ലണ്ടൻ: ഫൈസർ ബയോഎൻടെക്ക് (pfizer - BioNtech)വികസിപ്പിച്ച കൊവിഡ് വാക്സിന് ബ്രിട്ടൺ അംഗീകാരം നൽകി. ഫൈസർ ബയോഎൻടെക്ക് വാക്സിൻ പൊതുജന ഉപയോഗത്തിനായി അനുവദിക്കുന്ന ആദ്യ രാജ്യമായാണ് യുകെ മാറിയത്.
“ഫൈസർ-ബയോടെക്കിന്റെ കൊവിഡ് -19 വാക്സിൻ ഉപയോഗിക്കുന്നതിന് അംഗീകാരം നൽകുന്നതിനുള്ള മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസിയുടെ (എംഎച്ച്ആർഎ) ശുപാർശ സർക്കാർ അംഗീകരിച്ചു,” സർക്കാർ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ റോയ്ട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
Also Read : ചുഴലിക്കാറ്റുകൾക്ക് അവയുടെ പേരുകൾ എങ്ങനെ ലഭിക്കുന്നു, മാനദണ്ഡങ്ങൾ അറിയുക
അടുത്തയാഴ്ച മുതൽ വാക്സിൻ രാജ്യത്ത് ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അവസാനഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കൊവിഡ് വാക്സിന് 95 ശതമാനം ഫലപ്രദമാണെന്ന് ഫൈസര്‍ അവകാശവാദം ഉന്നയിച്ചിരുന്നു.
Also Read : കർഷക സമരം നടക്കുമ്പോൾ കോൺഗ്രസ് നേതാക്കളെ അവിടെ കാണാനെയില്ല; വിമർശനവുമായി ഇടത് നേതാവ്
അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറും ജർമ്മൻ കമ്പനിയായ ബയോഎൻടെക് എസ്ഇയുമായി ചേർന്ന് പത്ത് മാസം കൊണ്ടാണ് വാക്സിൻ വികസിപ്പിച്ചത്. വിവിധ പ്രായപരിധിയിലുള്ള, വിവിധ ഭൂപ്രദേശങ്ങളിലുള്ളവരിൽ ഈ വാക്സിൻ പരീക്ഷിച്ച് വിജയിച്ചുവെന്നും, ആരിലും വലിയ പാർശ്വഫലങ്ങൾ കണ്ടില്ലെന്നും കമ്പനി അവകാശപ്പെടുന്നു.
വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം യുകെയിൽ നിലവിൽ 1,643,086 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 59,051 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം 1415 പേർ ഗുരുതരാവസ്ഥയിലും രാജ്യത്ത് കഴിയുന്നുണ്ട്.
“ഫൈസർ-ബയോടെക്കിന്റെ കൊവിഡ് -19 വാക്സിൻ ഉപയോഗിക്കുന്നതിന് അംഗീകാരം നൽകുന്നതിനുള്ള മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസിയുടെ (എംഎച്ച്ആർഎ) ശുപാർശ സർക്കാർ അംഗീകരിച്ചു,” സർക്കാർ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ റോയ്ട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
Also Read : ചുഴലിക്കാറ്റുകൾക്ക് അവയുടെ പേരുകൾ എങ്ങനെ ലഭിക്കുന്നു, മാനദണ്ഡങ്ങൾ അറിയുക
അടുത്തയാഴ്ച മുതൽ വാക്സിൻ രാജ്യത്ത് ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അവസാനഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കൊവിഡ് വാക്സിന് 95 ശതമാനം ഫലപ്രദമാണെന്ന് ഫൈസര്‍ അവകാശവാദം ഉന്നയിച്ചിരുന്നു.
Also Read : കർഷക സമരം നടക്കുമ്പോൾ കോൺഗ്രസ് നേതാക്കളെ അവിടെ കാണാനെയില്ല; വിമർശനവുമായി ഇടത് നേതാവ്
അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറും ജർമ്മൻ കമ്പനിയായ ബയോഎൻടെക് എസ്ഇയുമായി ചേർന്ന് പത്ത് മാസം കൊണ്ടാണ് വാക്സിൻ വികസിപ്പിച്ചത്. വിവിധ പ്രായപരിധിയിലുള്ള, വിവിധ ഭൂപ്രദേശങ്ങളിലുള്ളവരിൽ ഈ വാക്സിൻ പരീക്ഷിച്ച് വിജയിച്ചുവെന്നും, ആരിലും വലിയ പാർശ്വഫലങ്ങൾ കണ്ടില്ലെന്നും കമ്പനി അവകാശപ്പെടുന്നു.
വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം യുകെയിൽ നിലവിൽ 1,643,086 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 59,051 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം 1415 പേർ ഗുരുതരാവസ്ഥയിലും രാജ്യത്ത് കഴിയുന്നുണ്ട്.