ആപ്പ്ജില്ല

വാഗ്ദാനങ്ങള്‍ ലംഘിച്ച് താലിബാൻ; റാലിക്ക് നേരെ വെടിവയ്പ്പ് മൂന്ന് മരണം, മുഖം മറയ്ക്കാതെ പുറത്തിറങ്ങിയ വനിതയെ വെടിവച്ച് കൊന്നു

  • പഴയ സർക്കാർ ജീവനക്കാരെ താലിബാൻ ഭീകരർ തിരഞ്ഞ് നടക്കുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
  • നാല് അഫ്ഗാൻ സൈനികരെ കൊലപ്പെടുത്തി
  • റാലിയിൽ പങ്കെടുത്ത മൂന്ന് പേരെ കൊന്നു

Samayam Malayalam 18 Sept 2021, 6:03 am
കാബൂൾ: അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ നൽകിയ ഉറപ്പുകള്‍ ലംഘിച്ച് താലിബാൻ. അഫ്ഗാന്‍ നഗരമായ ജലാലാബാദിൽ ബുധനാഴ്ച നടത്തിയ താലിബാൻ വിരുദ്ധ റാലിക്ക് നേരെ താലിബാന്റെ ഭീകര സേന വെടിയുതിര്‍ത്തു. മൂന്ന് പേര്‍ മരിക്കുകയും ഡസൺ കണക്കിന് ആളുകള്‍ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തുവെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Samayam Malayalam reportedly three dead after anti taliban protests in jalalabad afghanistan
വാഗ്ദാനങ്ങള്‍ ലംഘിച്ച് താലിബാൻ; റാലിക്ക് നേരെ വെടിവയ്പ്പ് മൂന്ന് മരണം, മുഖം മറയ്ക്കാതെ പുറത്തിറങ്ങിയ വനിതയെ വെടിവച്ച് കൊന്നു



ന്യായീകരണവുമായി താലിബാൻ


ജലാലാബാദിലെ ആക്രമണങ്ങള്‍ക്ക് പിന്നാലെ ന്യായീകരണവുമായി താലിബാൻ രംഗത്തുവന്നിരുന്നു. ഞങ്ങളുമായി പ്രശ്നമുണ്ടാക്കാൻ ചിലര്‍ ശ്രമിക്കുന്നു. ഞങ്ങളുടെ അയച്ചിട്ട നയങ്ങളെ ഇവര്‍ ചൂഷണം ചെയ്യുന്നുവെന്നുമായിരുന്നു താലിബാന്റെ പ്രതികരണം. അതേസമയം, സംഭവത്തിൽ പ്രതികരിക്കാൻ താലിബാൻ വക്താക്കള്‍ തയ്യാറായിട്ടില്ല.

പരസ്യങ്ങളില്‍ ചായം പൂശുന്നു


പാശ്ചാത്യ വസ്ത്രമണിഞ്ഞുള്ള പരസ്യ ചിത്രങ്ങളില്‍ ചായം പൂശിയും. ജീൻസ് ടീഷര്‍ട്ട് അടക്കമുള്ള വസ്ത്രങ്ങള്‍ ധരിച്ച പുരുഷന്മാരുടെ ചിത്രം മാറ്റി പരമ്പരാഗത വസ്ത്രധാരികളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. കാബൂൾ വിമാനത്താവളത്തിൽ തിങ്കളാഴ്ച മുതലുണ്ടായ തിരക്കിലും വിദേശസൈന്യത്തിന്റെ വെടിവയ്പ്പിലും 40 പേര്‍ മരിച്ചെന്നാണ് താലിബാന്റെ അവകാശവാദം. എന്നാൽ, ഇത് വ്യക്തമല്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്