ബീജിംഗ്: ചൈനയിൽ ശക്തമായ ഭൂചലനം. തെക്കുപടിഞ്ഞാറൻ മേഖലയിലുണ്ടായ ഭൂകമ്പത്തിൽ 46 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. നിരവധി വീടുകൾക്ക് കേടുപാടുകൾ ഉണ്ടായായും വൈദ്യതി ബന്ധങ്ങൾ താറുമാറാകുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രധാന നഗരത്തിലേക്ക് കടക്കുന്ന റോഡുകൾ തകർന്നതായും വാർത്താ വിനിമയ സംവിധാനങ്ങൾ താറുമാറായതായും റിപ്പോർട്ടുകളുണ്ട്. നിരവധി തുടർ പ്രകമ്പനങ്ങളും അനുഭവപ്പെട്ടിട്ടുണ്ട്. ആദ്യ ഭൂകമ്പത്തിന് ഒരു മണിക്കൂറിനുള്ളിൽ കിഴക്കൻ ടിബറ്റില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ചെറു ഭൂചലനം അനുഭവപ്പെട്ടു. നൂറ് കണക്കിന് രക്ഷാപ്രവർത്തകർ ഭൂകമ്പ ബാധിത മേഖലയിൽ എത്തിച്ചേർന്നിട്ടുണ്ട്. ഭൂകമ്പബാധിത പ്രദേശത്തുള്ളവർക്ക് അടിയന്തര സഹായമെത്തിക്കാൻ നടപടികൾ സ്വീകരിച്ചതായി പ്രദേശിക ഭരണകൂടം വ്യക്തമാക്കി. 2008ൽ സിചുവാൻ പ്രവിശ്യയിൽ 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. പതിനായിരക്കണക്കിന് ആളുകൾക്കാണ് അന്ന് ജീവൻ നഷ്ടമായത്.