ന്യൂയോർക്ക്: ഒൺലി ഫാൻസിലെ സൂപ്പർതാരമായ ജഡ്ജിയെ ജോലിയിൽ നിന്ന് പുറത്താക്കി. ന്യൂയോർക്ക് സിറ്റി അഡ്മിനിസ്ട്രേറ്റീവ് ലോ ജഡ്ജി ഗ്രിഗറി ലോക്ക് (33) എന്നയാളെയാണ് ജോലിയിൽ നിന്ന് പുറത്താക്കിയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ജഡ്ജി എന്ന ഉന്നത പദവിൽ തുടരുന്നതിനിടെ പ്രൊഫഷണൽ അല്ലാതെ രീതിയിൽ പെരുമാറി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി.
ജോലിയിൽ നിന്ന് പുറത്താക്കിയ നടപടിയിൽ ഗ്രിഗറി ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. രാവിലെ വൈറ്റ് കോളർ പ്രൊഫഷണൽ, രാത്രി അൺ പ്രൊഫഷണൽ ആയിട്ടാണ് ഗ്രിഗറിയുടെ പെരുമാറ്റമെന്ന് അധികൃതർ പറഞ്ഞു. ഒൺലി ഫാൻസിലെ താരമായ ഗ്രിഗറിയുടെ പ്രവർത്തനങ്ങളിൽ അധികൃതർ ആശങ്കയറിയിച്ചിരുന്നു. ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിൽ എല്ലാ രീതിയിലും വിശ്വാസം ഉണ്ടായിരിക്കണം. എന്നാൽ ഗ്രിഗറിയെ പോലെയുള്ളവർ നിയമപരമായ സ്ഥാനങ്ങളിൽ കൈകാര്യം ചെയ്യുന്നത് ജനങ്ങളിലെ വിശ്വാസ്യതയ്ക്ക് കോട്ടമുണ്ടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഗ്രിഗറിയുടെ ഒൺലി ഫാൻസ് അക്കൗണ്ടിൽ ആയിരക്കണക്കിന് ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തിരുന്നു. മണിക്കൂറിന് ആയിരം രൂപയാണ് ആരാധകരിൽ നിന്ന് ഈടാക്കിയിരുന്നത്. മറ്റൊരു അക്കൗണ്ടിലൂടെയും ഇയാൾ വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. ഇവിടെയും നിശ്ചിത തുക ഈടാക്കിയിരുന്നു. മണിക്കൂറിനാണ് പണം ഈടാക്കിയിരുന്നത്.
2020 നവംബർ മുതലാണ് ഗ്രിഗറി ഒൺലി ഫാൻസിൽ സജീവമായതെന്നാണ് റിപ്പോർട്ട്. ആളുകളെ ആകർഷിക്കാൻ തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കുന്നത് പതിവായിരുന്നു. ട്വിറ്റർ അക്കൗണ്ടിൽ താൻ ജ്ഡ്ജിയാണെന്ന് ഗ്രിഗറി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് താൻ ആരാണെന്ന് ഇയാൾ വ്യക്തമാക്കിയത്. ഇൻസ്റ്റഗ്രാമിലൂടെയും ഗ്രിഗറി തൻ്റെ സ്വകാര്യ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.
Read Latest World News and Malayalam News
ജോലിയിൽ നിന്ന് പുറത്താക്കിയ നടപടിയിൽ ഗ്രിഗറി ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. രാവിലെ വൈറ്റ് കോളർ പ്രൊഫഷണൽ, രാത്രി അൺ പ്രൊഫഷണൽ ആയിട്ടാണ് ഗ്രിഗറിയുടെ പെരുമാറ്റമെന്ന് അധികൃതർ പറഞ്ഞു. ഒൺലി ഫാൻസിലെ താരമായ ഗ്രിഗറിയുടെ പ്രവർത്തനങ്ങളിൽ അധികൃതർ ആശങ്കയറിയിച്ചിരുന്നു. ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിൽ എല്ലാ രീതിയിലും വിശ്വാസം ഉണ്ടായിരിക്കണം. എന്നാൽ ഗ്രിഗറിയെ പോലെയുള്ളവർ നിയമപരമായ സ്ഥാനങ്ങളിൽ കൈകാര്യം ചെയ്യുന്നത് ജനങ്ങളിലെ വിശ്വാസ്യതയ്ക്ക് കോട്ടമുണ്ടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഗ്രിഗറിയുടെ ഒൺലി ഫാൻസ് അക്കൗണ്ടിൽ ആയിരക്കണക്കിന് ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തിരുന്നു. മണിക്കൂറിന് ആയിരം രൂപയാണ് ആരാധകരിൽ നിന്ന് ഈടാക്കിയിരുന്നത്. മറ്റൊരു അക്കൗണ്ടിലൂടെയും ഇയാൾ വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. ഇവിടെയും നിശ്ചിത തുക ഈടാക്കിയിരുന്നു. മണിക്കൂറിനാണ് പണം ഈടാക്കിയിരുന്നത്.
2020 നവംബർ മുതലാണ് ഗ്രിഗറി ഒൺലി ഫാൻസിൽ സജീവമായതെന്നാണ് റിപ്പോർട്ട്. ആളുകളെ ആകർഷിക്കാൻ തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കുന്നത് പതിവായിരുന്നു. ട്വിറ്റർ അക്കൗണ്ടിൽ താൻ ജ്ഡ്ജിയാണെന്ന് ഗ്രിഗറി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് താൻ ആരാണെന്ന് ഇയാൾ വ്യക്തമാക്കിയത്. ഇൻസ്റ്റഗ്രാമിലൂടെയും ഗ്രിഗറി തൻ്റെ സ്വകാര്യ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.
Read Latest World News and Malayalam News