ഒന്നരവർഷത്തോളം കാലമായി കൊവിഡ് മാറാത്ത അവസ്ഥ. യുകെയിലാണ് ഇത്തരത്തിൽ ഒരു അപൂർവ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 505 ദിവസങ്ങളായി ഇയാൾ കൊവിഡ് രോഗബാധിതനാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും ദൈർഖ്യമേറിയ കൊവിഡ് ബാധയാണിത് എന്നാണ് കരുതുന്നത്. Also Read : യുക്രൈൻ അധിനിവേശം; റഷ്യൻ മോഡലുകൾക്ക് പണം നൽകുന്നത് നിർത്തി ഒൺലി ഫാൻസ്
നീണ്ടുനിൽക്കുന്ന കൊവിഡ്-19 അപൂർവവും അതിനൊപ്പം കൊവിഡ് കേസുകളിൽ നിന്ന് വ്യത്യസ്തവുമാണെന്നാണ് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ഇത്തരം സംഭവങ്ങൾ കൊറോണ വൈറസിൽ നിന്ന് ദുർബലരായ ആളുകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ട് സൂചിപ്പിക്കുന്നതാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എല്ലാവരും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാത്തതിനാൽ സമാനമായ കേസുകൾ വേറെയുണ്ടോ എന്ന് അറിയാൻ സാധിക്കില്ലെന്നും വിദഗ്ദ്ധർ പറയുന്നു.
ഇത്തരത്തിൽ കൊറാണ വൈറസിന്റെ നിലനിൽപ്പിനെക്കുറിച്ച് ഒരു പഠനം നടത്തുവാൻ ഡോ തൂക്ക് ബ്ലാഗ്ഡൺ സ്നെലിന്റെ നേതൃത്വത്തിൽ സംഘം പദ്ധതിയിടുന്നുണ്ട്. ഈ ആഴ്ച പോർച്ചുഗലിൽ നടക്കുന്ന ഒരു യോഗത്തിൽ നീണ്ടു നിൽക്കുന്ന കൊവിഡ് കേസുകളേക്കുറിച്ച് സ്നെലും സംഘവും പദ്ധതിയിടുന്നുണ്ട്.
Also Read : വിവാഹസൽക്കാരത്തിന് കഞ്ചാവും; വധുവിനും പാചകക്കാരനുമെതിരെ കേസ്
പഠനത്തിൽ ഏത് വകഭേദങ്ങളാണ് ഉണ്ടാകുന്നതെന്നും, ദീർഖകാല അണുബാധയുള്ളവരിൽ വൈറസ് പരിണാമം ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. എട്ട് ആഴ്ചയെങ്കിലും വൈറസിന് പോസിറ്റീവായ രോഗികളിൽ നടത്തിയ പഠനവും ഇതിൽ ഉൾപ്പെടുന്നു.
ഇവരെല്ലാവരും അവയവം മാറ്റിവയ്ക്കൽ, എച്ച്ഐവി, കാൻസർ അല്ലെങ്കിൽ മറ്റ് രോഗങ്ങൾക്കുള്ള ചികിത്സ എന്നിവയിലൂടെ പ്രതിരോധ സംവിധാനങ്ങൾ ദുർബലമായ ആളുകളാണ്. തുടർച്ചയായുള്ള പരിശോധനകളിൽ 73 ദിവസം വരെ ശരാശരി രോഗബാധ നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 2 പേർക്ക് ഒരു വർഷത്തിലധികമായി വൈറസ് ബാധയുണ്ട്.
Also Read: എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ എലി; യാത്ര പുറപ്പെടാൻ വൈകിയത് ഒരു മണിക്കൂറിലധികം
നേരത്തെ, 2020ൽ പിസിആർ പരിശോധനയിലൂടെ സ്ഥിരീകരിച്ച ഏറ്റവും ദൈർഘ്യമേറിയ കൊവിഡ് കേസ് 335 ദിവസം നീണ്ടുനിന്നതായിരുന്നു. പിന്നീട്, ഇയാൾക്ക് രോഗം ഭേദമായെങ്കിലും 2021ൽ രോഗി മരിക്കുകയായിരുന്നു. എന്നാൽ, ഇയാളുടെ മരണകാരണം ഗവേഷകർ പുറത്തുവിടാൻ തയ്യാറായിട്ടില്ല.
