അലാസ്ക: ആശങ്കയും സംശയങ്ങളും ശക്തമാക്കി ആകാശത്ത് പ്രത്യക്ഷപ്പെട്ട വിചിത്ര രീതിയിലുള്ള മേഘം. യുഎസ്‌എയിലെ അലാസ്കയിലെ ലേസി മൗണ്ടന് സമീപമുള്ള പർവതത്തിന് മുകളിലൂടെയാണ് മേഘം രൂപപ്പെട്ടത്. വെള്ള നിറത്തിൽ കാണപ്പെട്ട മേഘം കുഴൽ പോലെയാണ് കാണപ്പെട്ടതെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. മേഘത്തിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പർവതത്തിന് മുകളിൽ വെള്ളി മേഘം രൂപപ്പെട്ടത്. മിസൈൽ അല്ലെങ്കിൽ ഉൽക്ക പ്രദേശത്ത് കൂടെ കടന്ന് പോയതാകാം മേഘം രൂപപ്പെടാൻ കാരണമെന്ന് ഒരു വിഭാഗമാളുകൾ അവകാശപ്പെട്ടപ്പോൾ വിമാനമോ അതീവരഹസ്യമായ സൈനിക ആയുധം ദിശ തെറ്റി പതിച്ചതാകാമെന്ന വാദങ്ങളുമുണ്ടായി. പറക്കും തളിക കടന്ന് പോയതാണെന്ന ആശങ്കയാണ് കൂടുതൽ പേരിലുണ്ടായത്.
വിചിത്ര രീതിയിലുള്ള മേഘം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ അലാസ്ക റെസ്ക്യൂ കോർഡിനേഷൻ സെന്ററും പോലീസും സംയുക്തമായി പരിശോധന ആരംഭിച്ചു. പ്രദേശത്ത് വിമാനപകടം ഉണ്ടായിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിച്ചത്. ഹെലികോപ്റ്റർ ഉപയോഗിച്ച് മലനിരകൾക്ക് സമീപത്ത് നടത്തിയ പരിശോധനകളിൽ അപകടങ്ങൾ ഒന്നും സംഭവിച്ചതായി കണ്ടെത്താനയില്ല. സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത് വ്യാജ വാർത്തകളും ഊഹാപോഹങ്ങളുമാണെന്ന് വൈകാതെ അധികൃതർ വ്യക്തമാക്കി.
സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്നും തകർന്ന വിമാനത്തിന്റെ ലക്ഷണങ്ങളൊന്നും മലനിരകൾക്ക് സമീപത്ത് ഉണ്ടായിരുന്നില്ലെന്നും അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു. മലനിരകൾക്ക് മുകളിലൂടെ കടന്നുപോയ ഒരു കൊമേഷ്യൽ ജെറ്റിൽ നിന്നും പുറത്തുവന്ന പുകയാണ് മലനിരകൾക്ക് സമീപത്ത് പ്രത്യക്ഷപ്പെട്ട മേഘം പോലെ തോന്നിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു. ന്യൂയോർക്കിലെ ജോൺ കെന്നഡി രാജ്യാന്തര വിമാനത്താവളത്തിലേക്കാണ് വിമാനം പറന്നത്. ജെറ്റിൽ നിന്നും പുറത്തുവന്ന പുക ശക്തമായ സൂര്യപ്രകാശത്തിൻ്റെ പശ്ചാത്തലത്തിൽ വിചിത്ര രീതിയിൽ കാണപ്പെട്ടതാണെന്ന് കണ്ടെത്തി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പർവതത്തിന് മുകളിൽ വെള്ളി മേഘം രൂപപ്പെട്ടത്. മിസൈൽ അല്ലെങ്കിൽ ഉൽക്ക പ്രദേശത്ത് കൂടെ കടന്ന് പോയതാകാം മേഘം രൂപപ്പെടാൻ കാരണമെന്ന് ഒരു വിഭാഗമാളുകൾ അവകാശപ്പെട്ടപ്പോൾ വിമാനമോ അതീവരഹസ്യമായ സൈനിക ആയുധം ദിശ തെറ്റി പതിച്ചതാകാമെന്ന വാദങ്ങളുമുണ്ടായി. പറക്കും തളിക കടന്ന് പോയതാണെന്ന ആശങ്കയാണ് കൂടുതൽ പേരിലുണ്ടായത്.
വിചിത്ര രീതിയിലുള്ള മേഘം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ അലാസ്ക റെസ്ക്യൂ കോർഡിനേഷൻ സെന്ററും പോലീസും സംയുക്തമായി പരിശോധന ആരംഭിച്ചു. പ്രദേശത്ത് വിമാനപകടം ഉണ്ടായിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിച്ചത്. ഹെലികോപ്റ്റർ ഉപയോഗിച്ച് മലനിരകൾക്ക് സമീപത്ത് നടത്തിയ പരിശോധനകളിൽ അപകടങ്ങൾ ഒന്നും സംഭവിച്ചതായി കണ്ടെത്താനയില്ല. സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത് വ്യാജ വാർത്തകളും ഊഹാപോഹങ്ങളുമാണെന്ന് വൈകാതെ അധികൃതർ വ്യക്തമാക്കി.
സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്നും തകർന്ന വിമാനത്തിന്റെ ലക്ഷണങ്ങളൊന്നും മലനിരകൾക്ക് സമീപത്ത് ഉണ്ടായിരുന്നില്ലെന്നും അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു. മലനിരകൾക്ക് മുകളിലൂടെ കടന്നുപോയ ഒരു കൊമേഷ്യൽ ജെറ്റിൽ നിന്നും പുറത്തുവന്ന പുകയാണ് മലനിരകൾക്ക് സമീപത്ത് പ്രത്യക്ഷപ്പെട്ട മേഘം പോലെ തോന്നിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു. ന്യൂയോർക്കിലെ ജോൺ കെന്നഡി രാജ്യാന്തര വിമാനത്താവളത്തിലേക്കാണ് വിമാനം പറന്നത്. ജെറ്റിൽ നിന്നും പുറത്തുവന്ന പുക ശക്തമായ സൂര്യപ്രകാശത്തിൻ്റെ പശ്ചാത്തലത്തിൽ വിചിത്ര രീതിയിൽ കാണപ്പെട്ടതാണെന്ന് കണ്ടെത്തി.