ആപ്പ്ജില്ല

ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഭിത്തി തുരന്ന് ജയിൽ ചാടി; ഭക്ഷണം കഴിക്കാൻ റെസ്റ്റോറൻ്റിൽ കയറിയപ്പോൾ പിടിയിലായി

ടൂത്ത് ബ്രഷ് ഉപയോഗിച്ച് ജയിലിലെ ഭിത്തി തുരന്ന് രക്ഷപ്പെട്ട രണ്ട് പ്രതികൾ മണിക്കൂറുകൾക്കകം പിടിയിലായി. ജയിലിലെ സുരക്ഷാ മതിൽ ചാടിക്കടന്നാണ് പ്രതികൾ രക്ഷപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി

Samayam Malayalam 23 Mar 2023, 1:50 pm

ഹൈലൈറ്റ്:

  • ടൂത്ത് ബ്രഷ് ഉപയോഗിച്ച് ജയിലിലെ സെൽ തുരന്ന് രക്ഷപ്പെട്ട തടവുകാർ പിടിയിൽ.
  • അമേരിക്കയിലെ വിർജീനിയയിലെ ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതികളാണ് പിടിയിലായത്.
  • തിങ്കളാഴ്ച വൈകുന്നേരമാണ് പ്രതികൾ രക്ഷപ്പെട്ടത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam escaping prisoners caught
ജോൺ ഗാർസ, നെമോ. Photo:
വിർജിനിയ: ടൂത്ത് ബ്രഷ് ഉപയോഗിച്ച് ജയിലിലെ സെൽ തുരന്ന് രക്ഷപ്പെട്ട തടവുകാർ മണിക്കൂറുകൾക്കകം പിടിയിൽ. അമേരിക്കയിലെ വിർജീനിയയിലെ ജയിലിൽ നിന്ന് രക്ഷപ്പെട്ട ജോൺ ഗാർസ (37), നെമോ (43) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച വൈകുന്നേരം ജയിൽ നിന്ന് പുറത്തെത്തിയ ഇരുവരും ചൊവ്വാഴ്ച പുലർച്ചെ ഹാംപ്ടണിൽ വെച്ച് അറസ്റ്റിലാകുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
പ്രോട്ടീൻ ഷേക്കിൽ വിഷം കലക്കി ഭാര്യയ്ക്ക് നൽകി ദന്ത ഡോക്ടർ; വിഷം വാങ്ങിയത് 'ഗവേഷണത്തിന്'; കാമുകിക്ക് വേണ്ടി ഭാര്യയെ കൊന്ന് 45കാരൻ
തിങ്കളാഴ്ച വൈകുന്നേരം പതിവ് കണക്കെടുപ്പിനിടെയാണ് തടവുകാരായ ഗാർസ, നെമോ എന്നിവരെ കാണാതായതായ വിവരം അധികൃതർ മനസിലാക്കിയത്. തുടർന്ന് ഇവരുടെ സെല്ലിൽ പരിശോധന നടത്തിയപ്പോഴാണ് ഭിത്തി തുരന്ന നിലയിൽ കണ്ടെത്തി. വിശദമായ പരിശോധനയിൽ തിങ്കളാഴ്ച വൈകിട്ട് 7.15ഓടെയാണ് ഇരുവരും ജയിലിൽ നിന്ന് പുറത്ത് പോയതെന്ന് വ്യക്തമായി. പ്രതികൾ രക്ഷപ്പെട്ടുവെന്ന് വ്യക്തമായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.


പ്രതികൾ എത്താൻ സാധ്യതയുള്ള നഗരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പോലീസിന് സഹായമായത്. തിങ്കളാഴ്ച രാവിലെ ഹാംപ്ടണിലെ ഒരു റെസ്റ്റോറൻ്റിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ ഇരുവരെയും പോലീസ് പിടികൂടി. പ്രതികളെ കണ്ടെത്താൻ പ്രദേശവാസികളുടെയും സാക്ഷികളുടെയും സഹായം പോലീസിന് ലഭിച്ചു.

'പ്ലാറ്റ്ഫോമിലുണ്ടായിരുന്നവർ കണ്ടത് എൻ്റെ പോൺ വീഡിയോ'; അവകാശവാദവുമായി പോൺ താരം കെന്ദ്ര ലസ്റ്റ്
ടൂത്ത് ബ്രഷും മറ്റൊരു ലോഹവസ്തുവും ഉപയോഗിച്ചാണ് പ്രതികൾ ജയിലിലെ ഭിത്തി തുരന്നതെന്ന് പരിശോധനയിൽ വ്യക്തമായി, സെല്ലിൽ നിന്ന് പുറത്തിറങ്ങിയ പ്രതികൾ ജയിലെ സുരക്ഷാമതിൽ ചാടിക്കടന്നാണ് രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ജയിലിൽ മതിയായ സുരക്ഷയില്ലായ്മയാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. ജയിലിലെ സുരക്ഷ മെച്ചപ്പെടുത്താനുള്ള ഒരുക്കങ്ങൾ സജ്ജമാക്കുമെന്ന് പ്രസ്താവനയിലൂടെ പോലീസ് അറിയിച്ചു.

ക്രെഡിറ്റ് കാർഡ് തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, മോഷണം, മോഷണ ഉപകരണങ്ങൾ കൈവശം വയ്ക്കൽ, കോടതിയലക്ഷ്യം എന്നിങ്ങനെയുള്ള കുറ്റം ചുമത്തിയാണ് നെമോയോ ശിക്ഷിച്ചത്. ഒക്ടോബർ മുതൽ നെമോ കസ്റ്റഡിയിലാണെന്ന് പോലീസ് പറഞ്ഞു. സമാനമായ കുറ്റങ്ങൾ ചുമത്തിയാണ് ഗാർസയെ കോടതി ശിക്ഷിച്ചത്. ഡിസംബർ മുതൽ ഗാർസ കസ്റ്റഡിയിലാണ്. ഹാംപ്ടൺ സ്വദേശിയാണ് ജോൺ ഗാർസ.

Read Latest World News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്