വാഷിങ്ടൺ: കുട്ടികള്‍ക്കും ഫൈസർ - ബയോൺടെക് വാക്സിൻ വിതരണം ചെയ്യുന്നതിന് അനുമതി നൽകി അമേരിക്ക. 12 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിൻ നൽകുന്നതിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. 12നും 15നും വയസ്സിനിടയിലുള്ള കുട്ടികളില്‍ നടത്തിയ പരീക്ഷണത്തിൽ ഫൈസര്‍ വാക്സിൻ മികച്ച ഫലം നൽകിയതിന് പിന്നാലെയാണ് അനുമതി ലഭിച്ചിരിക്കുന്നത്.
വാക്സിനേഷനുള്ള ഫെഡറൽ വാക്സിന്‍ ഇപദേശക സമിതി മാര്ഡഗ നിര്ഡദ്ദേശങ്ങള്‍ പുറത്തിറക്കിയ ഉടൻ തന്നെ ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വാക്സിന്‍ കുത്തിവയ്പ്പ് ആരംഭിക്കും.
നേരത്തെ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മുമ്പ് 16 വയസും അതിൽ മുകളില്‍ പ്രായമുള്ളവര്‍ക്കും അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് 12 വയസ് വരെയുള്ളവര്‍ക്ക് വാക്സിൻ സ്വീകരിക്കാനുള്ള അനുമതി നൽകിയത്.
വൈറസിന് എതിരായ പോരാട്ടത്തിൽ ശക്തമായ ഒരു മുന്നേറ്റമാണിത് എന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു.
അതേസമയം, ജനീവയിലെ ലോകാരോഗ്യ സംഘടന ഇന്ത്യയിൽ വ്യാപിക്കുന്ന B.1.617 വകഭേദം കൂടുതൽ വ്യാപിക്കുന്ന പകർച്ചവ്യാധിയാണെന്ന് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു, ഇത് ആഗോള തലത്തിൽ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
കാനഡയിലാണ് 12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിനേഷൻ ആരംഭിച്ചത്. പിന്നാലെ തന്നെ മറ്റ് രാജ്യങ്ങളിലും കുട്ടികള്‍ക്ക് വാക്സിന്‍ നൽകാൻ ഫൈസർ ബയോൺടെക്ക് കമ്പനി അനുമതി തേടിയിട്ടുണ്ട്.
തിങ്കളാഴ്ച യൂറോപ്യൻ യൂണിയനും ഫൈസര്‍ വാക്സിൻ 12ന് മുകളിൽ പ്രായമുള്ളവര്‍ക്ക് നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. 2019 അവസാനത്തോടെ ആരംഭിച്ച വൈറസ് വ്യാപനത്തിൽ 33 ലക്ഷം ആളുകളാണ് മരിച്ചിരിക്കുന്നത്.
ദ്രുതഗതിയിലുള്ള പ്രതിരോധ കുത്തിവയ്പ്പ് പ്രോഗ്രാമുകള്‍ നിരവധി സമ്പന്ന രാഷ്ട്രങ്ങളെ സാധാരണ നിലയിലേക്ക് എത്തിക്കുവാന്‍ സഹായിച്ചിട്ടുണ്ട്.
വാക്സിനേഷനുള്ള ഫെഡറൽ വാക്സിന്‍ ഇപദേശക സമിതി മാര്ഡഗ നിര്ഡദ്ദേശങ്ങള്‍ പുറത്തിറക്കിയ ഉടൻ തന്നെ ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വാക്സിന്‍ കുത്തിവയ്പ്പ് ആരംഭിക്കും.
നേരത്തെ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മുമ്പ് 16 വയസും അതിൽ മുകളില്‍ പ്രായമുള്ളവര്‍ക്കും അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് 12 വയസ് വരെയുള്ളവര്‍ക്ക് വാക്സിൻ സ്വീകരിക്കാനുള്ള അനുമതി നൽകിയത്.
വൈറസിന് എതിരായ പോരാട്ടത്തിൽ ശക്തമായ ഒരു മുന്നേറ്റമാണിത് എന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു.
അതേസമയം, ജനീവയിലെ ലോകാരോഗ്യ സംഘടന ഇന്ത്യയിൽ വ്യാപിക്കുന്ന B.1.617 വകഭേദം കൂടുതൽ വ്യാപിക്കുന്ന പകർച്ചവ്യാധിയാണെന്ന് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു, ഇത് ആഗോള തലത്തിൽ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
കാനഡയിലാണ് 12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിനേഷൻ ആരംഭിച്ചത്. പിന്നാലെ തന്നെ മറ്റ് രാജ്യങ്ങളിലും കുട്ടികള്‍ക്ക് വാക്സിന്‍ നൽകാൻ ഫൈസർ ബയോൺടെക്ക് കമ്പനി അനുമതി തേടിയിട്ടുണ്ട്.
തിങ്കളാഴ്ച യൂറോപ്യൻ യൂണിയനും ഫൈസര്‍ വാക്സിൻ 12ന് മുകളിൽ പ്രായമുള്ളവര്‍ക്ക് നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. 2019 അവസാനത്തോടെ ആരംഭിച്ച വൈറസ് വ്യാപനത്തിൽ 33 ലക്ഷം ആളുകളാണ് മരിച്ചിരിക്കുന്നത്.
ദ്രുതഗതിയിലുള്ള പ്രതിരോധ കുത്തിവയ്പ്പ് പ്രോഗ്രാമുകള്‍ നിരവധി സമ്പന്ന രാഷ്ട്രങ്ങളെ സാധാരണ നിലയിലേക്ക് എത്തിക്കുവാന്‍ സഹായിച്ചിട്ടുണ്ട്.