വാഷിംഗ്ടൺ: അമേരിക്കയിൽ കൂടുതൽ സംസ്ഥാനങ്ങളിൽ ടിക് ടോക്കിന് നിരോധനം. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇരുപതിലധികം സംസ്ഥാനങ്ങളിൽ ടിക് ടോക് നിരോധിച്ചത്. ഏറ്റവും ഒടുവിൽ കെന്റക്കിയിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ചൈനീസ് ടെക് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ആപ്പായ ടിക് ടോക്കിന് നേരത്തെ ഇന്ത്യയിലും നിരോധനം ഏർപ്പെടുത്തിയിരുന്നു.
സർക്കാർ നിയന്ത്രിത ഉപകരണങ്ങളിൽ നിന്ന് ടിക് ടോക് ഉപയോഗിക്കരുതെന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ടിക് ടോക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ നോർഡത്ത് കരോലി, വസ്കോൻസിൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവർണർമാർ ഒപ്പിട്ടു. ന്യൂ ജേഴ്സി അടക്കമുള്ള ചില സംസ്ഥാനങ്ങൾ ടിക് ടോക്കിന് പുറമെ മറ്റ് ചില ചൈനീസ് ആപ്പുകളുടെയും കമ്പനികളുടെയും സേവനങ്ങൾ നിർത്തലാക്കിയിട്ടുണ്ട്. കൂടുതൽ പരിശോധനകൾ നടത്തി വരും ദിവസങ്ങളിൽ കൂടുതൽ ആപ്പുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയേക്കും. ചൈനയ്ക്ക് ഉപഭോക്താക്കളുടെ ഡേറ്റ കൈമാറുന്നുവെന്നാരോപിച്ചാണ് 2020ൽകേന്ദ്രസർക്കാർ ഇന്ത്യയിൽ ടിക് ടോക് നിരോധിച്ചത്.
ടിക് ടോക് ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫര്‍ വ്രെ നവംബറിൽ പറഞ്ഞിരന്നു. ഉപഭോക്താക്കളെ സ്വാധീനിക്കാനോ അവരുടെഉപകരണങ്ങളെ നിയന്ത്രിക്കുന്നതിനോ ചൈനീസ് സർക്കാരിന് ആപ്പ് ഉപയോഗിക്കാനാകുമെന്ന മുന്നറിയിപ്പും എഫ്ബിഐ ഡയറക്ടർ നൽകിയിരുന്നു.
നാട്ടിലേക്ക് പോകാൻ എയർപോർട്ടിൽ എത്തി ബോർഡിങ് പാസെടുത്തു; സൗദിയിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തിയത് ജയിലിൽRead Latest
World News and
Malayalam News