ആപ്പ്ജില്ല

തല്ലുപിടിക്കിടെ മണ്ണ് വീണ് ചത്ത ദിനോസറുകള്‍; 67 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഫോസില്‍

അപൂര്‍വമായ ദിനോസര്‍ ഫോസില്‍ നിയമപോരാട്ടത്തിന് ഒടുവില്‍ മ്യൂസിയത്തില്‍. രണ്ട് മാസംഭുക്കുകളായി ദിനോസറുകള്‍ തമ്മില്‍ പോരടിക്കുന്ന ഫോസില്‍ ചരിത്രത്തിലെ അമൂല്യമായ കണ്ടെത്തല്‍ എന്ന് ഗവേഷകര്‍

Authored byAbhijith VM | Samayam Malayalam 19 Nov 2020, 2:10 pm
റാലി (യുഎസ്എ): അമേരിക്കയിലെ നോര്‍ത്ത് കരോലൈനയില്‍ കണ്ടെത്തിയ ദിനോസര്‍ ഫോസിലുകള്‍ മ്യൂസിയത്തിലേക്ക് മാറ്റി. പരസ്‍പരം ഏറ്റുമുട്ടുന്ന രണ്ട് മാംസഭുക്കുകളായ ദിനോസറുകളുടെ ഫോസിലുകളാണ് നീണ്ട നിയമയുദ്ധത്തിന് ഒടുവില്‍ പുതിയ ഉടമയുടെ സ്വന്തമായത്.
Samayam Malayalam Dinosaur AP
ദിനോസറുകളുടെ ഫോസിൽ


തമ്മില്‍ചേര്‍ന്ന നിലയില്‍ ആണ് ദിനോസറുകളുടെ ഫോസിലുകള്‍ കണ്ടെത്തിയത്. ജീവികളുടെ അവസാനത്തെ യുദ്ധമായിരുന്നു ഇതെന്നാണ് ഗവേഷകര്‍ കരുതുന്നത്. ഇവയുടെ മേല്‍ക്ക് മണ്ണ് വീണതാകാമെന്നാണ് അനുമാനം.

Also Read: കേരളത്തിലെ സിനിമ തീയേറ്ററുകൾ തുറക്കുമോ?

ഏതാണ്ട് 67 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവ ജീവിച്ചിരുന്നത് എന്നാണ് കണക്കുകൂട്ടല്‍. ടൈറനോസോറസ് റെക്സ്, ട്രൈസെറാപ്റ്റോ ഹൊറിഡസ് എന്നിവയാണ് ഫോസിലായ ദിനോസറുകള്‍. ഒരു സന്നദ്ധ സംഘടനയാണ് മൂല്യം വെളിപ്പെടുത്താതെ ദിനോസര്‍ ഫോസില്‍ സ്വന്തമാക്കിയെന്ന് അവകാശപ്പെട്ടത്. ഇത് റാലി നഗരത്തിലെ മ്യൂസിയത്തിലേക്ക് നല്‍കാനാണ് തീരുമാനം.

Also Read: കറാച്ചി ബേക്കറിയുടെ പേര് മാറ്റണം എന്ന് ശിവസേന ഭീഷണി

മൊണ്ടാന സംസ്ഥാനത്തെ ഒരു കുന്നില്‍ 2006ല്‍ നടത്തിയ ഖനനത്തിലാണ് ഈ ദിനോസര്‍ ഫോസിലുകള്‍ കണ്ടെത്തിയത്. മണ്ണോടുകൂടെ തന്നെ ഫോസിലുകള്‍ വീണ്ടെടുക്കുകയായിരുന്നു. സ്ഥലം ഉടമയാണോ ഖനനം നടത്തിയ കമ്പനിയാണോ ഫോസിലിന്‍റെ ഉടമ എന്ന പേരില്‍ വര്‍ഷങ്ങളായി തര്‍ക്കം നടന്നിരുന്നു.

ഈ വര്‍ഷം ജൂണില്‍ സ്ഥലം ഉടമയ്ക്ക് തന്നെ ഫോസിലുകളുടെ ഉടമസ്ഥാവകാശം നല്‍കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ദശലക്ഷക്കണക്കിന് ഡോളര്‍ മൂല്യമുള്ള ഫോസില്‍ അപൂര്‍വമാണെന്നാണ് ചരിത്രകാരന്മാരുടെ വിലയിരുത്തല്‍ - അസോഷ്യേറ്റഡ് പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ഓതറിനെ കുറിച്ച്
Abhijith VM

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്