അന്യഗ്രഹജീവികളോ ഭ്രാന്തൻ ഇൻസ്റ്റളേഷനോ? ദുരൂഹമായി മരുഭൂമിയിലെ ആ ത്രികോണസ്തംഭം; തല പുകച്ച് ഗവേഷകർ
ഉട്ടായിലെ മരുഭൂമിയിൽ കാൽനട യാത്ര പോലും ദുഷ്കരമായ സ്ഥലത്ത് ആരാണ് ഈ ലോഹസ്തംഭം സ്ഥാപിച്ചതെന്നാണ് ഗവേഷകരെ കുഴയ്ക്കുന്ന ചോദ്യം.
Samayam Malayalam 25 Nov 2020, 1:08 pm
ന്യൂയോര്‍ക്ക് : മനുഷ്യവാസമില്ലാത്ത മരുഭൂമിയിൽ ആടുകള്‍ക്ക് മാത്രം കാണാനായി ഒരു ലോഹത്തൂണ് ആരെങ്കിലും നാട്ടി നിര്‍ത്തുമോ? രണ്ടാള്‍പ്പൊക്കത്തിൽ എത്ര കാലമായി ആ തൂണ് അവിടെയുണ്ടായിരുന്നു? മനുഷ്യൻ കടന്നുചെല്ലാത്ത ആ ഒറ്റപ്പെട്ട പ്രദേശത്ത് വെട്ടിത്തിളങ്ങുന്ന ആ രൂപം കൊണ്ടിട്ടതാരാണെന്ന സംശയത്തിലാണ് യുഎസിലെ ഗവേഷകര്‍.
യുഎസിലെ ഉട്ടയിലുള്ള റെഡ് റോക്ക് കൗണ്ടിയിലെ ഒരു കാന്യണിലാണ് സംഭവം. നദി ദിശമാറിയൊഴുകി ചെങ്കൽഭൂമി അടുക്കുകളായി കീറിയതുപോലെ രൂപപ്പെട്ട പ്രദേശത്ത് ഒരു ഹെലികോപ്റ്റര്‍ സര്‍വേയ്ക്കിടയിലാണ് വിചിത്രമായ സംഭവമുണ്ടായത്. പ്രദേശത്തെ ഭൂപ്രകൃതിയുമായി ബന്ധമില്ലാത്ത തരത്തിൽ ഒരു വസ്തു ആകാശത്തു നിന്നു തന്നെ കണ്ടതോടെ ഗവേഷകര്‍ സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു.
Also Read: അധികാരത്തിലെത്തിയാൽ ഈ പോലീസിനെ കൊണ്ട് ചെരുപ്പു നക്കിപ്പിക്കും; മമത സർക്കാരിനെതിരെ ബിജെപി നേതാവ്
ഉട്ടയിലെ മരുഭൂമിയിൽ കണ്ടുവരുന്ന ചെമ്മരിയാടുകളെപ്പറ്രിയുള്ള ഗവേഷണത്തിലായിരുന്നു സംസ്ഥാന വനംവകുപ്പിലെ ശാസ്ത്രജ്ഞരുടെ സംഘം. ആടുകളുടെ ലിഗം ഏതാണെന്നു കൃത്യമായി തിരിച്ചറിയാനായി വളരെ താഴ്ന്നാണ് ഹെലികോപ്റ്റര്‍ പറന്നിരുന്നത്. സ്ഥലത്ത് അസാധാരണമായ വസ്തു ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് നിലത്തിറങ്ങി പരിശോധിക്കുകയാണെന്നായിരുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ വസ്തു ഇവിടെ സ്ഥാപിച്ചത് ആരാണെന്നോ എന്തിനാണെന്നോ ഉള്ള യാതൊരു സൂചനയും ഇതിൻ്റെ പരിസരത്ത് ഉണ്ടായിരുന്നില്ലെന്നും ഗവേഷകര്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എത്ര കാലമായി ഈ തൂണ് ഇവിടെ നിലനിൽക്കുന്നുണ്ടെന്നതിലും വ്യക്തതയില്ല.
ഒരു വിദൂരപ്രദേശത്താണ് ഈ മോണോലിത്ത് (ഈ ഏകശിലാരൂപം) കണ്ടെത്തിയതെന്നാണ് വന്യജീവി വിഭാഗത്തിൻ്റെ വക്താവായ ആരോൺ ബോട്ട് പറയുന്നത്. വാഹനത്തിലോ നടന്നോ ഈ പ്രദേശത്തേയ്ക്ക് എത്താൻ തന്നെ പ്രയാസമാണെന്ന് ഗവേഷകര്‍ പറയുന്നു. അതേസമയം, ആള്‍ത്താമസമില്ലാത്ത പ്രദേശങ്ങളിൽ ഇത്തരം അസാധാരണ സംഭവങ്ങള്‍ വിരളമല്ലെന്നും അവര്‍ അറിയിച്ചു.
