കീവ്: ഉക്രൈനിൽ റഷ്യ നടത്തുന്ന ആക്രമണം അന്ത്യമില്ലാതെ തുടരുകയാണ്. യുദ്ധത്തിൽ ഉക്രൈൻ ജനതയെ ഭയചകിതരാക്കാൻ റഷ്യക്കു സാധിച്ചെങ്കിലും വലിയ നഗരങ്ങൾ കീഴ്പ്പെടുത്താനുള്ള റഷ്യയുടെ നീക്കങ്ങൾ അമ്പേ പരാജയപ്പെടുകയാണ് ചെയ്തത്. ഉക്രൈൻ സൈന്യത്തിൻ്റെയും ജനതയുടെയും ശക്തമായ ചെറുത്തുനിൽപ്പാണ് റഷ്യൻ സൈന്യത്തിൻ്റെ അധിനിവേശത്തിനു തിരിച്ചടിയായത്. അഞ്ചുമാസത്തിലേറെയായി യുദ്ധം തുടരുമ്പോൾ റഷ്യ ഉപേക്ഷിച്ച കുഴിബോംബുകൾ കല്ലും കമ്പും ടയറുമൊക്കെ ഉപയോഗിച്ചു നിർവീര്യമാക്കുന്ന ഉക്രൈൻ സൈനികരുടെയും നാട്ടുകാരുടെയും ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്.
100 കണക്കിനു സ്ഫോടക വസ്തുക്കളും കുഴിബോംബുകളും ഉക്രൈൻ മണ്ണിൽ റഷ്യ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാ കവചം അടക്കം ഉപയോഗിച്ച് ഇവ നിർവീര്യമാക്കാനുള്ള ശ്രമത്തിലാണ് ഉക്രൈൻ സൈന്യം. എന്നാൽ സുരക്ഷാ കവചങ്ങളുടെ അപര്യാപ്തത ഉക്രൈൻ സൈനികർ നേരിടുന്നുണ്ട്. ഇതു മറികടക്കാൻ പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കളും സൈന്യം ഉപയോഗിക്കുന്നു. കുഴിബോംബുകൾ കണ്ടെത്തി ദൂരെ മാറിനിന്നു അതിനു നേർക്കു കല്ലെറിഞ്ഞും ടയർ ഉരുട്ടിയുമൊക്കെയാണ് നിർവീര്യമാക്കൽ പ്രക്രിയ പുരോഗമിക്കുന്നത്. സൈനികർക്കൊപ്പം നാട്ടുകാരും ഇതിൽ പങ്കുചേരുന്നുണ്ട്.
കുഴിബോംബ് കണ്ടെത്തിയ സൈനികൻ മാറിനിന്ന് അതിനു മുകളിലേക്ക് കട്ടയെടുത്തെറിയുന്നത് പ്രചരിക്കുന്ന വീഡിയോയിൽ കാണാം. കട്ട വീഴുന്നതിനു പിന്നാലെ വൻ ശബ്ദത്തിൽ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുന്നതും കേൾക്കാം. റോഡിനു നടുവിൽ കണ്ടെത്തിയ സ്ഫോടക വസ്തു, ടയർ എറിഞ്ഞു പൊട്ടിക്കുന്നതാണ് മറ്റൊരു വീഡിയോ. സ്ഫോടക വസ്തു ഉഗ്രശേഷിയുള്ളതാണെന്നാണ് വൻ ശബ്ദത്തോടെയുള്ള പൊട്ടിത്തെറി സൂചിപ്പിക്കുന്നത്. നേരത്തെ കൊളംബിയൻ സൈന്യം ഉക്രൈനിലെത്തി കുഴിബോംബുകൾ നിർവീര്യമാക്കാനുള്ള പരിശീലനം ഉക്രൈൻ സൈനികർക്ക് നൽകിയിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് ഉക്രൈനിൽ റഷ്യയുടെ ആക്രമണം തുടങ്ങിയത്. നിരവധി ഉക്രൈൻ സൈനികർക്കും ജനങ്ങൾക്കുമാണ് ജീവൻ നഷ്ടപ്പെട്ടത്.
100 കണക്കിനു സ്ഫോടക വസ്തുക്കളും കുഴിബോംബുകളും ഉക്രൈൻ മണ്ണിൽ റഷ്യ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാ കവചം അടക്കം ഉപയോഗിച്ച് ഇവ നിർവീര്യമാക്കാനുള്ള ശ്രമത്തിലാണ് ഉക്രൈൻ സൈന്യം. എന്നാൽ സുരക്ഷാ കവചങ്ങളുടെ അപര്യാപ്തത ഉക്രൈൻ സൈനികർ നേരിടുന്നുണ്ട്. ഇതു മറികടക്കാൻ പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കളും സൈന്യം ഉപയോഗിക്കുന്നു. കുഴിബോംബുകൾ കണ്ടെത്തി ദൂരെ മാറിനിന്നു അതിനു നേർക്കു കല്ലെറിഞ്ഞും ടയർ ഉരുട്ടിയുമൊക്കെയാണ് നിർവീര്യമാക്കൽ പ്രക്രിയ പുരോഗമിക്കുന്നത്. സൈനികർക്കൊപ്പം നാട്ടുകാരും ഇതിൽ പങ്കുചേരുന്നുണ്ട്.
കുഴിബോംബ് കണ്ടെത്തിയ സൈനികൻ മാറിനിന്ന് അതിനു മുകളിലേക്ക് കട്ടയെടുത്തെറിയുന്നത് പ്രചരിക്കുന്ന വീഡിയോയിൽ കാണാം. കട്ട വീഴുന്നതിനു പിന്നാലെ വൻ ശബ്ദത്തിൽ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുന്നതും കേൾക്കാം. റോഡിനു നടുവിൽ കണ്ടെത്തിയ സ്ഫോടക വസ്തു, ടയർ എറിഞ്ഞു പൊട്ടിക്കുന്നതാണ് മറ്റൊരു വീഡിയോ. സ്ഫോടക വസ്തു ഉഗ്രശേഷിയുള്ളതാണെന്നാണ് വൻ ശബ്ദത്തോടെയുള്ള പൊട്ടിത്തെറി സൂചിപ്പിക്കുന്നത്. നേരത്തെ കൊളംബിയൻ സൈന്യം ഉക്രൈനിലെത്തി കുഴിബോംബുകൾ നിർവീര്യമാക്കാനുള്ള പരിശീലനം ഉക്രൈൻ സൈനികർക്ക് നൽകിയിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് ഉക്രൈനിൽ റഷ്യയുടെ ആക്രമണം തുടങ്ങിയത്. നിരവധി ഉക്രൈൻ സൈനികർക്കും ജനങ്ങൾക്കുമാണ് ജീവൻ നഷ്ടപ്പെട്ടത്.