കീവ്: യുക്രൈൻ സൈനികൻ്റെ നെഞ്ചിൽ തുളച്ചു കയറിയ പൊട്ടാത്തെ ഗ്രനേഡ് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിൽ പുറത്തെടുത്തു. സൈനികൻ്റെ ഹൃദയത്തിൻ്റെ തൊട്ടുതാഴെ തുളഞ്ഞു കയറിയ വിഒജി ഗ്രനേഡാണ് പുറത്തെടുത്തത്. സ്ഫോടന സാധ്യതയുള്ളതിനാൽ സൈനികരുടെ സാന്നിധ്യത്തിലാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്. റഷ്യൻ സൈന്യവുമായി യുക്രൈനിലെ ബഖ്മുട്ടിൽ നടന്ന യുദ്ധത്തിനിടെയാണ് സൈനികൻ്റെ ശരീരത്തിൽ വിഒജി ഗ്രനേഡ് തുളച്ചുകയറിയതെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗ്രനേഡ് ലോഞ്ചറിൽ നിന്ന് വെടിവയ്ക്കാൻ കഴിയുന്ന തരത്തിൽ രൂപകൽപ്പന ചെയ്ത സ്‌ഫോടനാത്മക വസ്തുവാണ് സൈനികൻ്റെ നെഞ്ചിൽ തുളച്ചു കയറിയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ഗ്രനേഡ് ഏത് നിമിഷവും പൊട്ടിത്തെറിച്ചേക്കാമെന്ന അവസ്ഥയിലാണ് ശസ്ത്രക്രിയ നടന്നതെന്ന് സർജൻ മേജർ ജനറൽ ആൻഡ്രി വെർബ പറഞ്ഞു. സ്ഫോടന സാധ്യതയുണ്ടായിരുന്നതിനാൽ രണ്ട് സൈനികർക്കൊപ്പമാണ് ശസ്ത്രക്രിയ നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
മെഡിക്കൽ സ്റ്റാഫിന്റെയും രോഗിയുടെയും സുരക്ഷ മുൻ നിർത്തിയാണ് സൈനികരുടെ സഹായം തേടിയതെന്ന് യുക്രൈൻ സേന ജനറൽ സ്റ്റാഫ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. സൈന്യത്തിനെ ഏറ്റവും പരിചയസമ്പന്നനായ ശസ്ത്രക്രിയാ വിദഗ്ധരിൽ ഒരാളായ മേജർ ജനറൽ ആൻഡ്രൂ വില്ലോയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. സൈനികൻ്റെ നെഞ്ചിൽ പൊട്ടാത്ത വിഒജി ഗ്രനേഡ് തുളഞ്ഞുകയറിയ നിലയിലായിരുന്നു. ഗ്രനേഡ് പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതിനാൽ വൈദ്യുതി ഉപയോഗിച്ച് രക്തയോട്ടം താൽക്കാലികമായി നിർത്തുന്ന പ്രക്രിയ ആയ ഇലക്ട്രോകൊഗുലേഷൻ ഇല്ലാതെയാണ് ഓപ്പറേഷൻ നടന്നതെന്ന് അധികൃതർ പറഞ്ഞു.
എന്നാണ് ശസ്ത്രക്രിയ നടന്നതെന്നോ സൈനികന്റെ ശരീരത്തിൽ ഗ്രനേഡ് എങ്ങനെയാണ് തുളഞ്ഞുകയറിയതെന്നോ അധികൃതർ വ്യക്തമാക്കിയിട്ടില്ല. ശസ്ത്രക്രിയ വിജയമാണെന്നും സൈനികൻ്റെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായി സേന അറിയിച്ചു. സൈനികന്റെ നെഞ്ചിൽ ഗ്രനേഡ് പതിഞ്ഞിരുന്ന സ്ഥലം കൃത്യമായി കാണിക്കുന്ന എക്‌സ്‌റേയും പുറത്തുവിട്ടു. ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്തെടുത്ത സ്ഫോടകവസ്തുവുമായി നിൽക്കുന്ന സർജൻ്റെ ചിത്രവും പുറത്തുവന്നു.
