ന്യൂഡൽഹി: 2022 മിസിസി വേൾഡ് സൗന്ദര്യകിരീടം വീണ്ടും ഇന്ത്യയ്ക്ക്. സർഗം കൗശലിലൂടെയാണ് ഇന്ത്യ 21 വർഷത്തിന് ശേഷം വീണ്ടും സൗന്ദര്യമത്സര കിരീടം സ്വന്തമാക്കിയത്. യുഎസിലെ ലൈൈസ് വേഗാസിൽ 63 രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിലണ് സർഗം കൗശൽ സൗന്ദപ്യറാണി പട്ടത്തിന് അർഹയായത്. Also Read : സിനിമ- സീരിയൽ നടൻ കള്ളനോട്ട് കേസിൽ അറസ്റ്റിൽ, ഒരു ദിവസം അടിക്കുന്നത് ഒരു ലക്ഷം രൂപ, എല്ലാത്തിനും കൂട്ടിന് ലേഖ, എൻഐഎ വരും
മിസിസ് പൊളിനേഷ്യ രണ്ടാം സ്ഥാനവും മിസിസ് കാനഡ മൂന്നാം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്. അദിതി ഗൗത്രികാർ ആണ് 21 വർഷത്തിന് മുൻപ് 2001ൽ മുൻപ് ഈ നേട്ടം സ്വന്തമാക്കിയത്.
ജമ്മു കശ്മീർ സ്വദേശിയായ കൗശൽ നിലവിൽ മുംബൈയിലാണ് ജീവിക്കുന്നത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ സർഗം കൗശൽ അധ്യാപികയായി ജോലി ചെയ്തുവരികയാണ്. ഇവരുടെ ഭർത്താവ് നാവിക ഉദ്യോഗസ്ഥനാണ്.
ലാസ് വെഗാസിൽ നടന്ന ചടങ്ങിൽ 2021 മിസിസ് വേൾഡ് ആയിരുന്ന യുഎസിലെ ഷെയ്‌ലിൻ ഫോർഡാണ് കൗശലിന് കിരീടം സമ്മാനിച്ചത്.
”21 - 22 വർഷത്തിന് ശേഷം ഞങ്ങൾക്ക് കിരീടം തിരിച്ചെത്തിച്ചു. ഞാൻ വളരെ ആവേശത്തിലാണ്. ലവ് യു ഇന്ത്യ, ലവ് യു വേൾഡ്,” പുതുതായി കിരീടമണിഞ്ഞ മിസിസ് വേൾഡ് മാധ്യമങ്ങളോട് പറഞ്ഞു.
Also Read : 19 ലക്ഷത്തിന്റെ ടിക്കറ്റ്; ആഡംബരത്തിന്റെ അവസാന വാക്കുമായി 'മഹാരാജാസ്'
ഈ വർഷം ജൂണിൽ മിസിസ് ഇന്ത്യ വേൾഡ് മത്സരത്തിലും ഇവർ വിജയിച്ചിരുന്നു. 51 രാജ്യങ്ങളിൽ നിന്നായുള്ള മത്സരാർത്ഥികളിൽ നിന്നുമാണ് ഇവർ അന്ന് വിജയിച്ചത്.
വിവാഹിതരായ സ്ത്രീകൾക്കായുള്ള ആദ്യ സൗന്ദര്യമത്സരമാണ് മിസിസ് വേൾഡ് മത്സരങ്ങൾ. മിസിസ് അമേരിക്ക മത്സരത്തിൽ നിന്നും ആശയത്തിൽ ആകൃഷ്ടരായി 1984-ലാണ് ഇത്തരത്തിൽ ഒരു മത്സരം തുടങ്ങിയത്.
മിസിസ് വുമൺ ഓഫ് ദ വേൾഡ് എന്നായിരുന്നു ആദ്യം മത്സരത്തിന് നൽകിയിരുന്നത്. പിന്നീട്, 1988-ൽ മാത്രമാണ് ഇത് മിസിസ് വേൾഡ് എന്നറിയപ്പെടാൻ തുടങ്ങിയത്. 80-ലധികം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ ഉൾപ്പെടുത്തി. മത്സരത്തിൽ ഏറ്റവും കൂടുതൽ വിജയികളുള്ളത് അമേരിക്കയാണ്.
