ആപ്പ്ജില്ല

'റഷ്യയെ കൊണ്ട് ഒരു രക്ഷയുമില്ല'; മൂന്നാം കൊവിഡ് വാക്‌സിൻ്റെ പ്രത്യേകതകൾ ഇങ്ങനെ, ശീതീകരണം ആവശ്യമില്ല

കടുത്ത വെല്ലുവിളിക്കിടെ സ്‌പുട്‌നിക് വാക്‌സിൻ വികസിപ്പിച്ചെടുത്ത റഷ്യ പുതിയ ദൗത്യത്തിലേക്ക് കടക്കുകയാണ്

Samayam Malayalam 17 Nov 2020, 5:00 pm
മോസ്‌കോ: കൊവിഡ്-19 മഹാമരിയെ ചെറുക്കാൻ വാക്‌സിൻ കണ്ടെത്തുകയല്ലാതെ മറ്റ് മാർഗമില്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ വാക്‌സിൻ പരീക്ഷണങ്ങളുമായി രംഗത്തുണ്ട്. 2020 അവസാനത്തോടെ വാക്‌സിൻ ലഭ്യമാകുമെന്ന റിപ്പോർട്ടുകണ്ട് ഉണ്ടായിരുന്നുവെങ്കിലും അതിനുള്ള സാഹചര്യമില്ലന്നെ സൂചനകളാണ് ലഭ്യമാകുന്നത്. 2021 അദ്യത്തോടെ മാത്രമാകും വാക്‌സിൻ ലഭ്യമാകുക. ലോകത്ത് ആദ്യമായി രജിസ്‌റ്റർ ചെയ്‌ത റഷ്യയുടെ കൊവിഡ് വാക്‌സിനായ 'സ്‌പുട്‌നിക്' വാക്‌സിൻ്റെ രണ്ടാം ഘട്ട പരീക്ഷണം അടുത്തയാഴ്‌ച ഇന്ത്യയിൽ നടക്കാനിരിക്കെ പുതിയ ദൗത്യത്തിലേക്ക് കടക്കുകയാണ് റഷ്യൻ ഗവേഷകർ. ശീതീകരണ സംവിധാനം ആവശ്യമില്ലാത്ത വാക്‌സിൻ വികസിപ്പിക്കാനുള്ള ശ്രമമാണ് റഷ്യ ആരംഭിക്കുക. സ്‌പുട്‌നിക് കൂടാതെ മറ്റൊരു വാക്സിൻ കൂടി വികസിപ്പിക്കുന്നതിനിടെയാണ് ശീതീകരണ സംവിധാനം ആവശ്യമില്ലാത്ത വാക്‌സിൻ കൂടി കണ്ടെത്താൻ റഷ്യ നീക്കം ആരംഭിച്ചത്.
Samayam Malayalam russia to produce freeze dried sputnik v coronavirus vaccine
'റഷ്യയെ കൊണ്ട് ഒരു രക്ഷയുമില്ല'; മൂന്നാം കൊവിഡ് വാക്‌സിൻ്റെ പ്രത്യേകതകൾ ഇങ്ങനെ, ശീതീകരണം ആവശ്യമില്ല


പരീക്ഷണത്തിനായി സ്‌പുട്‌നിക് ഇന്ത്യയിലേക്ക്

രണ്ടാം ഘട്ട പരീക്ഷണത്തിനായി സ്‌പുട്‌നിക് അടുത്തയാഴ്‌ച ഇന്ത്യയിലെത്തും. കാൺപൂർ ഗണേശ് ശങ്കർ വിദ്യാർത്ഥി മെഡിക്കൽ കോളേജിൽ അടുത്തയാഴ്ച വാക്സിനെത്തും. മനുഷ്യരിലെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾക്കായാണ് വാക്സിൻ എത്തിക്കുന്നത്. 180 പേരാണ് പരീക്ഷണത്തിന് സന്നദ്ധത അറിയിച്ചിട്ടുള്ളത്. ഗവേഷണ വിഭാഗം തലവൻ സൗരഭ് അഗ‍ര്‍വാളാണ് കുത്തിവെപ്പിനുള്ള അളവ് നിശ്ചയിക്കുക. ആദ്യ ഡോസ് നൽകിയ ശേഷം വാക്സിൻ സ്വീകരിച്ചവരെ കൃത്യമായി നിരീക്ഷിക്കും. അതിനു ശേഷമായിരിക്കും രണ്ടാം ഡോസ് നൽകുന്നകാര്യം തീരുമാനിക്കുക. 21 ദിവസത്തെ ഇടവേളയ്ക്കുള്ളിൽ മൂന്ന് തവണ കുത്തിവെപ്പ് നൽകിയ ശേഷം ഏഴ് മാസത്തോളമാണ് വാക്സിൻ സ്വീകരിച്ചവരെ നിരീക്ഷിക്കുക. വാക്സിൻ സ്വീകരിച്ചവരുടെ ശാരീരിക നില പരിശോധിച്ചശേഷമായിരിക്കും വാക്സിന്റെ വിജയം ഉറപ്പിക്കുക. പരീക്ഷണം വിജയകരമായാൽ വിതരണത്തിന് നിയമപരമായ അനുമതി ലഭിക്കും.

