ആപ്പ്ജില്ല

വീര്യം കൂടാൻ മദ്യത്തിൽ സിറപ്പ് കലർത്തി കുടിച്ച വിദ്യാർഥിനികൾ മരിച്ചു; വിശദീകരണവുമായി പോലീസ്

കഴിഞ്ഞ തിങ്കളാഴ്‌ചയാണ് വാൾ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ രണ്ട് വിദ്യാർഥിനികളും മരിച്ചത്. സിറപ്പും മദ്യവും കലർത്തി കഴിച്ചതാണ് അപകടകാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്

Samayam Malayalam 29 Oct 2020, 5:16 pm
ജോഹന്നാസ്ബർഗ്: ചുമയ്‌ക്കുള്ള സിറപ്പും മദ്യവും മിക്‌സ് ചെയ്‌ത കഴിഞ്ഞ രണ്ട് വിദ്യാർഥികൾ മരിച്ചു. ദക്ഷിണാഫ്രിക്കയിലെ വാൾ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ (വിയുടി) രണ്ട് വിദ്യാർഥികൾക്കാണ് ജീവൻ നഷ്‌ടമായത്. മരിച്ച രണ്ട് വിദ്യാർഥികളും പെൺകുട്ടികളാണ്.
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: THE ECONOMIC TIMES
പ്രതീകാത്മക ചിത്രം. Photo: THE ECONOMIC TIMES


Also Read: വായുവിലൂടെ കൊവിഡ് വൈറസ് വ്യാപിക്കുമോ; മാസ്‌ക് സുരക്ഷിതമോ? വിശദീകരണവുമായി ഗവേഷകർ

കഴിഞ്ഞ തിങ്കളാഴ്‌ചയാണ് സംഭവം. ഗൗട്ടെങ്ങിൽ നിന്നുള്ള സെബാറ്റ്സോ ലെബാഷ ഇവാട്ടൺ സ്വദേശിനിയായ ലിന നമനെ എന്നീ വിദ്യാർഥികളാണ് സിറപ്പും മദ്യവും കലർത്തി കഴിച്ച് മരിച്ചത്. ഇർവരും സ്വന്തം വസതിയിൽ വെച്ചാണ് മരിച്ചതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വിദ്യാർഥിനികളാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. നടന്ന സംഭവത്തിൽ അനുശോചനം അറിയിക്കുന്നതായി യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. " മരിച്ച കുട്ടികളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും നുശോചനം അറിയിക്കുന്നു. ഇവരുടെ ജീവൻ നഷ്‌ടമായത് വളരെയധികം നിരാശപ്പെടുത്തുന്ന സംഭവമാണ്. ഇവർക്ക് വേണ്ടി പ്രാർഥിക്കുകയും വേദനയിൽ പങ്ക് ചേരുകയും ചെയ്യുന്നു. ആവശ്യമായ വിദ്യാർഥികൾക്ക് കൗൺസിലിംഗ് നൽകും"- എന്നും അധികൃതർ പറഞ്ഞു.

Also Read: ഫ്രാന്‍സില്‍ വീണ്ടും 'ഭീകരവാദി ആക്രമണം'; കത്തിക്കുത്തില്‍ രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

നാഷണൽ ഡിപ്ലോമ ഇൻ ആർട്സ് ആൻഡ് ഡിസൈനിങ് വിദ്യാർഥിയാണ് ലെബാഷ. ടൂറിസം മാനേജ്മെൻ്റ് നാഷണൽ ഡിപ്ലോമയാണ് നമനെ പഠിച്ചിരുന്നത്. അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം പ്രഖ്യാപിച്ചതായി റിപ്പോർട്ടുകളില്ല. കൂടുതൽ വിദ്യാർഥികൾ ഇത്തരത്തിൽ സിറപ്പും മദ്യവും കഴിച്ചിരുന്നൊ എന്ന വ്യക്തമല്ല. കോളേജ് അധികൃതരും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്