ആപ്പ്ജില്ല

യുക്രൈന്റെ അവസാന യുദ്ധക്കപ്പൽ റഷ്യ മിസൈൽ ആക്രമണത്തിൽ തക‍ർത്തു

യുക്രൈന്റെ അവസാന പടക്കപ്പൽ തകർത്തുവെന്നാണ് റഷ്യ അവകാശപ്പെടുന്നത്. എന്നാൽ ഇത് സ്ഥിരീകരിക്കാൻ യുക്രൈൻ തയ്യാറായില്ല.

Authored byകാർത്തിക് കെ കെ | Samayam Malayalam 31 May 2023, 7:26 pm

ഹൈലൈറ്റ്:

  • വിഷയത്തോട് പ്രതികരിക്കാനില്ലെന്ന് യുക്രൈൻ
  • യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് വെളിപ്പെടുത്തില്ല
  • യുക്രൈൻ നാവികസേനയുടെ ലാൻഡിങ് ഷിപ്പാണ് തകർത്തത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam ukrain
പ്രതീകാത്മക ചിത്രം
മോസ്കോ: രണ്ട് ദിവസങ്ങൾക്കു മുമ്പ് യുക്രൈന്റെ അവസാന യുദ്ധക്കപ്പൽ ഒഡേസ തുറമുഖത്തുവെച്ച് മിസൈൽ ആക്രമണത്തിൽ തകർത്തതായി റഷ്യയുടെ അവകാശവാദം. യുക്രൈൻ നാവിക സേനയുടെ അവസാന യുദ്ധക്കപ്പലായ യൂറി ഒലെഫിറെങ്കോയെ മിസൈൽ ആക്രമണത്തിൽ ഒഡേസ തുറമുഖത്തുവെച്ച് തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് അറിയിച്ചു. എന്നാൽ ഇതേക്കുറിച്ചു പ്രതികരിക്കാൻ യുക്രൈൻ തയ്യാറായിട്ടില്ല.
ഉത്തര കൊറിയയുടെ ആദ്യ ചാര ഉപ​ഗ്രഹപരീക്ഷണം പരാജയം; ചോലിമ കടലിൽ വീണു
സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ റഷ്യൻ വക്താവ് തയ്യാറായില്ല. നേരത്തെ റഷ്യപിടിച്ചെടുത്തതായി അവകാശപ്പെട്ടിരുന്ന ഡോണെറ്റ്സ്കിനു സമീപമുള്ള ക്രാസ്നോറിവ്ക, യാസിനുവാറ്റ മേഖലകളിൽ നിന്നും യുക്രൈൻ സൈന്യത്തെ പൂർണമായും തുരത്തിയതായും റഷ്യ അവകാശപ്പെട്ടു.


റഷ്യയുടെ അവകാശവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് യുക്രെയ്ൻ നാവികസേന വക്താവ് ഒലെഹ് ചാലിക് പറഞ്ഞു. യുദ്ധത്തിനിടെ ഉണ്ടായ ഒരു നഷ്ടത്തെക്കുറിച്ചും വെളിപ്പെടുത്തൽ നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. മെയ് 29ന് കപ്പൽ തകർത്തുവെന്നാണ് റഷ്യ അവകാശപ്പെടുന്നത്. യുക്രൈൻ നാവികസേനയുടെ ലാൻഡിങ് ഷിപ്പാണ് യൂറി ഒലെഫിറെങ്കോ.

മൂന്ന് പേരെ ഒരേ സമയം പ്രേമിച്ചു; ലക്ഷങ്ങള്‍ തട്ടി; കാമുകനെ ജയിലിലാക്കി വിദേശയാത്ര നടത്തി യുവതികള്‍
അതേസമയം, തിങ്കളാഴ്ച റഷ്യയുടെ അഞ്ച് വിമാനങ്ങൾ പടിഞ്ഞാറൻ യുക്രൈനിലെ സൈനിക കേന്ദ്രത്തിൽ നിന്നുള്ള അക്രമത്തിൽ പ്രവർത്തനരഹിതമായിരുന്നു. ഈ ആക്രണത്തിനിടെ ഒഡേസ തുറമുഖത്ത് തീപിടുത്തം ഉണ്ടായതായും യുക്രൈൻ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്