പുതിയ പരീക്ഷണങ്ങളിലേക്ക് റഷ്യയെ പ്രരിപ്പിച്ചതെന്ത്?

ദരിദ്ര രാജ്യങ്ങളെ ലക്ഷ്യം വെച്ചാണ് റഷ്യ ശീതികരണം സംവിധാനം ആവശ്യമില്ലാത്ത കൊവിഡ് വാക്‌സിൻ ഉദ്‌പാദിപ്പിക്കാനുള്ള ശ്രമം റഷ്യ ആരംഭിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് വാക്‌സിൻ ശീതികരിച്ച് സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ കുറവാണ്. കൊവിഡ് വാക്‌സിൻ സൂക്ഷിക്കാൻ ഇത്തരം സംവിധാനങ്ങൾ ഒരുക്കുകയെന്നത് വൻ കടബാധ്യതകളിലെക്ക് ഈ രാജ്യങ്ങളെ എത്തിക്കും. അകലെയുള്ള രാജ്യങ്ങളിൽ എത്തിക്കാനും ശീതികരണ സൗകര്യമില്ലാതെ സൂക്ഷിക്കാനും കഴിയുന്ന തരത്തിലാകും റഷ്യയുടെ പുതിയ വാക്‌സിൻ.

പുതിയ വാക്‌സിൻ്റെ പ്രത്യേകതയെന്ത്?

ശീതീകരണ സംവിധാനം ആവശ്യമില്ലാത്ത വാക്‌സിൻ വികസിപ്പിക്കാനുള്ള നീക്കത്തിലേക്ക് റഷ്യ നീങ്ങുകയാണെങ്കിലും വാക്‌സിനുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സ്റ്റാൻഡേർഡ് റെഫ്രിജറേറ്റർ താപനിലയായ 2–8 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കാൻ സാധിക്കുന്ന സ്പുട്നിക് വാക്‌സിന് സമാനമായ വാക്‌സിനാകും റഷ്യം പുതിയതായി വികസിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. സ്‌റ്റാൻഡേർഡ് റെഫ്രിജറേറ്റർ താപനിലയായ 2-8 ഡിഗ്രി സെൽഷ്യസിൽ 30 ദിവസം വരെ സൂക്ഷിക്കാൻ കഴിയുന്ന യുഎസ് കമ്പനിയുടെ മോഡേർണയുടെ വാക്‌സിന് റഷ്യയിടെ പുതിയ വാക്‌സിനുമയി സമാനമായ ബന്ധങ്ങളുണ്ട്.

താപനിലയിലെ മാറ്റങ്ങൾ ഇങ്ങനെ

പ്രത്യേകമായി ക്രമീകരിച്ച താപനിലയിലാണ് കൊവിഡ് വാക്‌സിനുകൾ സൂക്ഷിക്കുക. ഓരോ കമ്പനിയുടെ വാക്‌സിനും വ്യത്യസ്‌ത താപനിലയാണ്. ഏറെ പ്രതിക്ഷ നൽകുന്ന ഓക്‌സ്‌ഫഡ് വാക്‌സിന് രണ്ട് മുതൽ മൈനസ് 8 ഡിഗ്രി സെൽഷ്യസ് വരെ വേണ്ടിവരും. മൈനസ്70 ഡിഗ്രി സെൽഷ്യസിലാണ് ഫൈസറിൻ്റെ വാക്‌സിൻ സൂക്ഷിക്കേണ്ടത്. റഷ്യൻ വാക്‌സിനായ സ്‌പുട്‌നിക്കിന് മൈനസ് 18 ഡിഗ്രി ആവശ്യമാണ്.

ശീതീകരണ സംവിധാനം ആവശ്യമില്ലാത്ത വാക്‌സിൻ?

കടുത്ത വെല്ലുവിളിക്കിടെ സ്‌പുട്‌നിക് വാക്‌സിൻ വികസിപ്പിച്ചെടുത്ത റഷ്യ പുതിയ ദൗത്യത്തിലേക്ക് കടക്കുകയാണ്. ശീതികരണം സംവിധാനം ആവശ്യമില്ലാത്ത വാക്‌സിൻ വികസിപ്പിക്കാനുള്ള ശ്രമം റഷ്യൻ ഗവേഷകർ ആരംഭിച്ചതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ശീതീകരണ സൗകര്യമില്ലാതെ സൂക്ഷിക്കാൻ കഴിയുന്ന വാക്‌സിനാകും ലഭ്യമാക്കുക. വിദൂര രാജ്യങ്ങളിലെക്ക് അതിവേഗം എത്തിക്കാനും വിതരണം ചെയ്യാനും കഴിയുന്ന തരത്തിലാകും വാക്‌സിനാകും റഷ്യ വികസിപ്പിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്