളിൽ നിന്നും അടക്കം ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളുമാണ് ഇത്തരത്തിൽ ട്രംപിനെക്കൊണ്ട് ഒരു പരസ്യ വിമര്‍ശനത്തിലേക്ക് മുതിരാനുള്ള കാരണമായിരിക്കുന്നത് എന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ അടക്കം വിലയിരുത്തുന്നത്.

​അതിഹീന നടപടിയെന്ന് ട്രംപ്

കാപിറ്റോള്‍ മന്ദിരം ആക്രമിച്ചവരുടേത് അതിഹീനമായ നടപടിയെന്നാണ് വീഡിയോ സന്ദേശത്തിൽ പ്രസിഡന്റ് പറഞ്ഞത്. "ജനുവരി 20 ന് ഒരു പുതിയ ഭരണകൂടം അധികാരത്തിൽ എത്തും. എന്റെ ശ്രദ്ധ ഇപ്പോൾ സുഗമവും ചിട്ടയായതും അധികാരപരവുമായ പരിവർത്തനം ഉറപ്പാക്കുന്നതിലേക്ക് തിരിയുന്നതിലാണ്. ഈ നിമിഷം ശമിപ്പിക്കാനും അനുരഞ്ജനത്തിനും ആവശ്യമാണ്," അദ്ദേഹം പറഞ്ഞു.

​പൂര്‍ണ ഉത്തരവാദിത്തം ട്രംപിനെന്ന് ബൈഡൻ

അതേസമയം, ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ട്രംപിനാണെന്ന് ജോ ബൈഡൻ പ്രതികരിച്ചു. അമേരിക്കൻ കോണ്‍ഗ്രസിൽ ട്രംപ് അനുകൂലികള്‍ നടത്തിയത് പ്രതിഷേധമല്ലെന്നും മറിച്ച് കലാപമാണെന്നും ബൈഡന്‍ പറഞ്ഞു. പ്രസിഡന്റ് വിജയത്തിന് പാര്‍ലമെന്റ് അംഗീകാരം നൽകിയതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രതികരണമുണ്ടായത്.

ട്രംപിനെ പുറത്താക്കുമോ ?

ഒരു പ്രസിഡന്റിന് തന്റെ സ്ഥാനത്ത് തുടരാനുള്ള യോഗ്യത നഷ്ടപ്പെട്ടാൽ. ഭരണഘടനയുടെ 25ാം അനുശ്ചേദം ഉപയോഗിചച്ച് അമേരിക്കൻ കോണ്‍ഗ്രസിന്റെ അംഗീകാരത്തോടെ പ്രസിഡന്റിനെ പുറത്താക്കാം. ഈ ആവശ്യവുമായി ഡെമോക്രാറ്റിക്ക് പക്ഷം രംഗത്തുണ്ട്. കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ ഒരു വിഭാഗം റിപ്പബ്ലിക്കൻ അംഗങ്ങളും ഇതിനെ പിന്തുണയ്ക്കുന്നുണ്ട്. 12 ദിവസങ്ങള്‍ മാത്രം ശേഷിക്കെ ട്രംപിനെ പുറത്താക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

​12 ദിവസങ്ങളില്‍ ട്രംപിന്റെ കരുനീക്കങ്ങള്‍

അധികാരത്തിൽ തുടരുന്ന 12 ദിവസങ്ങള്‍ കൊണ്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്തെല്ലാം ചെയ്യുമെന്നും ശ്രദ്ധയോടെയാണ് ലോകം നോക്കി കാണുന്നത്. അധികാരമൊഴിഞ്ഞാലുള്ള നിയമ നടപടികള്‍ ഒഴിവാക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ചില കേസുകളില്‍ വിചാരണ ഒഴിവാക്കി മാപ്പ് നൽകാന്‍ അമേരിക്കൻ പ്രസിഡന്റിന് അധികാരമുണ്ട്. ഇത് ട്രംപ് സ്വന്തം കാര്യങ്ങള്‍ക്കായി ഉപയോഗിക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും അമേരിക്കയിൽ നിന്നും വരുന്നുണ്ട്. കുറ്റാരോപിതര്‍ക്ക് മാപ്പു നൽകാനുള്ള അധികാരം ഉപയോഗിക്കാൻ നീക്കം. നിയമ വിദഗ്ദ്ധരുമായി കൂടിക്കാഴ്ച തുടങ്ങി.

ക്യാപിറ്റോള്‍ സംഭവത്തിൽ അന്വേഷണം

ഇന്നലെ ക്യാപിറ്റോള്‍ കലാപത്തിൽ എഫ്ബിഐ വിശദമായ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. അതിന് പുറമെ, സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്യാപിറ്റോള്‍ പോലീസ് മേധാവി രാജിവച്ച് ഒഴിയുകയും ചെയ്തിരുന്നു. അതോടൊപ്പം ഇന്നലെയുണ്ടായ അക്രമസംഭവങ്ങളില്‍ തീവ്ര വലതുപക്ഷ സംഘടനകളുടെ പങ്ക് വ്യക്തമാകുന്ന തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിലും അമേരിക്കൻ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്