Also Read: രാജ്യത്ത് ഇതുവരെ 92.22 ലക്ഷം രോഗബാധിതർ; പുതിയതായി 44,376 പേര്‍ക്ക് രോഗബാധ
അതേസമയം, പുതുതായി കണ്ടെത്തിയ രൂപം സംബന്ധിച്ചി നിരവധി സിദ്ധാന്തങ്ങള്‍ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട മരുഭൂമിയിൽ ഈ സ്തംഭം സ്ഥാപിച്ചത് അന്യഗ്രഹജീവികളാണെന്നതാണ് പ്രധാന സിദ്ധാന്തം. അതേസമയം, ഇത് 2020 അവസാനിപ്പിക്കാനുള്ള ബട്ടണാണെന്നും അടുത്തു ചെന്നു നോക്കിയാൽ ഇതിനുള്ളിൽ കൊവിഡ് വാക്സിൻ ഉണ്ടാകുമെന്ന് എഴുതിയിട്ടുണ്ടാകുമെന്നും ചിലര്‍ തമാശ രൂപേണ അഭിപ്രായപ്പെട്ടു.
യുഎസിലെ ഉട്ടയിലുള്ള റെഡ് റോക്ക് കൗണ്ടിയിലെ ഒരു കാന്യണിലാണ് സംഭവം. നദി ദിശമാറിയൊഴുകി ചെങ്കൽഭൂമി അടുക്കുകളായി കീറിയതുപോലെ രൂപപ്പെട്ട പ്രദേശത്ത് ഒരു ഹെലികോപ്റ്റര്‍ സര്‍വേയ്ക്കിടയിലാണ് വിചിത്രമായ സംഭവമുണ്ടായത്. പ്രദേശത്തെ ഭൂപ്രകൃതിയുമായി ബന്ധമില്ലാത്ത തരത്തിൽ ഒരു വസ്തു ആകാശത്തു നിന്നു തന്നെ കണ്ടതോടെ ഗവേഷകര്‍ സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു.
Also Read: അധികാരത്തിലെത്തിയാൽ ഈ പോലീസിനെ കൊണ്ട് ചെരുപ്പു നക്കിപ്പിക്കും; മമത സർക്കാരിനെതിരെ ബിജെപി നേതാവ്
ഉട്ടയിലെ മരുഭൂമിയിൽ കണ്ടുവരുന്ന ചെമ്മരിയാടുകളെപ്പറ്രിയുള്ള ഗവേഷണത്തിലായിരുന്നു സംസ്ഥാന വനംവകുപ്പിലെ ശാസ്ത്രജ്ഞരുടെ സംഘം. ആടുകളുടെ ലിഗം ഏതാണെന്നു കൃത്യമായി തിരിച്ചറിയാനായി വളരെ താഴ്ന്നാണ് ഹെലികോപ്റ്റര്‍ പറന്നിരുന്നത്. സ്ഥലത്ത് അസാധാരണമായ വസ്തു ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് നിലത്തിറങ്ങി പരിശോധിക്കുകയാണെന്നായിരുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ വസ്തു ഇവിടെ സ്ഥാപിച്ചത് ആരാണെന്നോ എന്തിനാണെന്നോ ഉള്ള യാതൊരു സൂചനയും ഇതിൻ്റെ പരിസരത്ത് ഉണ്ടായിരുന്നില്ലെന്നും ഗവേഷകര്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എത്ര കാലമായി ഈ തൂണ് ഇവിടെ നിലനിൽക്കുന്നുണ്ടെന്നതിലും വ്യക്തതയില്ല.
ഒരു വിദൂരപ്രദേശത്താണ് ഈ മോണോലിത്ത് (ഈ ഏകശിലാരൂപം) കണ്ടെത്തിയതെന്നാണ് വന്യജീവി വിഭാഗത്തിൻ്റെ വക്താവായ ആരോൺ ബോട്ട് പറയുന്നത്. വാഹനത്തിലോ നടന്നോ ഈ പ്രദേശത്തേയ്ക്ക് എത്താൻ തന്നെ പ്രയാസമാണെന്ന് ഗവേഷകര്‍ പറയുന്നു. അതേസമയം, ആള്‍ത്താമസമില്ലാത്ത പ്രദേശങ്ങളിൽ ഇത്തരം അസാധാരണ സംഭവങ്ങള്‍ വിരളമല്ലെന്നും അവര്‍ അറിയിച്ചു.
Also Read: രാജ്യത്ത് ഇതുവരെ 92.22 ലക്ഷം രോഗബാധിതർ; പുതിയതായി 44,376 പേര്‍ക്ക് രോഗബാധ
അതേസമയം, പുതുതായി കണ്ടെത്തിയ രൂപം സംബന്ധിച്ചി നിരവധി സിദ്ധാന്തങ്ങള്‍ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട മരുഭൂമിയിൽ ഈ സ്തംഭം സ്ഥാപിച്ചത് അന്യഗ്രഹജീവികളാണെന്നതാണ് പ്രധാന സിദ്ധാന്തം. അതേസമയം, ഇത് 2020 അവസാനിപ്പിക്കാനുള്ള ബട്ടണാണെന്നും അടുത്തു ചെന്നു നോക്കിയാൽ ഇതിനുള്ളിൽ കൊവിഡ് വാക്സിൻ ഉണ്ടാകുമെന്ന് എഴുതിയിട്ടുണ്ടാകുമെന്നും ചിലര്‍ തമാശ രൂപേണ അഭിപ്രായപ്പെട്ടു.