ലണ്ടൻ: കൊറോണ വൈറസിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിച്ച് ആദ്യ മരണം യുകെയിൽ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണ് ഇക്കാര്യം അറിയിച്ചത്. ഒമിക്രോൺ ബാധിച്ച് നിരവധി പേർ ചികിത്സയിൽ കഴിയുന്നുണ്ട്. നിർഭാഗ്യവശാൽ ഇവരിലൊരാൾക്ക് മരമണം സംഭവിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
പലരും കരുതുന്നത് പോലെ നിസാര കാര്യമല്ല ഒമിക്രോൺ. പുതിയ വകഭേദത്തെ ഫലപ്രദമായി നേരിടാനുള്ള ഏറ്റവും നല്ല വഴി ബൂസ്റ്റർ വാക്സിൻ സ്വീകരിക്കുക എന്നതാണെന്ന് പടിഞ്ഞാറൽ ലണ്ടനിലെ ഒരു വാക്സിനേഷൻ ക്ലിനിക്ക് സന്ദർശിച്ച് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി പറഞ്ഞു.
ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച പത്ത് പേരാണ് ആശുപത്രികളിൽ കഴിയുന്നതെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പുതിയ വകഭേദം കൂടുതൽ ആളുകളെ രോഗികളാക്കാൻ സാധ്യതയുള്ളതിനാൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ തയ്യാറാകണം. ഒമിക്രോൺ ചെറിയ വേരിയൻ്റ് ആണെന്ന വിശ്വാസം ആളുകൾ ഒഴിവാക്കണം. രാജ്യത്തെ മുതിർന്നവർക്ക് ബൂസ്റ്റർ ഡോസ് നൽകാനുള്ള ശ്രമം ഉടൻ പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബൂസ്റ്റർ ഡോസുകൾ 70 ശതമാനം മുതൽ 75 ശതമാനം വരെ സംരക്ഷണം നൽകുമെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി വ്യക്തമാക്കുന്നത്. ബ്രിട്ടനിൽ 30 വയസ് കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകും. 30നും 39നും ഇടയിൽ പ്രായമുള്ള 75 ലക്ഷം ആളുകളാണ് രാജ്യത്തുള്ളത്. ഇവരിൽ 35 ലക്ഷം പേർക്കാണ് ആദ്യഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകുക. മുപ്പത് വയസും അതിൽ കൂടുതലും പ്രായമുള്ളാർക്ക് തിങ്കളാഴ്ച മുതൽ ബൂസ്റ്റർ ഡോസ് വാക്സിനായി ഓൺലൈൻ മുഖേനെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ കഴിയും. ഒമിക്രോൺ വ്യാപനം സംഭവിച്ചാൽ ഏപ്രിൽ മാസത്തിനുള്ളിൽ 25,000 മുതൽ 75,000 ആളുകൾവരെ ആളുകൾ യുകെയിൽ മരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
പലരും കരുതുന്നത് പോലെ നിസാര കാര്യമല്ല ഒമിക്രോൺ. പുതിയ വകഭേദത്തെ ഫലപ്രദമായി നേരിടാനുള്ള ഏറ്റവും നല്ല വഴി ബൂസ്റ്റർ വാക്സിൻ സ്വീകരിക്കുക എന്നതാണെന്ന് പടിഞ്ഞാറൽ ലണ്ടനിലെ ഒരു വാക്സിനേഷൻ ക്ലിനിക്ക് സന്ദർശിച്ച് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി പറഞ്ഞു.
ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച പത്ത് പേരാണ് ആശുപത്രികളിൽ കഴിയുന്നതെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പുതിയ വകഭേദം കൂടുതൽ ആളുകളെ രോഗികളാക്കാൻ സാധ്യതയുള്ളതിനാൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ തയ്യാറാകണം. ഒമിക്രോൺ ചെറിയ വേരിയൻ്റ് ആണെന്ന വിശ്വാസം ആളുകൾ ഒഴിവാക്കണം. രാജ്യത്തെ മുതിർന്നവർക്ക് ബൂസ്റ്റർ ഡോസ് നൽകാനുള്ള ശ്രമം ഉടൻ പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബൂസ്റ്റർ ഡോസുകൾ 70 ശതമാനം മുതൽ 75 ശതമാനം വരെ സംരക്ഷണം നൽകുമെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി വ്യക്തമാക്കുന്നത്. ബ്രിട്ടനിൽ 30 വയസ് കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകും. 30നും 39നും ഇടയിൽ പ്രായമുള്ള 75 ലക്ഷം ആളുകളാണ് രാജ്യത്തുള്ളത്. ഇവരിൽ 35 ലക്ഷം പേർക്കാണ് ആദ്യഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകുക. മുപ്പത് വയസും അതിൽ കൂടുതലും പ്രായമുള്ളാർക്ക് തിങ്കളാഴ്ച മുതൽ ബൂസ്റ്റർ ഡോസ് വാക്സിനായി ഓൺലൈൻ മുഖേനെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ കഴിയും. ഒമിക്രോൺ വ്യാപനം സംഭവിച്ചാൽ ഏപ്രിൽ മാസത്തിനുള്ളിൽ 25,000 മുതൽ 75,000 ആളുകൾവരെ ആളുകൾ യുകെയിൽ മരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.