കൊളംബോ: ശ്രീലങ്കയിലെ മൃഗശാലയിൽ സിംഹത്തിന് കൊവിഡ് ബാധിച്ചതോടെ ഇന്ത്യയുടെ സഹായം തേടി മൃഗശാല അധികൃതര്‍. ശ്രീലങ്കയിൽ ഇതാദ്യമായാണ് ഒരു മൃഗത്തിൽ കൊവിഡ് ബാധ സ്ഥിരീകരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 11 വയസ്സുള്ള സിംഹം ഇപ്പോള്‍ മൃഗഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഇന്ത്യയിലെ കേന്ദ്ര മൃഗശാല അതോരിറ്റിയുടെ സഹായം തേടിയതായി ശ്രീലങ്കയിലെ ദേശീയ സൂവോളജിക്കൽ ഗാര്‍ഡൻസ് വകുപ്പ് അധികൃതര്‍ അറിയിച്ചതായി വാര്‍ത്താ ഏജൻസിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. തോര്‍ എന്നു വിളിക്കുന്ന ആൺസിംഹത്തിന് നിലവിൽ ശ്വാസതടസ്സമുണ്ടെന്നും ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും മൃഗശാല വകുപ്പ് ഡയറക്ടര്‍ ജനറൽ ഇഷിനി വിക്രമസംഹെ പ്രസ്താവനയിൽ അറിയിച്ചു. ശ്രീലങ്കൻ തലസ്ഥാന നഗരമായ കൊളംബോയിലെ ദേഹിവാലാ മൃഗശാലയിലാണ് സിംഹമുള്ളത്.
Also Read: 'പിടിച്ചുകൊണ്ടു പോടാ, ആരാ ഇവൻ?' സുധാകരന് എന്നെ ആക്രമിക്കാൻ മോഹമുണ്ടായിരുന്നിരിക്കാം: മുഖ്യമന്ത്രി
വൈറസ് ബാധ സ്ഥിരീകരിക്കാനായി സിംഹത്തിന് പലതവണ പിസിആര്‍ പരിശോധന നടത്തിയെന്ന് അധികൃതര്‍ പറഞ്ഞു. മുൻപ് ആൻ്റിജൻ പരിശോധന നടത്തിയെങ്കിലും ഫലം നഗെറ്റീവായിരുന്നു. നിലവിൽ സിംഹത്തിന് ഓക്സിജനും ലഭ്യമാക്കുന്നുണ്ട്. രോഗം പകരാതിരിക്കാനായി മൃഗശാലയിലെ മറ്റു മൂന്നു സിംഹങ്ങളെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. സിംഹത്തെ പരിചരിച്ചിരുന്നവരെയും ക്വാറൻ്റൈനിലാക്കി.
Also Read: ഫ്രീ ഫയര്‍ കളിച്ച് ആലുവയിൽ 9-ാം ക്ലാസുകാരൻ കളഞ്ഞത് 3 ലക്ഷം രൂപ; പരാതിയുമായി അമ്മ
അതേസമയം, ഈ മാസം തന്നെ ഇന്ത്യയിൽ രണ്ട് സിംഹങ്ങള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ മൃഗശാലയിലുള്ള പെൺസിംഹത്തിനായിരുന്നു ആദ്യം കൊവിഡ് ബാധിച്ചത്. കൊവിഡ് ബാധയില്ലെന്ന് ഉറപ്പിക്കാൻ രാജ്യത്ത് നിരവധി ആനകളിലും പിസിആര്‍ പരിശോധന നടത്തിയിട്ടുണ്ട്.
അതേസമയം, കൊവിഡ് 19 മൂന്നാം തരംഗം നേരിടുന്ന ശ്രീലങ്കയിലേയ്ക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കുണ്ട്. നിലവിൽ ഒരു മാസമായി ശ്രീലങ്കയിൽ ലോക്ക് ഡൗൺ തുടരുകയാണ്. രാജ്യത്ത് ഇതുവരെ 2425 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.
Also Read: 'പിടിച്ചുകൊണ്ടു പോടാ, ആരാ ഇവൻ?' സുധാകരന് എന്നെ ആക്രമിക്കാൻ മോഹമുണ്ടായിരുന്നിരിക്കാം: മുഖ്യമന്ത്രി
വൈറസ് ബാധ സ്ഥിരീകരിക്കാനായി സിംഹത്തിന് പലതവണ പിസിആര്‍ പരിശോധന നടത്തിയെന്ന് അധികൃതര്‍ പറഞ്ഞു. മുൻപ് ആൻ്റിജൻ പരിശോധന നടത്തിയെങ്കിലും ഫലം നഗെറ്റീവായിരുന്നു. നിലവിൽ സിംഹത്തിന് ഓക്സിജനും ലഭ്യമാക്കുന്നുണ്ട്. രോഗം പകരാതിരിക്കാനായി മൃഗശാലയിലെ മറ്റു മൂന്നു സിംഹങ്ങളെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. സിംഹത്തെ പരിചരിച്ചിരുന്നവരെയും ക്വാറൻ്റൈനിലാക്കി.
Also Read: ഫ്രീ ഫയര്‍ കളിച്ച് ആലുവയിൽ 9-ാം ക്ലാസുകാരൻ കളഞ്ഞത് 3 ലക്ഷം രൂപ; പരാതിയുമായി അമ്മ
അതേസമയം, ഈ മാസം തന്നെ ഇന്ത്യയിൽ രണ്ട് സിംഹങ്ങള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ മൃഗശാലയിലുള്ള പെൺസിംഹത്തിനായിരുന്നു ആദ്യം കൊവിഡ് ബാധിച്ചത്. കൊവിഡ് ബാധയില്ലെന്ന് ഉറപ്പിക്കാൻ രാജ്യത്ത് നിരവധി ആനകളിലും പിസിആര്‍ പരിശോധന നടത്തിയിട്ടുണ്ട്.
അതേസമയം, കൊവിഡ് 19 മൂന്നാം തരംഗം നേരിടുന്ന ശ്രീലങ്കയിലേയ്ക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കുണ്ട്. നിലവിൽ ഒരു മാസമായി ശ്രീലങ്കയിൽ ലോക്ക് ഡൗൺ തുടരുകയാണ്. രാജ്യത്ത് ഇതുവരെ 2425 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.