ആപ്പ്ജില്ല

കൊവിഡ് മുക്തരായ ചിലരിലെ ആന്‍റിബോഡി ആക്രമിക്കുന്നത് സ്വന്തം ശരീരത്തെ: പഠന റിപ്പോർട്ട്

കൊവിഡ് രോഗത്തെ അതിജീവിച്ചവരുടെ ശരീരത്തിലുണ്ടാകുന്ന ആന്‍റിബോഡി വീണ്ടും രോഗം വരാതെ സഹായിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. എത്രകാലം ഈ ആന്‍റിബോഡികളുടെ സാന്നിധ്യം ശരീരത്തിലുണ്ടാകുമെന്നത് സംബന്ധിച്ച പഠനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ രോഗത്തെ അതിജീവിച്ച ചിലരുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി, ആ ശരീരത്തെ തന്നെ പ്രതികൂലമായി ബാധിക്കുമെന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് ടൈംസാണ് പഠനത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിരിക്കുന്നത്.

Samayam Malayalam 28 Oct 2020, 5:08 pm
കൊവിഡ് രോഗത്തെ അതിജീവിച്ചവരുടെ ശരീരത്തിലുണ്ടാകുന്ന ആന്‍റിബോഡി വീണ്ടും രോഗം വരാതെ സഹായിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. എത്രകാലം ഈ ആന്‍റിബോഡികളുടെ സാന്നിധ്യം ശരീരത്തിലുണ്ടാകുമെന്നത് സംബന്ധിച്ച പഠനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ രോഗത്തെ അതിജീവിച്ച ചിലരുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി, ആ ശരീരത്തെ തന്നെ പ്രതികൂലമായി ബാധിക്കുമെന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് ടൈംസാണ് പഠനത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിരിക്കുന്നത്.
Samayam Malayalam some covid 19 survivors have antibodies that attack the body claims a study
കൊവിഡ് മുക്തരായ ചിലരിലെ ആന്‍റിബോഡി ആക്രമിക്കുന്നത് സ്വന്തം ശരീരത്തെ: പഠന റിപ്പോർട്ട്


​ശരീരത്തെ ദുർബലപ്പെടുത്തുന്നു

കൊവിഡ് രോഗമുക്തരിൽ ചിലരുടെ ശരീരത്തിലുണ്ടാകുന്ന ആന്‍റിബോഡി ലൂപ്പസ്, സന്ധിവാതം തുടങ്ങിയ രോഗങ്ങളെ ഒർമ്മിപ്പിക്കുന്നതാണെന്നാണ് പഠന റിപ്പോർട്ട് പറയുന്നത്. ശരീരത്തിലെ പ്രതിരോധശേഷി ചില ഘട്ടങ്ങളിൽ വൈറസിന് പകരം, സ്വന്തം ശരീരത്തെ ആക്രമിക്കുന്ന രീതിയിലേക്ക് മാറുന്നു എന്നകാര്യമാണ് ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. വൈറസിന് പകരം മനുഷ്യകോശങ്ങളിലെ ജനിതക വസ്തുക്കളെ ലക്ഷ്യമിടുന്ന “ഓട്ടോആന്റിബോഡികൾ” എന്ന തന്മാത്രകളാണ് ചില രോഗികളിൽ ഉത്പാദിപ്പിക്കപ്പെടുന്നത്.

