കൊളംബോ: സാമ്പത്തിക പ്രതിസന്ധി മൂലം വീര്‍പ്പുമുട്ടുന്ന ശ്രീലങ്കയിൽ അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്നു. യുക്രൈൻ യുദ്ധം മൂലം സാമ്പത്തികരംഗം അതീവഗുരുതരാവസ്ഥയിലെത്തിയതോടെ ശ്രീലങ്കൻ സര്‍ക്കാരിനെതിരെയും പ്രതിഷേധം കനക്കുകയാണ്. ഇതിനിടെ രാജ്യത്ത് പെട്രോള്‍ വാങ്ങാൻ ക്യൂ നിന്ന രണ്ട് പേര് കുഴഞ്ഞു വീണു മരിച്ചു. അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ജനജീവിതവും ദുസ്സഹമായി. ഞായറാഴ്ചയോടെ രാജ്യത്ത് പലയിടത്തും ഒരു കപ്പ് ചായയുടെ വില 100 രൂപയായി ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറക്കുമതി ചെയ്യുന്ന പാൽപ്പൊടിയുടെ വില കച്ചവടക്കാര്‍ വര്‍ധിപ്പിച്ചതോടെയാണ് ചായയുടെ വില വര്‍ധിച്ചത്. കൂടാതെ പഞ്ചസാര ഉള്‍പ്പെടെയുള്ള ചേരുവകളുടെ വിലയിലും വലിയ വര്‍ധനവുണ്ട്.
ശ്രീലങ്കയിൽ ഏറെ വിൽപനയുള്ള പാൽപ്പെടാിയ്ക്ക് മാത്രം ഒരു കിലോയ്ക്ക് 600 രൂപയിലേറെയാണ് വില വര്‍ധിച്ചത്. ഇതോടെ ഒരു കിലോ പാൽപ്പൊടിയുടെ വില 1945 രൂപയായി ഉയര്‍ത്തിയെന്ന് രാജ്യത്തെ പാൽപ്പൊടി ഇറക്കുമതിക്കാരുടെ സംഘടന വ്യക്തമാക്കി.
Also Read: ഹര്ഭജൻ സിങ് ആം ആദ്മി പാര്‍ട്ടി രാജ്യസഭാ സ്ഥാനാര്‍ഥി; സ്ഥിരീകരിച്ച് പാർട്ടി നേതാക്കൾ
ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ശ്രീലങ്ക എന്നാണ് സൂചികകള്‍ സൂചിപ്പിക്കുന്നത്. പെട്രോളും ഡീസലും അടക്കമുള്ള അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്നതിനിടെ രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ക്കു മുന്നിൽ വലിയ ക്യൂവും രൂപപ്പെട്ടിട്ടുണ്ട്. രാജ്യത്ത് രണ്ടിടത്തായി പെട്രോളും മണ്ണെണ്ണയും വാങ്ങാൻ ക്യൂ നിന്ന രണ്ട് വൃദ്ധര്‍ കുഴഞ്ഞു വീണു മരിച്ചതായി ശ്രീലങ്കൻ പോലീസ് അറിയിച്ചു. സാമ്പത്തിക തലസ്ഥാനമായ കൊളംബോയിലാണ് സംഭവം. രാജ്യത്ത് പവര്‍ കട്ട് വര്‍ധിച്ചതോടെ മണ്ണെണ്ണയുടെ ആവശ്യക്കാരും ഏറിയിട്ടുണ്ട്. പാചകവാതക വില കുതിച്ചുയര്‍ന്നതോടെ പലരും പാചകത്തിന് ഉപയോഗിക്കുന്നതും മണ്ണെണ്ണയാണ്.
ക്രൂഡ് ഓയിൽ തീര്‍ന്നതോടെ ശ്രീലങ്ക രാജ്യത്തെ ഒരേയൊരു റിഫൈനറിയുടെ പ്രവര്‍ത്തനവും കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. നിരവധി പേര് പാചകവാതകം ഉപേക്ഷിച്ച് മണ്ണെണ്ണയിലേയ്ക്ക് ചുവടുമാറ്റുന്നതിനിടെയാണ് പ്രതിസന്ധി. രാജ്യത്ത് വിദേശനാണ്യ കരുതൽ ശേഖരം 2.31 ബില്യൺ ഡോളറായി ഇടിഞ്ഞതോടെ ശ്രീലങ്കയുടെ പെട്രോളിയം ഇറക്കുമതി പരുങ്ങലിലാണ്. ജനുവരി മുതൽ ഇറക്കുമതിയ്ക്ക് ശ്രീലങ്കൻ സര്‍ക്കാര്‍ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും കഴിഞ്ഞയാഴ്ചയോടെ സ്ഥിതി രൂക്ഷമാകുകയായിരുന്നു.
