കീവ്: യുക്രൈനിൽ റഷ്യ സൈനിക നടപടി ആരംഭിച്ചപ്പോൾ തന്നെ പ്രതിരോധിക്കാൻ തയ്യാറാകുന്ന സാധാരണ ജനങ്ങൾക്ക് ആയുധം നൽകുമെന്ന് പ്രസിഡന്‍റ് വോളോഡിമിർ സെലൻസ്കി അറിയിച്ചിരുന്നു. ഇപ്പോഴിതാ ശത്രുവിനെ നേരിടാൻ മോളട്ടോവ് കോക്ടെയ്ൽ (പെട്രോൾ ബോംബ്) നിർമ്മിക്കാൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് യുക്രൈൻ പ്രതിരോധ മന്ത്രാലയം. പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പെട്രോൾ ബോംബ് നിർമ്മിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. സർക്കാർ തന്നെ ജനങ്ങളോട് പെട്രോൾ ബോംബ് നിർമ്മിക്കാൻ ആഹ്വാനം ചെയ്തതിന് പിന്നാലെ അതുണ്ടാക്കേണ്ടത് എങ്ങനെയെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. ജനങ്ങൾക്ക് താരതമ്യേന വേഗത്തിലും എളുപ്പത്തിലും നിർമ്മിക്കാൻ കഴിയുന്ന പെട്രോൾ ബോംബുകളാണ് മോളട്ടോവ് കോക്ടെയ്ൽ.
Also Read : യുക്രൈനില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തി; സംഘത്തിൽ 29 മലയാളികൾ
പെട്രോൾ ബോംബുകൾ നിർമ്മിച്ച് റഷ്യൻ ടാങ്കുകൾക്കു നേരെ പ്രയോഗിക്കാനാണ് യുക്രൈൻ സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. സർക്കാരിന്‍റെ ആഹ്വാനത്തിന് പിന്നാലെ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് വിദേശകാര്യമന്ത്രിയായ വ്യേചെസ്‍ലാവ് മൊളട്ടോവിന്‍റെ പേരിലാണ് ഈ പെട്രോൾ ബോംബ് അറിയപ്പെടുന്നത്.
നേരത്തെ രാജ്യത്തെ പ്രതിരോധിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഞങ്ങൾ ആയുധം നൽകുമെന്നായിരുന്നു യുക്രൈൻ പ്രസിഡന്‍റ് പറഞ്ഞത്. ഇതിന് പിന്നാലെ സാധാരണക്കാർ ആയുധവുമായി പോരാടുന്ന ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.
അതേസമയം തലസ്ഥാനനഗരമായ കീവ് ലക്ഷ്യമിട്ട് റഷ്യൻ ആക്രമണം തുടരുന്നതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുക്രൈൻ പ്രസിഡന്‍റ് വോളോഡിമിര്‍ സെലൻസ്കി ഫോണിൽ ബന്ധപ്പെട്ടു. ഒരു ലക്ഷത്തോളം വരുന്ന റഷ്യൻ സൈനികരാണ് നിലവിൽ യുക്രൈന്‍റെ മണ്ണിലുള്ളതെന്നും അവര്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയാണെന്നും സെലൻസ്കി അറിയിച്ചു. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ പിന്തുണ തേടാനാണ് യുക്രൈൻ പ്രസിഡന്‍റ് ഇന്ത്യൻ പ്രധാനമന്ത്രിയെ വിളിച്ചത്.