Also Read : മനുഷ്യൻ കണ്ടെത്തിയതിൽ വച്ച് ഏറ്റവും മികച്ചത്; ഖത്തറിൽ എത്തിയ യൂട്യൂബറെ ആകർഷിച്ചത് നമ്മുടെ ഈ ഉപകരണം
മുൻ മിസിസ് വേൾഡ് ആയ അദിതി ഗോവിത്രികർ കൗശലിനെ അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു.
Read Latest World News and Malayalam News
മിസിസ് പൊളിനേഷ്യ രണ്ടാം സ്ഥാനവും മിസിസ് കാനഡ മൂന്നാം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്. അദിതി ഗൗത്രികാർ ആണ് 21 വർഷത്തിന് മുൻപ് 2001ൽ മുൻപ് ഈ നേട്ടം സ്വന്തമാക്കിയത്.
ജമ്മു കശ്മീർ സ്വദേശിയായ കൗശൽ നിലവിൽ മുംബൈയിലാണ് ജീവിക്കുന്നത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ സർഗം കൗശൽ അധ്യാപികയായി ജോലി ചെയ്തുവരികയാണ്. ഇവരുടെ ഭർത്താവ് നാവിക ഉദ്യോഗസ്ഥനാണ്.
ലാസ് വെഗാസിൽ നടന്ന ചടങ്ങിൽ 2021 മിസിസ് വേൾഡ് ആയിരുന്ന യുഎസിലെ ഷെയ്‌ലിൻ ഫോർഡാണ് കൗശലിന് കിരീടം സമ്മാനിച്ചത്.
”21 - 22 വർഷത്തിന് ശേഷം ഞങ്ങൾക്ക് കിരീടം തിരിച്ചെത്തിച്ചു. ഞാൻ വളരെ ആവേശത്തിലാണ്. ലവ് യു ഇന്ത്യ, ലവ് യു വേൾഡ്,” പുതുതായി കിരീടമണിഞ്ഞ മിസിസ് വേൾഡ് മാധ്യമങ്ങളോട് പറഞ്ഞു.
Also Read : 19 ലക്ഷത്തിന്റെ ടിക്കറ്റ്; ആഡംബരത്തിന്റെ അവസാന വാക്കുമായി 'മഹാരാജാസ്'
ഈ വർഷം ജൂണിൽ മിസിസ് ഇന്ത്യ വേൾഡ് മത്സരത്തിലും ഇവർ വിജയിച്ചിരുന്നു. 51 രാജ്യങ്ങളിൽ നിന്നായുള്ള മത്സരാർത്ഥികളിൽ നിന്നുമാണ് ഇവർ അന്ന് വിജയിച്ചത്.
വിവാഹിതരായ സ്ത്രീകൾക്കായുള്ള ആദ്യ സൗന്ദര്യമത്സരമാണ് മിസിസ് വേൾഡ് മത്സരങ്ങൾ. മിസിസ് അമേരിക്ക മത്സരത്തിൽ നിന്നും ആശയത്തിൽ ആകൃഷ്ടരായി 1984-ലാണ് ഇത്തരത്തിൽ ഒരു മത്സരം തുടങ്ങിയത്.
മിസിസ് വുമൺ ഓഫ് ദ വേൾഡ് എന്നായിരുന്നു ആദ്യം മത്സരത്തിന് നൽകിയിരുന്നത്. പിന്നീട്, 1988-ൽ മാത്രമാണ് ഇത് മിസിസ് വേൾഡ് എന്നറിയപ്പെടാൻ തുടങ്ങിയത്. 80-ലധികം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ ഉൾപ്പെടുത്തി. മത്സരത്തിൽ ഏറ്റവും കൂടുതൽ വിജയികളുള്ളത് അമേരിക്കയാണ്.
Also Read : മനുഷ്യൻ കണ്ടെത്തിയതിൽ വച്ച് ഏറ്റവും മികച്ചത്; ഖത്തറിൽ എത്തിയ യൂട്യൂബറെ ആകർഷിച്ചത് നമ്മുടെ ഈ ഉപകരണം
മുൻ മിസിസ് വേൾഡ് ആയ അദിതി ഗോവിത്രികർ കൗശലിനെ അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു.
Read Latest World News and Malayalam News