മോസ്കോ: റഷ്യക്കെതിരെ കനത്ത സൈബർ ആക്രമണം. റഷ്യൻ പ്രസിഡന്റ് പുടിന്റെ ഔദ്യോഗിക വെബ്സൈറ്റായ ക്രെംലിൻ ഉൾപ്പെടെ ഏഴ് സർക്കാർ വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. സർക്കാർ വെബ്സൈറ്റുകൾക്കു പുറമേ റഷ്യൻ മാധ്യമങ്ങളുടെ വെബ്സൈറ്റുകൾക്കു നേരെയും ആക്രമണം നടന്നു. ആക്രമിക്കപ്പെട്ട എല്ലാ വെബ്സൈറ്റുകളും പൂർണ്ണമായും പ്രവർത്തന രഹിതമായി. ടെലിവിഷൻ ചാനലുകൾ ഹാക്ക് ചെയ്ത ശേഷം യുക്രൈനിയൻ ഗാനങ്ങൾ സംപ്രേക്ഷണം ചെയ്തതായി മാധ്യമമായ 'ദി കീവ് ഇൻഡിപെൻഡന്റ്' ട്വീറ്റ് ചെയ്തു.
അതേസമയം യുക്രൈനെ നാല് ഭാഗത്തു നിന്നും വളഞ്ഞ് മുന്നേറാൻ നിർദ്ദേശം നൽകി റഷ്യ. യുക്രൈന്റെ തലസ്ഥാനമായ കീവിൽ കർഫ്യൂ നീട്ടിയതിനു പിന്നാലെയാണ് റഷ്യ നിർദ്ദേശം നൽകിയിരിക്കുന്നത്. ഹാർകീവിൽ ഇരു രാജ്യങ്ങളുടേയും സേനകൾ തമ്മിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്.
യുക്രൈന്റെ തലസ്ഥാനമായ കീവ് കീഴടക്കുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യ സൈനിക മുന്നേറ്റം നടത്തുന്നത്. യുക്രൈൻ ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്ന് റഷ്യ കുറ്റപ്പെടുത്തി. കീഴടങ്ങില്ലെന്നും റഷ്യയെ പ്രതിരോധിക്കുമെന്നും യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പറഞ്ഞു.
കീവും സമീപ പ്രദേശങ്ങളും ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് സെലൻസ്കി വ്യക്തമാക്കി. റഷ്യ കീവ് പിടിച്ചടക്കിയെന്ന വാർത്തകൾ പ്രചരിക്കുന്ന സന്ദർഭത്തിലാണ് സെലൻസ്കി രാജ്യത്തെ അഭിസംബോധന ചെയ്തത്.
"ഞങ്ങളെല്ലാവരും ഇവിടെയുണ്ട്. നമ്മുടെ പട്ടാളക്കാർ ഇവിടെയുണ്ട്. നാം നമ്മുടെ സ്വാതന്ത്ര്യത്തേയും ദേശത്തേയും സംരക്ഷിക്കുകയാണ്. അത് തുടരും." സെലൻസ്കി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. "നമ്മുടെ സൈന്യത്തോട് കീഴടങ്ങാൻ ഞാൻ ആഹ്വാനം ചെയ്തുവെന്നും ഒഴിപ്പിക്കൽ നടപടി ആരംഭിച്ചുവെന്നുമുള്ള ധാരാളം വ്യാജ വാർത്തകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്." എന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറയുന്നു.
"ഇതാണ് നമ്മുടെ ഭൂമി, ന്മുടെ രാജ്യം, നമ്മുടെ കുട്ടികൾ. ഇതെല്ലാം നാം സംരക്ഷിക്കും. ഇതാണ് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിച്ചത്. യുക്രൈൻ നീണാൽ വാഴട്ടെ." അദ്ദേഹം പറഞ്ഞു.
അതേസമയം യുക്രൈനെ നാല് ഭാഗത്തു നിന്നും വളഞ്ഞ് മുന്നേറാൻ നിർദ്ദേശം നൽകി റഷ്യ. യുക്രൈന്റെ തലസ്ഥാനമായ കീവിൽ കർഫ്യൂ നീട്ടിയതിനു പിന്നാലെയാണ് റഷ്യ നിർദ്ദേശം നൽകിയിരിക്കുന്നത്. ഹാർകീവിൽ ഇരു രാജ്യങ്ങളുടേയും സേനകൾ തമ്മിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്.
യുക്രൈന്റെ തലസ്ഥാനമായ കീവ് കീഴടക്കുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യ സൈനിക മുന്നേറ്റം നടത്തുന്നത്. യുക്രൈൻ ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്ന് റഷ്യ കുറ്റപ്പെടുത്തി. കീഴടങ്ങില്ലെന്നും റഷ്യയെ പ്രതിരോധിക്കുമെന്നും യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പറഞ്ഞു.
കീവും സമീപ പ്രദേശങ്ങളും ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് സെലൻസ്കി വ്യക്തമാക്കി. റഷ്യ കീവ് പിടിച്ചടക്കിയെന്ന വാർത്തകൾ പ്രചരിക്കുന്ന സന്ദർഭത്തിലാണ് സെലൻസ്കി രാജ്യത്തെ അഭിസംബോധന ചെയ്തത്.
"ഞങ്ങളെല്ലാവരും ഇവിടെയുണ്ട്. നമ്മുടെ പട്ടാളക്കാർ ഇവിടെയുണ്ട്. നാം നമ്മുടെ സ്വാതന്ത്ര്യത്തേയും ദേശത്തേയും സംരക്ഷിക്കുകയാണ്. അത് തുടരും." സെലൻസ്കി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. "നമ്മുടെ സൈന്യത്തോട് കീഴടങ്ങാൻ ഞാൻ ആഹ്വാനം ചെയ്തുവെന്നും ഒഴിപ്പിക്കൽ നടപടി ആരംഭിച്ചുവെന്നുമുള്ള ധാരാളം വ്യാജ വാർത്തകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്." എന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറയുന്നു.
"ഇതാണ് നമ്മുടെ ഭൂമി, ന്മുടെ രാജ്യം, നമ്മുടെ കുട്ടികൾ. ഇതെല്ലാം നാം സംരക്ഷിക്കും. ഇതാണ് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിച്ചത്. യുക്രൈൻ നീണാൽ വാഴട്ടെ." അദ്ദേഹം പറഞ്ഞു.