സൈനികൻ്റെ നെഞ്ചിൽ നിന്നും ഗ്രനേഡ് പുറത്തെടുത്ത സർജനെയും മെഡിക്കൽ സ്റ്റാഫിനെയും അഭിനന്ദിച്ച് നിരവധിയാളുകൾ സോഷ്യൽ മീഡിയയിലൂടെ പ്രതികരണം നടത്തി. ബഖ്‌മുട്ടിൽ നിന്ന് അഞ്ച് മൈൽ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന നഗരമായ സോളേദാറിൽ റഷ്യൻ സൈന്യം കടന്നുകയറി ശക്തമായ ആക്രമണം നടത്തിയിരുന്നു. പ്രദേശത്ത് യുക്രൈൻ സൈന്യവും റഷ്യൻ അനുകൂല സംഘവും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടന്നിരുന്നതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
World News and Malayalam News
ഗ്രനേഡ് ഏത് നിമിഷവും പൊട്ടിത്തെറിച്ചേക്കാമെന്ന അവസ്ഥയിലാണ് ശസ്ത്രക്രിയ നടന്നതെന്ന് സർജൻ മേജർ ജനറൽ ആൻഡ്രി വെർബ പറഞ്ഞു. സ്ഫോടന സാധ്യതയുണ്ടായിരുന്നതിനാൽ രണ്ട് സൈനികർക്കൊപ്പമാണ് ശസ്ത്രക്രിയ നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
മെഡിക്കൽ സ്റ്റാഫിന്റെയും രോഗിയുടെയും സുരക്ഷ മുൻ നിർത്തിയാണ് സൈനികരുടെ സഹായം തേടിയതെന്ന് യുക്രൈൻ സേന ജനറൽ സ്റ്റാഫ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. സൈന്യത്തിനെ ഏറ്റവും പരിചയസമ്പന്നനായ ശസ്ത്രക്രിയാ വിദഗ്ധരിൽ ഒരാളായ മേജർ ജനറൽ ആൻഡ്രൂ വില്ലോയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. സൈനികൻ്റെ നെഞ്ചിൽ പൊട്ടാത്ത വിഒജി ഗ്രനേഡ് തുളഞ്ഞുകയറിയ നിലയിലായിരുന്നു. ഗ്രനേഡ് പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതിനാൽ വൈദ്യുതി ഉപയോഗിച്ച് രക്തയോട്ടം താൽക്കാലികമായി നിർത്തുന്ന പ്രക്രിയ ആയ ഇലക്ട്രോകൊഗുലേഷൻ ഇല്ലാതെയാണ് ഓപ്പറേഷൻ നടന്നതെന്ന് അധികൃതർ പറഞ്ഞു.
എന്നാണ് ശസ്ത്രക്രിയ നടന്നതെന്നോ സൈനികന്റെ ശരീരത്തിൽ ഗ്രനേഡ് എങ്ങനെയാണ് തുളഞ്ഞുകയറിയതെന്നോ അധികൃതർ വ്യക്തമാക്കിയിട്ടില്ല. ശസ്ത്രക്രിയ വിജയമാണെന്നും സൈനികൻ്റെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായി സേന അറിയിച്ചു. സൈനികന്റെ നെഞ്ചിൽ ഗ്രനേഡ് പതിഞ്ഞിരുന്ന സ്ഥലം കൃത്യമായി കാണിക്കുന്ന എക്‌സ്‌റേയും പുറത്തുവിട്ടു. ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്തെടുത്ത സ്ഫോടകവസ്തുവുമായി നിൽക്കുന്ന സർജൻ്റെ ചിത്രവും പുറത്തുവന്നു.
സൈനികൻ്റെ നെഞ്ചിൽ നിന്നും ഗ്രനേഡ് പുറത്തെടുത്ത സർജനെയും മെഡിക്കൽ സ്റ്റാഫിനെയും അഭിനന്ദിച്ച് നിരവധിയാളുകൾ സോഷ്യൽ മീഡിയയിലൂടെ പ്രതികരണം നടത്തി. ബഖ്‌മുട്ടിൽ നിന്ന് അഞ്ച് മൈൽ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന നഗരമായ സോളേദാറിൽ റഷ്യൻ സൈന്യം കടന്നുകയറി ശക്തമായ ആക്രമണം നടത്തിയിരുന്നു. പ്രദേശത്ത് യുക്രൈൻ സൈന്യവും റഷ്യൻ അനുകൂല സംഘവും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടന്നിരുന്നതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
World News and Malayalam News