പാലസ്തീനുമായി ബന്ധം പുനഃസ്ഥാപിക്കാനൊരുങ്ങി യുഎസ്. ഐക്യരാഷ്ട്ര സഭയിൽ സംസാരിക്കവെ അമേരിക്കൻ അംബാസിഡറാണ് അമേരിക്കയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് വ്യക്തമാക്കിയത്. പലസ്തീൻ ജനതയുടെ സാമ്പത്തിക വികസനത്തെ പിന്താങ്ങാനും മനുഷ്യത്വപരമായ സഹായം നൽകുന്നതിലും ബൈഡൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്കൻ പ്രതിനിധി റിച്ചാർഡ് മിൽസ് പറഞ്ഞു. കഴിഞ്ഞ സർക്കാർ അവസാനിപ്പിച്ച നയതന്ത്ര ഇടപെടലുകൾ പുനഃരാരംഭിക്കാൻ തങ്ങൾ തയ്യാറാണെന്ന് അമേരിക്കൻ പ്രതിനിധി ഐക്യരാഷ്ട്രസഭയെ അറിയിച്ചു. പലസ്തീന് നൽകിവന്നിരുന്ന സഹായങ്ങളിൽ ഇരുന്നൂറോളം മില്യൺ ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചിരുന്നു. ഇത് പലസ്തീനെ പ്രതിസന്ധിയിലാക്കിയിരുന്നു.
എന്നാൽ പലസ്തീൻ ഭരണകൂടത്തിന് തങ്ങൾ അനുകൂലമാണെന്നതിന്റെ തെളിവല്ല ഇതെന്ന് മിൽസ് വ്യക്തമാക്കി. ഇസ്രായേലിലേയും പലസ്തീനിലേയും ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കാൻ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രായേലിനുള്ള പിന്തുണ അമേരിക്ക എന്നും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പലസ്തീൻ ഭരണകൂടത്തിന് തങ്ങൾ അനുകൂലമാണെന്നതിന്റെ തെളിവല്ല ഇതെന്ന് മിൽസ് വ്യക്തമാക്കി. ഇസ്രായേലിലേയും പലസ്തീനിലേയും ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കാൻ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രായേലിനുള്ള പിന്തുണ അമേരിക്ക എന്നും തുടരുമെന്നും അദ്ദേഹം പറഞ്ഞു.