Also Read: ഇത് കണ്ണൂരിലെ ഇളങ്കോ സ്റ്റൈൽ... ചൂണ്ടുവിരലുയർത്തി മേലുദ്യോഗസ്ഥരോട് 'ഷിറ്റടിക്കാനില്ല', ജനങ്ങളെ ഏത്തമിടിയിച്ച് മര്യാദ പഠിപ്പിക്കാനുമില്ല! വീഡിയോ കാണാം
ഫെബ്രുവരി മാസത്തിൽ 15.1 ശതമാനം പണപ്പെരുപ്പമാണ് ശ്രീലങ്കയിൽ രേഖപ്പെടുത്തിയത്. ദക്ഷിണേഷ്യൻ മേഖലയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്. ഭക്ഷോത്പന്ന വിലയിൽ 25.7 ശതമാനമാണ് വിലക്കയറ്റമെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ശ്രീലങ്കൻ രൂപയുടെ മൂല്യത്തിലും 30 ശതമാനം ഇടിവുണ്ട്.
ശ്രീലങ്കയിൽ ഏറെ വിൽപനയുള്ള പാൽപ്പെടാിയ്ക്ക് മാത്രം ഒരു കിലോയ്ക്ക് 600 രൂപയിലേറെയാണ് വില വര്‍ധിച്ചത്. ഇതോടെ ഒരു കിലോ പാൽപ്പൊടിയുടെ വില 1945 രൂപയായി ഉയര്‍ത്തിയെന്ന് രാജ്യത്തെ പാൽപ്പൊടി ഇറക്കുമതിക്കാരുടെ സംഘടന വ്യക്തമാക്കി.
Also Read: ഹര്ഭജൻ സിങ് ആം ആദ്മി പാര്‍ട്ടി രാജ്യസഭാ സ്ഥാനാര്‍ഥി; സ്ഥിരീകരിച്ച് പാർട്ടി നേതാക്കൾ
ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ശ്രീലങ്ക എന്നാണ് സൂചികകള്‍ സൂചിപ്പിക്കുന്നത്. പെട്രോളും ഡീസലും അടക്കമുള്ള അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്നതിനിടെ രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ക്കു മുന്നിൽ വലിയ ക്യൂവും രൂപപ്പെട്ടിട്ടുണ്ട്. രാജ്യത്ത് രണ്ടിടത്തായി പെട്രോളും മണ്ണെണ്ണയും വാങ്ങാൻ ക്യൂ നിന്ന രണ്ട് വൃദ്ധര്‍ കുഴഞ്ഞു വീണു മരിച്ചതായി ശ്രീലങ്കൻ പോലീസ് അറിയിച്ചു. സാമ്പത്തിക തലസ്ഥാനമായ കൊളംബോയിലാണ് സംഭവം. രാജ്യത്ത് പവര്‍ കട്ട് വര്‍ധിച്ചതോടെ മണ്ണെണ്ണയുടെ ആവശ്യക്കാരും ഏറിയിട്ടുണ്ട്. പാചകവാതക വില കുതിച്ചുയര്‍ന്നതോടെ പലരും പാചകത്തിന് ഉപയോഗിക്കുന്നതും മണ്ണെണ്ണയാണ്.
ക്രൂഡ് ഓയിൽ തീര്‍ന്നതോടെ ശ്രീലങ്ക രാജ്യത്തെ ഒരേയൊരു റിഫൈനറിയുടെ പ്രവര്‍ത്തനവും കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. നിരവധി പേര് പാചകവാതകം ഉപേക്ഷിച്ച് മണ്ണെണ്ണയിലേയ്ക്ക് ചുവടുമാറ്റുന്നതിനിടെയാണ് പ്രതിസന്ധി. രാജ്യത്ത് വിദേശനാണ്യ കരുതൽ ശേഖരം 2.31 ബില്യൺ ഡോളറായി ഇടിഞ്ഞതോടെ ശ്രീലങ്കയുടെ പെട്രോളിയം ഇറക്കുമതി പരുങ്ങലിലാണ്. ജനുവരി മുതൽ ഇറക്കുമതിയ്ക്ക് ശ്രീലങ്കൻ സര്‍ക്കാര്‍ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും കഴിഞ്ഞയാഴ്ചയോടെ സ്ഥിതി രൂക്ഷമാകുകയായിരുന്നു.
Also Read: ഇത് കണ്ണൂരിലെ ഇളങ്കോ സ്റ്റൈൽ... ചൂണ്ടുവിരലുയർത്തി മേലുദ്യോഗസ്ഥരോട് 'ഷിറ്റടിക്കാനില്ല', ജനങ്ങളെ ഏത്തമിടിയിച്ച് മര്യാദ പഠിപ്പിക്കാനുമില്ല! വീഡിയോ കാണാം
ഫെബ്രുവരി മാസത്തിൽ 15.1 ശതമാനം പണപ്പെരുപ്പമാണ് ശ്രീലങ്കയിൽ രേഖപ്പെടുത്തിയത്. ദക്ഷിണേഷ്യൻ മേഖലയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്. ഭക്ഷോത്പന്ന വിലയിൽ 25.7 ശതമാനമാണ് വിലക്കയറ്റമെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ശ്രീലങ്കൻ രൂപയുടെ മൂല്യത്തിലും 30 ശതമാനം ഇടിവുണ്ട്.