Also Read : 'പിന്തുണയ്ക്കണം', മോദിയെ ഫോണിൽ വിളിച്ച് സെലെൻസ്കി; ഇന്ത്യൻ നിലപാടിൽ സന്തോഷമെന്ന് റഷ്യ
വോളോഡിമിര്‍ സെലൻസ്കി തന്നെയാണ് മോദിയെ വിളിച്ച കാര്യം ഔദ്യോഗിക ട്വിറ്റര്‍ ഹാൻഡിലിലൂടെ പുറത്തു വിട്ടത്. "ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. യുക്രൈനെതിരെ റഷ്യ നടത്തുന്ന അധിനിവേശത്തെപ്പറ്റി വിവരം ധരിപ്പിച്ചു. നിലവിൽ നമ്മുടെ മണ്ണിൽ ഒരു ലക്ഷത്തോളം റഷ്യൻ സൈനികരാണുള്ളത്. ജനങ്ങൾ താമസിക്കുന്ന കെട്ടിടങ്ങൾക്ക് നേരെയാണ് അവർ ആക്രമണം നടത്തുന്നത്. യുഎൻ രക്ഷാസമിതിയിൽ രാഷ്ട്രീയ പിന്തുണ നൽകണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അധിനിവേശത്തെ ഒരുമിച്ച് നിന്നു ചെറുക്കാം." അദ്ദേഹം ട്വീറ്റ് ചെയ്തു.
Also Read : യുക്രൈനില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തി; സംഘത്തിൽ 29 മലയാളികൾ
പെട്രോൾ ബോംബുകൾ നിർമ്മിച്ച് റഷ്യൻ ടാങ്കുകൾക്കു നേരെ പ്രയോഗിക്കാനാണ് യുക്രൈൻ സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. സർക്കാരിന്‍റെ ആഹ്വാനത്തിന് പിന്നാലെ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് വിദേശകാര്യമന്ത്രിയായ വ്യേചെസ്‍ലാവ് മൊളട്ടോവിന്‍റെ പേരിലാണ് ഈ പെട്രോൾ ബോംബ് അറിയപ്പെടുന്നത്.
നേരത്തെ രാജ്യത്തെ പ്രതിരോധിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഞങ്ങൾ ആയുധം നൽകുമെന്നായിരുന്നു യുക്രൈൻ പ്രസിഡന്‍റ് പറഞ്ഞത്. ഇതിന് പിന്നാലെ സാധാരണക്കാർ ആയുധവുമായി പോരാടുന്ന ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.
അതേസമയം തലസ്ഥാനനഗരമായ കീവ് ലക്ഷ്യമിട്ട് റഷ്യൻ ആക്രമണം തുടരുന്നതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുക്രൈൻ പ്രസിഡന്‍റ് വോളോഡിമിര്‍ സെലൻസ്കി ഫോണിൽ ബന്ധപ്പെട്ടു. ഒരു ലക്ഷത്തോളം വരുന്ന റഷ്യൻ സൈനികരാണ് നിലവിൽ യുക്രൈന്‍റെ മണ്ണിലുള്ളതെന്നും അവര്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയാണെന്നും സെലൻസ്കി അറിയിച്ചു. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ പിന്തുണ തേടാനാണ് യുക്രൈൻ പ്രസിഡന്‍റ് ഇന്ത്യൻ പ്രധാനമന്ത്രിയെ വിളിച്ചത്.
Also Read : 'പിന്തുണയ്ക്കണം', മോദിയെ ഫോണിൽ വിളിച്ച് സെലെൻസ്കി; ഇന്ത്യൻ നിലപാടിൽ സന്തോഷമെന്ന് റഷ്യ
വോളോഡിമിര്‍ സെലൻസ്കി തന്നെയാണ് മോദിയെ വിളിച്ച കാര്യം ഔദ്യോഗിക ട്വിറ്റര്‍ ഹാൻഡിലിലൂടെ പുറത്തു വിട്ടത്. "ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. യുക്രൈനെതിരെ റഷ്യ നടത്തുന്ന അധിനിവേശത്തെപ്പറ്റി വിവരം ധരിപ്പിച്ചു. നിലവിൽ നമ്മുടെ മണ്ണിൽ ഒരു ലക്ഷത്തോളം റഷ്യൻ സൈനികരാണുള്ളത്. ജനങ്ങൾ താമസിക്കുന്ന കെട്ടിടങ്ങൾക്ക് നേരെയാണ് അവർ ആക്രമണം നടത്തുന്നത്. യുഎൻ രക്ഷാസമിതിയിൽ രാഷ്ട്രീയ പിന്തുണ നൽകണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അധിനിവേശത്തെ ഒരുമിച്ച് നിന്നു ചെറുക്കാം." അദ്ദേഹം ട്വീറ്റ് ചെയ്തു.