റോം: പീഡനദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ച ഇറ്റാലിയൻ പ്രധാനമന്ത്രി സ്ഥാനാർത്ഥി വിവാദത്തിൽ. ഉക്രെയ്‌നിയൻ വനിതയെ ഒരു കുടിയേറ്റക്കാരൻ പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യമാണ് ജിയോർജിയ മേലോനി പങ്കുവെച്ചത്. ഇവർ പങ്കുവെച്ച ട്വീറ്റ് ട്വിറ്റർ തന്നെ നീക്കം ചെയ്തു. അവ്യക്തമായ എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് ജിയോർജിയ പങ്കുവെച്ചത്. ജിയോർജിയയുടെ ഈ നടപടി പരക്കെ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഒരു ഓൺലൈൻ മാധ്യമം പ്രസിദ്ധീകരിച്ച വീഡിയോയാണ് ജിയോർജിയ മേലോനി പങ്കുവെച്ചത്. എന്നാൽ ഇവർ ട്വിറ്റർ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ ആ ദൃശ്യങ്ങൾ നീക്കം ചെയ്തത്. ഇറ്റലിയിലെ പിയാഷെൻസ നഗരത്തിൽ വെച്ച് 55കാരിയെ ലൈംഗികമായി അതിക്രമിക്കുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയുടെ ഇതിവൃത്തം. പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ ഏറെ മുന്നിലായിരുന്നു ജിയോർജിയ.
Also Read: പ്രധാനമന്ത്രിയുടെ വീട്ടിൽവെച്ച് മാറിടം കാട്ടി സ്ത്രീകൾ ചുംബിച്ചു; മാപ്പു പറഞ്ഞ് സന മാരിൻ
ജിയോർജിയോയുടെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷമായ ബ്രദേഴ്‌സ് ഓഫ് ഇറ്റലി സെപ്റ്റംബർ 25ന് നടക്കുന്ന ഇറ്റാലിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടുമെന്നായിരുന്നു പ്രവചനം. എന്നാൽ ജിയോർജിയയുടെ ഈ പ്രവൃത്തി അവർക്ക് വലിയ തിരിച്ചടിയാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.ഉക്രെയ്‌നിയൻ വനിതയെ ഗിനിയൻ അഭയാർത്ഥി ആക്രമിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ അപർട്മെന്റിൽ നിന്നാണ് ആരോ ചിത്രീകരിച്ചത്. ഇത്തരം അക്രമങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നും ഇതിന് മുന്നിൽ നിശ്ശബ്ദരായിരിക്കാൻ കഴിയില്ലെന്നുമുള്ള തലക്കെട്ടോടു കൂടിയാണ് ജിയോർജിയ ഇത് ട്വീറ്റ് ചെയ്തത്.
എന്നാൽ, അതിജീവിതയുടെ അനുവാദമില്ലാതെ ഇത് പ്രചരിപ്പിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ കക്ഷികൾ അടക്കം പ്രതികരിച്ചു. ജിയോർജിയയുടെ ട്വീറ്റ് ഇതോടെ ഇറ്റലിയിൽ രാഷ്ട്രീയവിവാദമായി മാറിയിരിക്കുകയാണ്. അതിജീവിതക്ക് ഇതുണ്ടാക്കുന്ന മാനസിക ആഘാതം വളരെ വലുതാണെന്ന് ഇറ്റാലിയൻ ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ പൗലോ ജെന്‍റിലോനി പറഞ്ഞു.
Also Read: പ്രധാനമന്ത്രിയുടെ വീട്ടിൽവെച്ച് മാറിടം കാട്ടി സ്ത്രീകൾ ചുംബിച്ചു; മാപ്പു പറഞ്ഞ് സന മാരിൻ
ജിയോർജിയോയുടെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷമായ ബ്രദേഴ്‌സ് ഓഫ് ഇറ്റലി സെപ്റ്റംബർ 25ന് നടക്കുന്ന ഇറ്റാലിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടുമെന്നായിരുന്നു പ്രവചനം. എന്നാൽ ജിയോർജിയയുടെ ഈ പ്രവൃത്തി അവർക്ക് വലിയ തിരിച്ചടിയാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.ഉക്രെയ്‌നിയൻ വനിതയെ ഗിനിയൻ അഭയാർത്ഥി ആക്രമിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ അപർട്മെന്റിൽ നിന്നാണ് ആരോ ചിത്രീകരിച്ചത്. ഇത്തരം അക്രമങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നും ഇതിന് മുന്നിൽ നിശ്ശബ്ദരായിരിക്കാൻ കഴിയില്ലെന്നുമുള്ള തലക്കെട്ടോടു കൂടിയാണ് ജിയോർജിയ ഇത് ട്വീറ്റ് ചെയ്തത്.
എന്നാൽ, അതിജീവിതയുടെ അനുവാദമില്ലാതെ ഇത് പ്രചരിപ്പിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ കക്ഷികൾ അടക്കം പ്രതികരിച്ചു. ജിയോർജിയയുടെ ട്വീറ്റ് ഇതോടെ ഇറ്റലിയിൽ രാഷ്ട്രീയവിവാദമായി മാറിയിരിക്കുകയാണ്. അതിജീവിതക്ക് ഇതുണ്ടാക്കുന്ന മാനസിക ആഘാതം വളരെ വലുതാണെന്ന് ഇറ്റാലിയൻ ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ പൗലോ ജെന്‍റിലോനി പറഞ്ഞു.