സിംഗപൂർ: ബാറിൽ കയറാൻ വാക്സിനെടുത്തെന്ന് കള്ളം പറഞ്ഞ രണ്ട് ഇന്ത്യൻ വംശജർക്ക് ജയിൽ ശിക്ഷ. അഞ്ച് ദിവസത്തെ തടവ് ശിക്ഷയാണ് ഇരുവർക്കും വിധിച്ചിരിക്കുന്നത്. ഉദയകുമാർ നല്ലതമ്പി (65), രുഖ്ബിർ സിങ് (37) എന്നിവർക്കാണ് തടവ് ശിക്ഷയെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. നല്ലതമ്പിയ്ക്കും രുഖ്ബിർ സിങ്ങിനുമൊപ്പം അയാളുടെ പെൺ സുഹൃത്തും ഉണ്ടായിരുന്നു. മൂന്ന് പേരും ചേർന്ന് ബിക്കിനി ബാറിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാക്സിനേഷൻ പ്രശ്നമായത്. മറ്റൊരു ബാറിൽ പോകാൻ നിന്ന സംഘം ഇവിടെ തിരക്കാണെന്ന് അറിഞ്ഞതോടെയാണ് ബിക്കിനി ബാറിലേക്കെത്തിയത്.
Also Read : ആദ്യമായി മനുഷ്യനിൽ എച്ച്3എൻ8 പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് ചൈനയിൽ
എന്നാൽ നല്ലതമ്പി വാക്സിൻ സ്വീകരിച്ചിട്ടില്ലെന്ന് മനസിലാക്കിയ അസിസ്റ്റന്റ് മാനേജർ ഇയാൾക്ക് പ്രവേശനം അനുവദിച്ചില്ല. ഇതോടെയാണ് ഇവർ വാക്സിൻ സർട്ടിഫിക്കറ്റിൽ തട്ടിപ്പ് നടത്തിയത്. ബിക്കിനി ബാറിൽ നിന്നിറങ്ങിയ ഇയാൾ രുഖ്ബിർ സിങ്ങിന്റെ വാക്സിനേഷൻ വിവരങ്ങൾ ഉപയോഗിച്ച് ആദ്യത്തെ ബാറിൽ കയറുകയായിരുന്നു.
രുഖ്ബിർ സിങ്ങിന്റെ നിർദേശം സ്വീകരിച്ചായിരുന്നു നല്ലതമ്പി അയാളുടെ ഫോണുമായി ബാറിൽ കയറിയത്. പെൺസുഹൃത്തും ബാറിൽ കയറി. ഈ സമയത്ത് രുഖ്ബിർ സിങ് പുറത്ത് നിൽക്കുകയായിരുന്നു. അകത്ത് കയറിയ നല്ലതമ്പി മദ്യം കഴിച്ചുകൊണ്ടിരിക്കെ ഇവിടേക്കെത്തിയ ബിക്കിനി ബാറിലെ അസിസ്റ്റന്റ് മാനേജർ ഇയാളെ തിരിച്ചറിയുകയും വാക്സിൻ സ്വീകരിക്കാത്ത വ്യക്തിയാണിതെന്ന് വെളിപ്പെടുത്തുകയുമായിരുന്നു.
Also Read : രണ്ട് കുട്ടികളുടെ അമ്മ; ഡോക്ടറുടെ ഭാര്യ; ബിരുദാനന്തര ബിരുദം; കറാച്ചിയിലെ ചാവേർ ചില്ലറക്കാരിയല്ല
തുടർന്ന് ബാർ മാനേജർ ഇയാളുടെ ഫോൺ പരിശോധിക്കുകയും തട്ടിപ്പ് നടന്നെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്നാണ് ഇവരെ പിടികൂടിയതും കോടതിയിൽ ഹാജരാക്കുകയും ചെയ്തത്.
Also Read : ആദ്യമായി മനുഷ്യനിൽ എച്ച്3എൻ8 പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് ചൈനയിൽ
എന്നാൽ നല്ലതമ്പി വാക്സിൻ സ്വീകരിച്ചിട്ടില്ലെന്ന് മനസിലാക്കിയ അസിസ്റ്റന്റ് മാനേജർ ഇയാൾക്ക് പ്രവേശനം അനുവദിച്ചില്ല. ഇതോടെയാണ് ഇവർ വാക്സിൻ സർട്ടിഫിക്കറ്റിൽ തട്ടിപ്പ് നടത്തിയത്. ബിക്കിനി ബാറിൽ നിന്നിറങ്ങിയ ഇയാൾ രുഖ്ബിർ സിങ്ങിന്റെ വാക്സിനേഷൻ വിവരങ്ങൾ ഉപയോഗിച്ച് ആദ്യത്തെ ബാറിൽ കയറുകയായിരുന്നു.
രുഖ്ബിർ സിങ്ങിന്റെ നിർദേശം സ്വീകരിച്ചായിരുന്നു നല്ലതമ്പി അയാളുടെ ഫോണുമായി ബാറിൽ കയറിയത്. പെൺസുഹൃത്തും ബാറിൽ കയറി. ഈ സമയത്ത് രുഖ്ബിർ സിങ് പുറത്ത് നിൽക്കുകയായിരുന്നു. അകത്ത് കയറിയ നല്ലതമ്പി മദ്യം കഴിച്ചുകൊണ്ടിരിക്കെ ഇവിടേക്കെത്തിയ ബിക്കിനി ബാറിലെ അസിസ്റ്റന്റ് മാനേജർ ഇയാളെ തിരിച്ചറിയുകയും വാക്സിൻ സ്വീകരിക്കാത്ത വ്യക്തിയാണിതെന്ന് വെളിപ്പെടുത്തുകയുമായിരുന്നു.
Also Read : രണ്ട് കുട്ടികളുടെ അമ്മ; ഡോക്ടറുടെ ഭാര്യ; ബിരുദാനന്തര ബിരുദം; കറാച്ചിയിലെ ചാവേർ ചില്ലറക്കാരിയല്ല
തുടർന്ന് ബാർ മാനേജർ ഇയാളുടെ ഫോൺ പരിശോധിക്കുകയും തട്ടിപ്പ് നടന്നെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്നാണ് ഇവരെ പിടികൂടിയതും കോടതിയിൽ ഹാജരാക്കുകയും ചെയ്തത്.