ആപ്പ്ജില്ല

അപകടം: ട്രംപിനെ പുറത്താക്കുന്ന നടപടിയെ വിമര്‍ശിച്ച് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്

പ്രസിഡന്റ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടിയുടെ ഭാഗമായി യുഎസ് പ്രതിനിധിസഭയിലെ വോട്ടെടുപ്പ് ഇന്ന് നടക്കും

Samayam Malayalam 13 Jan 2021, 9:14 am
വാഷിങ്ടണ്‍: അമേരിക്കൻ ഭരണഘടനയുടെ 25ാം ഭേദഗതി പ്രകാരം പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പുറത്താക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക് പെൻസ്. ട്രംപിനെ നീക്കം ചെയ്യാനുള്ള 25-ാം ഭേദഗതി നടപടിയെ പിന്തുണയ്ക്കുന്നില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ചൊവ്വാഴ്ച സഭാ നേതാക്കളോട് പറഞ്ഞു.
Samayam Malayalam Mike-Pence-AFP
മൈക്ക് പെൻസ്


Also Read : ആദ്യഘട്ട കൊവിഡ് വാക്സിനുകള്‍ ഇന്ന് 11.30 കൊച്ചിയിൽ എത്തും; കേരളത്തിലെത്തുന്നത് 4,33,500 ഡോസ്, വിശദ വിവരങ്ങള്‍

അതേസമയം, ഭരണപരമായ കാര്യങ്ങളിൽ മറന്ന ട്രംപിനെ പുറത്താക്കണമെന്നാണ് ഡെമോക്രാറ്റുകളുടെ പ്രമേയത്തിൽ ആവശ്യപ്പെടുന്നത്.

പ്രസിഡന്റ് സ്ഥാനത്ത് ഏട്ട് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നിങ്ങളും ഡെമോക്രാറ്റിക് സംഘവും മന്ത്രിസഭയും 25-ാം ഭേദഗതി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്ന് നാൻസി പെലോസിക്ക് എഴുതിയ കത്തെഴുതിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ട്രംപിന് തന്റെ ചുമതലകൾ നിറവേറ്റാൻ കഴിയില്ലെന്നും പ്രഖ്യാപിച്ച കാലാവധിയിൽ പെൻസിനെ ആക്ടിംഗ് പ്രസിഡന്റായി നിയമിക്കുമെന്നും പ്രഖ്യാപിക്കുന്ന പ്രക്രിയയെ പരാമർശിക്കുന്നു. ഇത്തരമൊരു നടപടി രാജ്യത്തിന്റെ ഏറ്റവും നല്ല താൽപ്പര്യത്തിനോ നമ്മുടെ ഭരണഘടനയ്ക്ക് അനുസൃതമോ ആണെന്ന് വിശ്വസിക്കുന്നില്ലെന്നും, അദ്ദേഹം പറഞ്ഞു.

കാപ്പിറ്റൽ ഹിൽ ബിൽഡിങ്ങിലെ ആക്രമണത്തിന് താൻ പ്രേരിപ്പിച്ചെന്ന ആരോപണം ഡോണൾഡ് ട്രംപ് നിഷേധിച്ചു. തന്റെ പ്രസംഗത്തിൽ ഒരിടത്തും ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്ന വാക്കുകളില്ല ഇംപീച്ച്മെന്റ് നീക്കം അപകടകരമെന്നും ട്രംപ് വ്യക്തമാക്കി.

Also Read : ആയിരം കാമുകിമാർ; വീട്ടിൽ 69,000 ഗർഭനിരോധന ഗുളികകള്‍; പീഡനക്കേസിൽ മതപ്രഭാഷകൻ 1075 വർഷം ജയിലിൽ

അതേസമയം, ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടിയുടെ ഭാഗമായി യുഎസ് പ്രതിനിധിസഭയിലെ വോട്ടെടുപ്പ് ഇന്ന് നടക്കും. കാപിറ്റൽ ഹിൽ കലാപവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ മുൻനിർത്തിയാണ് ഇംപീച്ച്മെന്റ് നടപടി. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രതിനിധിസഭയിൽ ഇംപീച്ച്മെന്റ് പ്രമേയം പാസായേക്കുമെന്നാണ് കരുതുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്