കീവ്: യുക്രൈനിലെ ലീവ് വിമാനത്താവളത്തിൽ റഷ്യൻ മിസൈലാക്രമണം. വിമാനത്താവളത്തിലെ അറ്റകുറ്റപ്പണി പ്ലാൻ്റിൽ നിരവധി മിസൈലുകൾ പതിച്ചതായി സിറ്റി മേയർ ആൻഡ്രി സദോവി പറഞ്ഞു. ശക്തമായ ആക്രമണം നേരിട്ടെങ്കിലും വിമാനത്താവളം സുരക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
യുക്രൈൻ റഷ്യ യുദ്ധം ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോഴും റഷ്യ ആക്രമണം തുടരുകയാണ്. രാജ്യതലസ്ഥാനമായ കീവിൻ്റെ വടക്ക് ഭാഗങ്ങളിൽ ശക്തമായ സ്ഫോടനമുണ്ടായതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. കിഴക്കൻ നഗരമായ ഖാർകിവിൽ ഒരു ബഹുനില കെട്ടിടത്തിന് നേരെയുണ്ടായ ഷെല്ലാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച കിഴക്കൻ നഗരമായ ക്രാമാറ്റോർസ്കിൽ ഷെല്ലുകൾ പതിച്ച് രണ്ട് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗവർണർ പാവ്‌ലോ കിറിലെങ്കോ അറിയിച്ചു.
കഴിഞ്ഞ ദിവസം യുക്രൈയിലെ ഡിനിപ്രോ വിമാനത്താവളത്തിൽ റഷ്യ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ റൺവേയ്ക്കും ടെർമിനൽ കെട്ടിടത്തിനും വൻ നാശനഷ്ടം സംഭവിച്ചിരുന്നു. ശക്തമായ അക്രമണമാണ് നടന്നതെന്ന് റീജിയണല്‍ ഗവര്‍ണര്‍ വാലന്റൈന്‍ റെസ്നിചെങ്കോ പറഞ്ഞിരുന്നു. നഷ്ടങ്ങൾ പരിഹരിക്കാൻ സമയമെടുക്കുമെന്നും അവസാനം വിജയം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യദ്രോഹികളെ തുടച്ചു നീക്കുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുദ്ധത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെയും മറ്റ് രാജ്യങ്ങളെ വിവിധ തരത്തിൽ സഹായിക്കുന്നവരും റഷ്യയെ ആണ് വഞ്ചിക്കുന്നത്. ഇക്കൂട്ടരെ ഉദ്ദേശിച്ചാണ് താൻ ഇക്കാര്യം പറയുന്നത്. ദേശസ്നേഹികളെ തിരിച്ചറിയാൻ രാജ്യത്തിനാകും, ചതിക്കുന്നവരെ തുടച്ച് നീക്കാൻ അറിയാമെന്നും പുടിൻ പറഞ്ഞു. റഷ്യയെ ചൈന സഹായിച്ചാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് പുടിൻ്റെ പ്രതികരണം പുറത്തുവന്നത്. റഷ്യയെ സഹായിച്ചാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുഎസ് ദേശീയ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ചൈനക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
റഷ്യൻ ആക്രമണം ആരംഭിച്ച ഫെബ്രുവരി 24 മുതൽ ഇതുവരെ യുക്രൈനിൽ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിനാളുകൾ പലയാനം ചെയ്തു. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോൾഡോവ, റൊമാനിയ, ബെലറൂസ് എന്നീ രാജ്യങ്ങളിലേക്കാണ് അഭയാർഥികൾ കൂട്ടമായി എത്തുന്നത്. ഏറ്റവുമധികം ആളുകൾ എത്തിയത് പോളണ്ടിലേക്കാണ്.
യുക്രൈൻ റഷ്യ യുദ്ധം ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോഴും റഷ്യ ആക്രമണം തുടരുകയാണ്. രാജ്യതലസ്ഥാനമായ കീവിൻ്റെ വടക്ക് ഭാഗങ്ങളിൽ ശക്തമായ സ്ഫോടനമുണ്ടായതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. കിഴക്കൻ നഗരമായ ഖാർകിവിൽ ഒരു ബഹുനില കെട്ടിടത്തിന് നേരെയുണ്ടായ ഷെല്ലാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച കിഴക്കൻ നഗരമായ ക്രാമാറ്റോർസ്കിൽ ഷെല്ലുകൾ പതിച്ച് രണ്ട് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗവർണർ പാവ്‌ലോ കിറിലെങ്കോ അറിയിച്ചു.
കഴിഞ്ഞ ദിവസം യുക്രൈയിലെ ഡിനിപ്രോ വിമാനത്താവളത്തിൽ റഷ്യ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ റൺവേയ്ക്കും ടെർമിനൽ കെട്ടിടത്തിനും വൻ നാശനഷ്ടം സംഭവിച്ചിരുന്നു. ശക്തമായ അക്രമണമാണ് നടന്നതെന്ന് റീജിയണല്‍ ഗവര്‍ണര്‍ വാലന്റൈന്‍ റെസ്നിചെങ്കോ പറഞ്ഞിരുന്നു. നഷ്ടങ്ങൾ പരിഹരിക്കാൻ സമയമെടുക്കുമെന്നും അവസാനം വിജയം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യദ്രോഹികളെ തുടച്ചു നീക്കുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുദ്ധത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെയും മറ്റ് രാജ്യങ്ങളെ വിവിധ തരത്തിൽ സഹായിക്കുന്നവരും റഷ്യയെ ആണ് വഞ്ചിക്കുന്നത്. ഇക്കൂട്ടരെ ഉദ്ദേശിച്ചാണ് താൻ ഇക്കാര്യം പറയുന്നത്. ദേശസ്നേഹികളെ തിരിച്ചറിയാൻ രാജ്യത്തിനാകും, ചതിക്കുന്നവരെ തുടച്ച് നീക്കാൻ അറിയാമെന്നും പുടിൻ പറഞ്ഞു. റഷ്യയെ ചൈന സഹായിച്ചാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് പുടിൻ്റെ പ്രതികരണം പുറത്തുവന്നത്. റഷ്യയെ സഹായിച്ചാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുഎസ് ദേശീയ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ചൈനക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
റഷ്യൻ ആക്രമണം ആരംഭിച്ച ഫെബ്രുവരി 24 മുതൽ ഇതുവരെ യുക്രൈനിൽ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിനാളുകൾ പലയാനം ചെയ്തു. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോൾഡോവ, റൊമാനിയ, ബെലറൂസ് എന്നീ രാജ്യങ്ങളിലേക്കാണ് അഭയാർഥികൾ കൂട്ടമായി എത്തുന്നത്. ഏറ്റവുമധികം ആളുകൾ എത്തിയത് പോളണ്ടിലേക്കാണ്.