ആപ്പ്ജില്ല

ഒന്നല്ല, ഭൂമിയ്ക്ക് അമ്പിളിമാമന്മാർ മൂന്ന് പേർ; പക്ഷെ ഒരാൾ മൂന്ന് വര്‍ഷം മുൻപ് പോയി; പുതിയ കണ്ടെത്തൽ

ചന്ദ്രന് പുറമെ ഭൂമിയ്ക്ക് രണ്ട് 'ചെറുചന്ദ്രൻമാര്‍' കൂടി ഉണ്ടായിരുന്നതായി പുതിയ കണ്ടെത്തൽ. ഭൂമിയെ വലയം ചെയ്യുന്ന രണ്ട് കുഞ്ഞു ചന്ദ്രന്മാരിലൊന്ന് മൂന്ന് വര്‍ഷം മൂൻപ് ഭൂമിയിൽ നിന്ന് അകന്നു പോയതായും ഗവേഷകര്‍ കണ്ടെത്തി.

Samayam Malayalam 25 Nov 2020, 2:03 pm
ന്യൂയോർക്ക്: ഭൂമിയുടെ രണ്ടാമത്തെ 'ചെറുചന്ദ്രൻ' 2.7 മില്യൺ വര്‍ഷങ്ങളായി ഭൂമിയെ ചുറ്റുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാൽ ഇതു പോലെ മറ്റൊരു ചെറുചന്ദ്രൻ കൂടി ഉണ്ടായിരുന്നുവെന്നാണ് പുതിയ കണ്ടെത്തൽ. 2020 സിഡി3 എന്ന് പേരിട്ടിരിക്കുന്ന ഇത് അടുത്തിടെ ഭൂമിയുടെ വളരെ അടുത്തെത്തിയിരുന്നതായും ഗവേഷകര്‍ പറഞ്ഞു. ഭൂമിയിൽ നിന്ന് 8100 മൈൽ അകലെയായിരുന്നു ഇതിൻ്റെ സ്ഥാനമെന്നും ഗവേഷകര്‍ പറഞ്ഞു.
Samayam Malayalam Moon
ചന്ദ്രൻ Photo: Agencies/File


ചന്ദ്രന് സമാനമായി ഭൂമിയെ വലയം വെയ്ക്കുന്ന ഛിന്നഗ്രഹത്തെയാണ് ചെറുചന്ദ്രൻ അഥവാ മിനി മൂൺ എന്നു വിളിക്കുന്നത്. ചന്ദ്രനെ അപേക്ഷിച്ച് ഇവയുടെ വലുപ്പം വളരെ കുറവാണ്.

ഈ ചെറുചന്ദ്രൻ പ്രതിഫലിപ്പിക്കുന്ന പ്രകാശവും ഇതിൻ്റെ മറ്റു സവിശേഷതകളും വിലയിരുത്തിയ ഗവേഷകര്‍ ഇത് ഭ്രമണം ചെയ്യാൻ മൂന്ന് മിനിട്ട് സമയമാണെടുക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ലോവൽ ഡിസ്കവറി ടെലസ്കോപ്പ് ഉപയോഗിച്ചാണ് പുതിയ ക്ടെത്തൽ. എന്നാൽ മുൻപ് നാസയുടെ കാറ്റലിന സ്കൈ സര്‍വേ ഫെബ്രുവരിയിൽ ഇത് കണ്ടെത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Also Read: നിവാര്‍ ചുഴലിക്കാറ്റ്: അടിയന്തിര സഹായത്തിനായി ബന്ധപ്പെടാവുന്ന നമ്പറുകള്‍

പുതുതായി കണ്ടെത്തിയ ആകാശവസ്തുവിന് ഒരു കാറിനോളമാണ് വലുപ്പം. മുൻപ് ഇതൊരു മനുഷ്യനിര്‍മിത വസ്തുവാണെന്നായിരുന്നു ഗവേഷകരുടെ വിലയിരുത്തൽ. പതിറ്റാണ്ടുകള്‍ക്ക് മുൻപ് വിക്ഷേപിച്ച ഏതെങ്കിലും കൃത്രിക ഉപഗ്രഹത്തിൻ്റെ ഭാഗമായിരിക്കും ഇതെന്ന് ഗവേഷകര്‍ കണക്കുകൂട്ടി. എന്നാൽ ടെലസ്കോപ്പിലെ വലിയ മോണോലിത്തിക് ഇമേജറിൻ്റെ സഹായത്തോടെയാണ് ഉപഗ്രഹത്തിൻ്റെ ഭ്രമണം അടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തി ഇതൊരു ഛിന്നഗ്രഹമാണെന്ന വിലയിരുത്തലുകളിലെത്തിയത്. ഭൂമിയ്ക്കടുത്തുള്ള ഒരു ഛിന്നഗ്രഹമാണിതെന്നാണ് നാസയുടെ നിയര്‍ എര്‍ത്ത് ഒബ്ജക്ട്സ് സെൻ്ററിൻ്റെയും മൈനര്‍ പ്ലാനറ്റ് സെൻ്ററിൻ്റെയും വിലയിരുത്തൽ.

Also Read: അധികാരത്തിലെത്തിയാൽ ഈ പോലീസിനെ കൊണ്ട് ചെരുപ്പു നക്കിപ്പിക്കും; മമത സർക്കാരിനെതിരെ ബിജെപി നേതാവ്

ഈ ഛിന്നഗ്രഹത്തിൻ്റെ ഭ്രമണം സംബന്ധിച്ചായിരുന്നു ഏറ്റവും കൂടുതൽ അവ്യക്തതയുണ്ടായിരുന്നതെന്നും എന്നാൽ മുൻപ് കരുതിയിരുന്നതിലും വളരെ സാവധാനത്തിലാണ് ഇതിൻ്റെ കറക്കമെന്നും ഗവേഷകര്‍ പറയുന്നു. 2006ലായിരുന്നു ആദ്യ മിനി മൂൺ കണ്ടെത്തിയത്. ഇത് രണ്ടാമത്തെ ഛിന്നഗ്രഹമാണ് ഗവേഷകര്‍ കണ്ടെത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്