ആപ്പ്ജില്ല

രണ്ട് മണിക്കൂറിൽ എട്ട് മന്ത്രിമാർ പുറത്തേക്ക്; ബോറിസ് ജോൺസന്റെ ഭാവി എന്ത്?

ഇതോടെ കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്ത് നിന്നും ബോറിസ് ജോൺസൺ ഒഴിയുന്നതായി അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തു. ഇതോടെ ജോൺസൺ പ്രധാനമന്ത്രി സ്ഥാനം ഒഴിയുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

Samayam Malayalam 7 Jul 2022, 4:53 pm
ലണ്ടൻ: നിമിഷങ്ങൾ കൊണ്ട് മാറിമറയുന്ന രാഷ്ട്രീയ കലുഷിതമായ അന്തരീക്ഷമാണ് ബ്രിട്ടനിലുള്ളത്. വിവാദങ്ങളിൽ കുടുങ്ങിയ മന്ത്രിസഭയിൽനിന്ന് വലിയതോതിൽ അംഗങ്ങൾ രാജിവെച്ചിരുന്നു. ഏറ്റവും അവസാനത്തെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ രണ്ട് മണിക്കൂറിനുള്ളിൽ എട്ട് മന്ത്രിമാരാണ് രാജിവച്ച് പുറത്തേക്ക് പോയത്.
Samayam Malayalam boris johnson
ബോറിസ് ജോൺസൺ


Also Read : എംപി 'കയറിപ്പിടിച്ചത്' രണ്ട് പുരുഷന്മാരെ, പറ്റിപ്പോയെന്ന് പ്രധാനമന്ത്രി; 2 മന്ത്രിമാർ രാജിവെച്ചു; താഴെ വീഴുമോ ബോറിസ് സർക്കാർ?

ഇതോടെ കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്ത് നിന്നും ബോറിസ് ജോൺസൺ ഒഴിയുന്നതായി അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തു. ഇതോടെ ജോൺസൺ പ്രധാനമന്ത്രി സ്ഥാനം ഒഴിയുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

കഴിഞ്ഞ ദിവസം മന്ത്രിസഭയിലെ രണ്ട് പ്രമുഖർ രാജിവച്ചിരുന്നു. ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക്, ആരോഗ്യമന്ത്രി സജിദ് ജാവിദ് എന്നിവരാണ് ബ്രിട്ടീഷ് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. ഇതിന് പിന്നാലെ സർക്കാരിൻ്റെ പ്രതിച്ഛായയെ തന്നെ ബാധിക്കുന്ന രൂക്ഷമായ വിമർശനങ്ങളാണ് ഇവർ ഉന്നയിച്ചത്.

വിശ്വാസവോട്ടിൽ അടക്കം രക്ഷപെട്ട ബോറിസിന്റെ മന്ത്രിസഭയിൽ ലൈംഗികാരോപണം നേരിട്ട ക്രിസ്റ്റഫർ ഫിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതാണ് ഏറ്റവും ഒടുവിലത്തെ വിവാദങ്ങൾക്ക് കാരണം. സംഭവത്തിൽ കഴിഞ്ഞദിവസം ബോറിസ് ജോൺസൺ മാപ്പ് പറഞ്ഞ് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാരുടെ രാജിയുണ്ടായിരിക്കുന്നത്. മന്ത്രിമാർക്ക് പുറമെ, സർക്കാരുമായി ചേർന്ന് പ്രവർത്തിച്ച മുപ്പതോളം ആളുകളും രാജിവച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ബോറിസ് ജോൺസന്റെ രാജി ആവശ്യവും ഉയർന്ന് വന്നിട്ടുണ്ട്.

ബോറിസ് ജോൺസൺ സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് മന്ത്രിമാരുടെ രാജി. തനിക്കും ബ്രിട്ടീഷ് ജനതയ്ക്കും പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് രാജിവച്ച സജിദ് ജാവീദ് ചൂണ്ടിക്കാട്ടിയിരുന്നു.

ലണ്ടനിലെ ഒരു ക്ലബിൽ നടന്ന പാർട്ടിയ്ക്കിടെ മദ്യപിച്ച ക്രിസ് പിഞ്ചർ സഹപ്രവർത്തകരായ രണ്ട് പുരുഷന്മാരെ കടന്നുപിടിച്ചുവെന്നതാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന പ്രധാന ആരോപണം. പിന്നാലെ തന്നെ ക്രിസ്റ്റഫർ ഫിഞ്ചർ രാജിവയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് തുടർച്ചയായ ആരോപണങ്ങളാണ് ഫിഞ്ചറിനെതിരെ ഉയർന്ന് വന്നത്.

അതേസമയം, ഇത് ബോറിസ് ജോൺസണിന് മേൽ ഉയരാനുള്ള പ്രധാന കാരണം എന്നത് ബിബിസിയ്ക്ക് അനുവദിച്ച് ഒരു അഭിമുഖമാണ്. ക്രിസ് പിഞ്ചറിനെതിരായ ആരോപണങ്ങൾ അറിഞ്ഞിട്ടും അദ്ദേഹത്തെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിക്കാൻ തീരുമാനിച്ചത് ഒരു മോശം തീരുമാനമായിപ്പോയി എന്ന് അദ്ദേഹം തുറന്നടിച്ചു. ഇതോടെ പ്രതിപക്ഷം രംഗത്തു വരികയും ചെയ്തു.

Also Read : 'ദ്രാവിഡനാട്' ആവശ്യവുമായി ഡിഎംകെ, 'കൊങ്കുനാടിനായി' ബിജെപിയും: തമിഴ്നാടിന്റെ ഭാവി എന്ത്?

ഇനി ബോറിസ് ജോൺസൺ രാജി വച്ചാൽ ബ്രിട്ടൺ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെത്തും എന്ന ചോദ്യമാണ് ഉയരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്