ആപ്പ്ജില്ല

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ പാകിസ്ഥാൻ; വൻസഹായവുമായി സൗദി; നന്ദി പറഞ്ഞ് ഇമ്രാൻ ഖാൻ

കടക്കെണി രൂക്ഷമായതോടെ സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിയ പാകിസ്ഥാന് മൂന്ന് ബില്യൺ യുഎസ് ഡോളറാണ് സൗദി അറേബ്യ ധനസഹായമായി നല്‍കിയത്.

Samayam Malayalam 27 Oct 2021, 9:06 pm

ഹൈലൈറ്റ്:

  • പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങാൻ അധികസഹായം
  • നടപടി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ
  • നന്ദി പറഞ്ഞ് ഇമ്രാൻ ഖാൻ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Release of Pandora Papers ruffles Pakistani politics; Imran Khan vows probe
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ Photo: Agencies
ഇസ്ലാമാബാദ്: കടക്കെണിയിൽ മുങ്ങി സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്ഥാന് സാമ്പത്തിക സഹായവുമായി സൗദി അറേബ്യ. മൂന്ന് ബില്യൺ ഡോളറാണ് സൗദി ഭരണകൂടം പാകിസ്ഥാന് നല്‍കിയത്. ബുദ്ധിമുട്ടേറിയ സമയത്താണ് സൗദി അറേബ്യ തങ്ങളെ സഹായിക്കുന്നതെന്ന് വ്യക്തമാക്കിയ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് നന്ദി പറഞ്ഞു.
എക്കാലത്തും പാകിസ്ഥാന് സഹായവും പിന്തുണയുമായി സൗദി അറേബ്യ ഒപ്പമുണ്ടായിരുന്നുവെന്ന് ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു. ലോകം ഉത്പന്നങ്ങളുടെ വിലവര്‍ധനവിനെതിരെ പൊരുതുന്ന കാലത്ത് സൗദി അറേബ്യ പാകിസ്ഥാനോട് വലിയ ദയാവായ്പാണ് കാണിച്ചതെന്നും മുസ്ലീം സഹോദരരാജ്യത്തു നിന്ന് വലിയ സഹായമാണ് ഉണ്ടായതെന്നും ഇമ്രാൻ ഖാൻ വവ്യക്തമാക്കി. സൗദി അറേബ്യ മൂന്ന് ബില്യൺ ഡോളര്‍ തുക പാക് സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചതായും ശുദ്ധീകരിച്ച പെട്രോളിയം ഉത്പന്നങ്ങള്‍ക്കായി 1.2 ബില്യൺ ഡോളര്‍ തുക അനുവദിച്ചതായും ഇമ്രാൻ ഖാൻ വ്യക്തമാക്കി. ഔദ്യോഗിക ട്വിറ്റര്‍ ഹാൻഡിലിലൂടെയായിരുന്നു ഇമ്രാൻ ഖാൻ്റെ പ്രതികരണം.

"പാക് സെൻട്രൽ ബാങ്കിൽ മൂന്ന് ബില്യൺ ഡോളര്‍ നിക്ഷേപിച്ചും പെട്രോളിയം ഉത്പന്നങ്ങള്‍ക്കായി 1.2 ബില്യൺ ഡോളര്‍ അനുവദിക്കുകയും ചെയ്ത മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് നന്ദി പറയുകയാണ്. ബുദ്ധിമുട്ടേറിയ സമയത്തും, പ്രത്യേകിച്ച് ലോകം വിലവര്‍ധനവിനെതിരെ പോരാടുന്ന സമയത്ത് സൗദി സഹായത്തിനായി പാകിസ്ഥാനൊപ്പമുണ്ട്." ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു.

Also Read: ന്യൂനപക്ഷ സ്കോളർഷിപ്പ്: സംസ്ഥാന സർക്കാരിനെതിരെ സിറോ മലബാർ സഭ

തിങ്കളാഴ്ച മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവിൻ്റെ ഭാഗമായി ഇമ്രാൻ ഖാൻ റിയാദിൽ വെച്ച് സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സൗദിയുടെ വലിയ ധനസഹായം. കടക്കെണിയിൽപ്പെട്ട് പാകിസ്ഥാൻ്റെ ആഭ്യന്തര സാമ്പത്തിക അന്തരീക്ഷം മോശമായതിനു പിന്നാലെയാണ് സൗദി ചൊവ്വാഴ്ച സഹായം അനുവദിച്ചത്. രാജ്യത്തെ വികസനത്തിനായാണ് സൗദി അറേബ്യ മൂന്ന് ബില്യൺ ഡോളര്‍ നിക്ഷേപിക്കുന്നതെന്നാണ് പാക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതു കൂടാതെയാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വ്യാപാരത്തിനായി 1.2 ബില്യൺ ഡോളര്‍ സൗദി മുതൽമുടക്കുന്നതെന്നും ചാനൽ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പിന്നാലെ ഈ റിപ്പോര്‍ട്ട് പാക് ഊര്‍ജമന്ത്രി ഹമ്മദ് അസര്‍ സ്ഥിരീകരിച്ചു.

Also Read: ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; ഈ മാസം 31 വരെ കേരളത്തിൽ പരക്കെ മഴ

പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി മുൻപ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നതെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട്. പാകിസ്ഥാന് വരുന്ന രണ്ട് വര്‍ഷം രാജ്യത്തു വരുന്ന ചെലവുകള്‍ നേരിടാനായി 51.6 ബില്യൺ ഡോളറിൻ്റെ വിദേശസഹായം വേണ്ടിവരുമെന്നാണ് പാക് മാധ്യമമായ ദ ന്യൂസ് ഇൻ്റര്‍നാഷണൽ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാനുമായി അടുത്ത ബന്ധമുണ്ടെങ്കിലും പാകിസ്ഥാന് സൗദി അറേബ്യ അടക്കമുള്ള മുസ്ലീം ലാജ്യങ്ങളുമായും മികച്ച നയതന്ത്രബന്ധമുണ്ട്. മുൻപ് പലതവണയും സൗദി അറേബ്യ പാകിസ്ഥാനെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. പാകിസ്ഥാൻ വാങ്ങിയ ആദ്യ ബാച്ച് എഫ് 16 യുദ്ധവിമാനങ്ങള്‍ക്ക് പണം നല്‍കിയത് സൗദി അറേബ്യയായിരുന്നു. കൂടാതെ രണ്ട് വര്‍ഷം മുൻപ് ആറ് ബില്യൺ ഡോളര്‍ കടമായും നല്‍കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്