കീവ്: ജീവൻ പണയംവെച്ച് മൂന്ന് യൂറോപ്യൻ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാർ യുക്രൈനിലെത്തി. യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയെ കാണാനാണ് ഇവർ യുക്രൈനിലെത്തിയത്. പോളണ്ട്, സ്ലോവാനിയ, ചെക്ക്റിപ്പബ്ലിക്ക് രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരാണ് സന്ദർശനം നടത്തിയത്. ജീവൻ അപകടത്തിലാക്കി സന്ദർശനം നടത്തിയതിന് പ്രധാനമന്ത്രിമാരെ യുക്രൈൻ പ്രശംസിച്ചു. പോളണ്ടിൽ നിന്നും ട്രെയിൻ മാർഗമാണ് പ്രധാനമന്ത്രിമാർ കീവിലെത്തിയത്. വോളോഡിമിർ സെലെൻസ്കിയുമായി പ്രധാനമന്ത്രിമാർ കൂടിക്കാഴ്ച നടത്തി. യുക്രൈന്റെ ധീരമായ പോരാട്ടത്തെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രിമാർ പറഞ്ഞു. യുക്രൈൻ ഒറ്റയ്ക്കല്ലെന്നും തങ്ങളുടെ രാജ്യം യുക്രൈനൊപ്പമുണ്ടെന്നും ചെക്ക് റിപ്പബ്ലിക്ക് പ്രധാനമന്ത്രി പീറ്റർ ഫിയാല പറഞ്ഞു.
റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായി യുക്രൈനിലെത്തുന്ന പാശ്ചാത്യ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരാണ് ഇവർ. ചൊവ്വാഴ്ച വൈകുന്നേരമാണ് യൂറോപ്യൻ പ്രധാനമന്ത്രിമാർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയത്. ചർച്ചയ്ക്കിടെ കീവിന്റെ പടിഞ്ഞാറൻ മേഖലയിൽ നിന്നും സ്ഫോടന ശബ്ദം കേൾക്കാമായിരുന്നുവെന്നാണ് റിപ്പോർട്ട്.
അതേസമയം റഷ്യയുടെ 150 മോട്ടോറൈഡ്സ് റൈഫിൾഡ് ഡിവിഷൻ മേജർ ജനറലായ ഒളേഗ് മിത്യയീവിനെ വധിച്ചതായി യുക്രൈൻ അവകാശപ്പെട്ടു. ഫെബ്രുവരി 24ന് യുദ്ധം ആരംഭിച്ചതിനു ശേഷം കൊല്ലപ്പെടുന്ന നാലാമത്തെ ഉന്നത ഉദ്യോഗസ്ഥനാണ് ഒളേഗ് എന്നാണ് റിപ്പോർട്ട്. ഒളേഗ് കൊല്ലപ്പെട്ടതായി വിവിധ യുക്രൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതുവരെയുള്ള യുദ്ധത്തിൽ 12,000 റഷ്യൻ സൈനികരെ കൊലപ്പെടുത്തിയെന്നാണ് യുക്രൈന്റെ അവകാശവാദം. റഷ്യയുടെ 57 യുദ്ധ വിമാനങ്ങളും 353 ടാങ്കുകളും 83 ഹെലികോപ്റ്ററുകളും തകർത്തതായും യുക്രൈൻ അവകാശപ്പെടുന്നുണ്ട്. റഷ്യയുടെ പക്കൽ 14 ദിവത്തേക്കുള്ള വെടിക്കോപ്പുകൾ മാത്രമാണ് ശേഷിക്കുന്നതെന്നാണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയുടെ കണക്ക്. അതിനാൽ കീവ് പിടിച്ചടക്കാൻ റഷ്യക്ക് എളുപ്പം കഴിഞ്ഞേക്കില്ലെന്നാണ് ബ്രിട്ടീഷ് ഏജൻസികളുടെ വിലയിരുത്തൽ.
റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായി യുക്രൈനിലെത്തുന്ന പാശ്ചാത്യ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരാണ് ഇവർ. ചൊവ്വാഴ്ച വൈകുന്നേരമാണ് യൂറോപ്യൻ പ്രധാനമന്ത്രിമാർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയത്. ചർച്ചയ്ക്കിടെ കീവിന്റെ പടിഞ്ഞാറൻ മേഖലയിൽ നിന്നും സ്ഫോടന ശബ്ദം കേൾക്കാമായിരുന്നുവെന്നാണ് റിപ്പോർട്ട്.
അതേസമയം റഷ്യയുടെ 150 മോട്ടോറൈഡ്സ് റൈഫിൾഡ് ഡിവിഷൻ മേജർ ജനറലായ ഒളേഗ് മിത്യയീവിനെ വധിച്ചതായി യുക്രൈൻ അവകാശപ്പെട്ടു. ഫെബ്രുവരി 24ന് യുദ്ധം ആരംഭിച്ചതിനു ശേഷം കൊല്ലപ്പെടുന്ന നാലാമത്തെ ഉന്നത ഉദ്യോഗസ്ഥനാണ് ഒളേഗ് എന്നാണ് റിപ്പോർട്ട്. ഒളേഗ് കൊല്ലപ്പെട്ടതായി വിവിധ യുക്രൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതുവരെയുള്ള യുദ്ധത്തിൽ 12,000 റഷ്യൻ സൈനികരെ കൊലപ്പെടുത്തിയെന്നാണ് യുക്രൈന്റെ അവകാശവാദം. റഷ്യയുടെ 57 യുദ്ധ വിമാനങ്ങളും 353 ടാങ്കുകളും 83 ഹെലികോപ്റ്ററുകളും തകർത്തതായും യുക്രൈൻ അവകാശപ്പെടുന്നുണ്ട്. റഷ്യയുടെ പക്കൽ 14 ദിവത്തേക്കുള്ള വെടിക്കോപ്പുകൾ മാത്രമാണ് ശേഷിക്കുന്നതെന്നാണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയുടെ കണക്ക്. അതിനാൽ കീവ് പിടിച്ചടക്കാൻ റഷ്യക്ക് എളുപ്പം കഴിഞ്ഞേക്കില്ലെന്നാണ് ബ്രിട്ടീഷ് ഏജൻസികളുടെ വിലയിരുത്തൽ.