രോഗാവസ്ഥ വർധിക്കാൻ കാരണമാകുന്നു


ഇത്തരത്തിലുള്ള രോഗപ്രതിരോധ പ്രതികരണം കൊവിഡ്-19 അപകടസാധ്യത വർധിപ്പിക്കുകയാണ് ചെയ്യുന്നത്. രോഗമുക്തരായി മാസങ്ങൾ കഴിഞ്ഞാലും ചിലരിൽ ശാരീരിക അസ്വസ്ഥകൾക്ക് കാരണമാകുന്നത് എന്തുകൊണ്ടാണെന്നും ഇത് വിശദീകരിക്കുന്നുണ്ട്. ഓട്ടോആൻറിബോഡികൾ കണ്ടെത്താൻ കഴിയുന്ന നിലവിലുള്ള പരിശോധനകൾ ഉപയോഗിച്ച്, ല്യൂപ്പസിനും സന്ധിവാതത്തിനും നൽകുന്ന ചികിത്സകളിൽ നിന്ന് പ്രയോജനം ലഭിക്കുന്ന രോഗികളെ ഡോക്ടർമാർക്ക് തിരിച്ചറിയാൻ കഴിയും. ഇവയെ പരിപൂർണമായി സുഖപ്പെടുത്തുന്ന ചികിത്സയൊന്നുമില്ലെങ്കിലും, രോഗങ്ങളുടെ കാഠിന്യം കുറയ്ക്കാൻ ചികിത്സകൊണ്ട് സാധിക്കും. ഉചിതമായ രോഗികളിൽ വളരെ വേഗത്തിലും ഫലപ്രദമായും പ്രവർത്തിക്കുന്ന മരുന്നുകൾ നൽകുന്നതിലൂടെ നല്ല ഫലം പ്രതീക്ഷിക്കാവുന്നതാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ അറ്റ്ലാന്റയിലെ എമോറി യൂണിവേഴ്സിറ്റിയിലെ ഇമ്മ്യൂണോളജിസ്റ്റ് മാത്യു വുഡ്‌റൂഫ് പറയുന്നു.

പഠന റിപ്പോർട്ട് ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടില്ല


കൊവിഡ് രോഗമുക്തി നേടുന്നവരിൽ ചിലരിലുണ്ടാകുന്ന ആന്‍റിബോഡി സ്വന്തം ശരീരത്തെ പ്രതികൂലമായി ബാധിക്കുമെന്ന പഠന ഫലങ്ങൾ പ്രിപ്രിന്റ് സെർവറായ മെഡ്റിക്സിവിൽ വെള്ളിയാഴ്ചയാണ് റിപ്പോർട്ട് ചെയ്‌തത്. എന്നാൽ ഇതുവരെ ഒരു ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മറ്റ് വിദഗ്ദർ പറയുന്നതിനനുസരിച്ച് ഈ പഠനം നടത്തിയ ഗവേഷകർ അവരുടെ ശ്രദ്ധാപൂർവ്വവും സൂക്ഷ്മവുമായ പ്രവർത്തനങ്ങൾക്ക് പേരുകേട്ടവരാണ്. കണ്ടെത്തലുകൾ അപ്രതീക്ഷിതമല്ലെന്നും മറ്റ് വൈറൽ രോഗങ്ങളും ഓട്ടോആൻറിബോഡികൾക്ക് കാരണമാകുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നതായാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്.

​ആന്‍റിബോഡി ഇല്ലാതാകുമെന്ന് മറ്റൊരു പഠനം

കൊവിഡിൽ ആന്‍റിബോഡി രോഗ പ്രതിരോധം തീർക്കുമെങ്കിലും കാലക്രമേണ ഈ പ്രതിരോധശേഷി കുറയുമെന്നാണ് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. ആന്‍റിബോഡി വ്യാപനം ജൂൺ അവസാനത്തോടെ ജനസംഖ്യയുടെ 6 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ വെറും 4.4 ശതമാനമായി കുറഞ്ഞു. പല രാജ്യങ്ങളും ലോക്ക് ഡൗൺ ഇളവുകൾ കൂടുതലായി നൽകുകയും നിയന്ത്രണങ്ങളിൽ അയവ് വരുത്തുകയും ചെയ്‌തു. ഈ സാഹചര്യത്തിൽ ജനങ്ങളിലെ ആന്‍റിബോഡിയുടെ സ്വാധീനം കുറയുമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

അൺലോക്ക് 5 നീട്ടി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്