നീണ്ടുനിൽക്കുന്ന കൊവിഡ്-19 അപൂർവവും അതിനൊപ്പം കൊവിഡ് കേസുകളിൽ നിന്ന് വ്യത്യസ്തവുമാണെന്നാണ് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ഇത്തരം സംഭവങ്ങൾ കൊറോണ വൈറസിൽ നിന്ന് ദുർബലരായ ആളുകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ട് സൂചിപ്പിക്കുന്നതാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എല്ലാവരും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാത്തതിനാൽ സമാനമായ കേസുകൾ വേറെയുണ്ടോ എന്ന് അറിയാൻ സാധിക്കില്ലെന്നും വിദഗ്ദ്ധർ പറയുന്നു.
ഇത്തരത്തിൽ കൊറാണ വൈറസിന്റെ നിലനിൽപ്പിനെക്കുറിച്ച് ഒരു പഠനം നടത്തുവാൻ ഡോ തൂക്ക് ബ്ലാഗ്ഡൺ സ്നെലിന്റെ നേതൃത്വത്തിൽ സംഘം പദ്ധതിയിടുന്നുണ്ട്. ഈ ആഴ്ച പോർച്ചുഗലിൽ നടക്കുന്ന ഒരു യോഗത്തിൽ നീണ്ടു നിൽക്കുന്ന കൊവിഡ് കേസുകളേക്കുറിച്ച് സ്നെലും സംഘവും പദ്ധതിയിടുന്നുണ്ട്.
Also Read : വിവാഹസൽക്കാരത്തിന് കഞ്ചാവും; വധുവിനും പാചകക്കാരനുമെതിരെ കേസ്
പഠനത്തിൽ ഏത് വകഭേദങ്ങളാണ് ഉണ്ടാകുന്നതെന്നും, ദീർഖകാല അണുബാധയുള്ളവരിൽ വൈറസ് പരിണാമം ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. എട്ട് ആഴ്ചയെങ്കിലും വൈറസിന് പോസിറ്റീവായ രോഗികളിൽ നടത്തിയ പഠനവും ഇതിൽ ഉൾപ്പെടുന്നു.
ഇവരെല്ലാവരും അവയവം മാറ്റിവയ്ക്കൽ, എച്ച്ഐവി, കാൻസർ അല്ലെങ്കിൽ മറ്റ് രോഗങ്ങൾക്കുള്ള ചികിത്സ എന്നിവയിലൂടെ പ്രതിരോധ സംവിധാനങ്ങൾ ദുർബലമായ ആളുകളാണ്. തുടർച്ചയായുള്ള പരിശോധനകളിൽ 73 ദിവസം വരെ ശരാശരി രോഗബാധ നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 2 പേർക്ക് ഒരു വർഷത്തിലധികമായി വൈറസ് ബാധയുണ്ട്.
Also Read: എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ എലി; യാത്ര പുറപ്പെടാൻ വൈകിയത് ഒരു മണിക്കൂറിലധികം
നേരത്തെ, 2020ൽ പിസിആർ പരിശോധനയിലൂടെ സ്ഥിരീകരിച്ച ഏറ്റവും ദൈർഘ്യമേറിയ കൊവിഡ് കേസ് 335 ദിവസം നീണ്ടുനിന്നതായിരുന്നു. പിന്നീട്, ഇയാൾക്ക് രോഗം ഭേദമായെങ്കിലും 2021ൽ രോഗി മരിക്കുകയായിരുന്നു. എന്നാൽ, ഇയാളുടെ മരണകാരണം ഗവേഷകർ പുറത്തുവിടാൻ തയ്യാറായിട്ടില്ല.