ആപ്പ്ജില്ല

ഐസിയുവിൽ കഴിയുന്ന വൃദ്ധനായ കൊവിഡ് രോഗിയെ മാറോടണച്ച് ഡോക്ടർ; ഹൃദയസ്പര്‍ശിയായ ചിത്രം വൈറൽ

തുടർച്ചയായ 256 ദിവസമായി കൊവിഡ് രൊഗികളെ പരിചരിച്ച് ആശുപത്രിയിൽ തന്നെ കഴിയുകയാണ് ഡോക്ടറും. അതിനാൽ അദ്ദേഹത്തിന്റെ ദുഖം എന്താണെന്ന് തനിക്ക് മനസ്സിലാകുമെന്നുമാണ് ഡോക്ടർ പറഞ്ഞത്.

Samayam Malayalam 1 Dec 2020, 1:47 pm
ടെക്സാസ്: അമേരിക്കയിലെ ടെക്സാസിൽ കൊവിഡ് രോഗിയെ മാറോടണച്ച ഒരു ഡോക്ടറുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഹോസ്റ്റണിലെ യുണൈറ്റഡ് മെമ്മോറിയൽ മെഡിക്കൽ സെന്ററിലെ പ്രധാന ഡോക്ടറാണ് ജോസഫ് വരോൺ തുടര്‍ച്ചയായി കഴിഞ്ഞ 256 ദിവസമായി കൊവിഡ് രൊഗികളെ പരിചരിച്ച് വരികയാണ്.
Samayam Malayalam Dr Joseph Varon

ഡോക്ടർ വാരോൺ



Also Read : നീരാ ടണ്‍ഡന്‍: കമലാ ഹാരിസിന് പിന്നാലെ വൈറ്റ്‍ ഹൗസിലെത്തുന്ന ഇന്ത്യന്‍ വംശജ ആരാണ്?

കഴിഞ്ഞ ദിവസം അദ്ദേഹം വളരെ അസ്വസ്ഥനായ വൃദ്ധനെ കാണുകയായിരുന്നു. ഇദ്ദേഹത്തെയാണ് ഡോക്ടര്‍ ആശ്വസിപ്പിച്ചത്. നവംബര്‍ 26 ന് അമേരിക്കയിലെ ടാങ്ക്സ് ഗിവിങ്ങ് ഡേയിലാണ് ഇത്തരത്തിലൊരു സംഭവമുണ്ടായത്.

സംഭവത്തെക്കുറിച്ച് ഡോ. ജോസഫ് വരോൺ പറയുന്നത് ഇങ്ങനെ, കൊവിഡ് ഐസിയുവിലേക്ക് കടന്നപ്പോള്‍ അദ്ദേഹം പ്രായമായ ഒരു രോഗിയെ കാണുകയായിരുന്നു. അയാള്‍‍ കട്ടിലില്‍ നിന്നും എഴുന്നേറ്റ് മുറിയുടെ പുറത്തേക്ക് കടക്കുവാന്‍ ശ്രമിക്കുകയായിരുന്നു. അദ്ദേഹം ആസമയത്ത് കരയുന്നതായും ഡോക്ടര്‍ ശ്രദ്ധിച്ചു.

അ‍പ്പോള്‍ താൻ അടുത്തേക്ക് പോകുകയും എന്തുപറ്റിയെന്ന് ചോദിക്കുകയും ചെയ്തു. തന്റെ ഭാര്യയെ കാണണമെന്ന് പറയുകയുമായിരുന്നു. അദ്ദേഹത്തിന്റെ മറുപടി കേട്ട് തനിക്കും അതീവ ദുഖമുണ്ടാകുകയും ചെയ്തു. താനും സമാനമായ ദുഖത്തിലായിരുന്നു. അപ്പോള്‍ അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയായിരുന്നു.

തുടര്‍ച്ചയായി 256 ദിവസമായി താൻ ജോലി ചെയ്തിരിക്കുകയാണ്. താൻ കെട്ടിപ്പിടിച്ചപ്പോള്‍ അദ്ദേഹത്തിന് ഒരൽപ്പം ആശ്വാസമായിരുന്നു. എങ്കിലും, താൻ എന്താണ് ഇതുവരെ കരയാത്തത് എന്ന് അറിയില്ലെന്നും പലപ്പോഴും നഴ്സുമ്മാര്‍ ഉച്ചസമയത്ത് കരയുന്നതും കണ്ടിട്ടുണ്ട്.

ബഹിരാകാശ സഞ്ചാരികളുടേതിന് സമാനമായ വേഷം ധരിച്ച ആളുകള്‍ക്ക് ഇടയിലൂടെ ഒരു മുറിയിൽ താമസം ഈ അവസ്ഥ എങ്ങിനെയാണെന്ന് നിങ്ങള്‍ക്ക് ചിന്തിക്കുവാന്‍ സാധിക്കും. അതിന് പുറമെ, പ്രായമായ വ്യക്തിയായിരിക്കുമ്പോൾ, ഒറ്റയ്ക്കായതിനാൽ ഇത് കൂടുതൽ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

ചിലര്‍ കരയുന്നു ചലര്‍ രക്ഷപെടുവാനും ശ്രമിക്കും. കഴിഞ്ഞ ദിവസം ജനൽ വഴി ഒരാള്‍ രക്ഷപെടുവാൻ ശ്രമിച്ചിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. അദ്ദേഹം ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രി വിടുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഡോക്ടര്‍ പറഞ്ഞു.

Also Read : പോരാട്ടം അവസാനിക്കുന്നില്ല; എന്താണ് എയ്‍ഡ്‍സ്‍, എങ്ങനെ തടയാം?

ആളുകൾ ബാറുകൾ, റെസ്റ്റോറന്റുകൾ, മാളുകൾ എന്നിവിടങ്ങളിൽ തന്നെയുണ്ട്. ഇത് ഒരു ഭ്രാന്താണ്, ആളുകൾ ശ്രദ്ധിക്കുന്നില്ല, അവർ എന്റെ ഐസിയുവിൽ അവസാനിക്കുമെന്നും ഡോക്ടർ പറഞ്ഞു.

ജനങ്ങള്‍ മാസ്ക് ധരിക്കുകയുും കൈകള്‍ വൃത്തിയായി സൂക്ഷിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്താൽ മാത്രമേ തങ്ങളേപ്പോലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വിശ്രമിക്കട്ടേ എന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്