മോസ്കോ: റഷ്യയെ വഞ്ചിക്കുന്നവരെ തുടച്ചു നീക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. റഷ്യയിൽ യുദ്ധവിരുദ്ധ പ്രകടനം നടത്തുന്നവർക്കെതിരെയാണ് പുടിന്റെ ഭീഷണി. യഥാർത്ഥ രാജ്യസ്നേഹികളെ തിരിച്ചറിയാൻ റഷ്യക്കാർക്ക് കഴിയും. രാജ്യദ്രോഹികളെ അബദ്ധത്തിൽ വായിൽ പറന്നു കയറുന്ന കീടത്തെ പോലെ തുപ്പി കളയുമെന്നും പുടിൻ പറഞ്ഞു. അനിവാര്യമായ സ്വയം ശുദ്ധീകരണത്തിലൂടെ മാത്രമേ രാജ്യത്തെ ശക്തിപ്പെടുത്താൻ കഴിയൂ. ആഭ്യന്തര കലാപം സൃഷ്ടിക്കാൻ രാജ്യദ്രോഹികളായ റഷ്യക്കാരെ പാശ്ചാത്യ രാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും പുടിൻ ആരോപിച്ചു. അവർക്ക് ഒരു ലക്ഷ്യം മാത്രമേയുള്ളൂ. റഷ്യയുടെ നാശം- പുടിൻ പറഞ്ഞു.
Also Read: ഇനി മാർച്ച് 15 ഇസ്ലാംവിദ്വേഷ വിരുദ്ധദിനം; യുഎന്നിൽ എതിർപ്പുമായി ഇന്ത്യ
റഷ്യക്ക് അകത്തും പുറത്തും യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങൾ അരങ്ങേറുന്നുണ്ട്. കഴിഞ്ഞ ദിവസം റഷ്യൻ ചാനലിൽ യുദ്ധവിരുദ്ധ പോസ്റ്റർ ജീവനക്കാരി ഉയർത്തി കാണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുടിൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. റഷ്യയിൽ പ്രക്ഷോഭം സംഘടിപ്പിക്കുന്ന ആളുകൾക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Also Read: പുതിയ കൊവിഡ് വകഭേദം കണ്ടെത്തി; ലക്ഷണങ്ങൾ ഇങ്ങനെ, ആശങ്ക വേണ്ടെന്ന് ഇസ്രായേൽ ആരോഗ്യമന്ത്രാലയം
റഷ്യ-യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് 15 വർഷം തടവ് ശിക്ഷ നൽകുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ കേസ് ചുമത്തപ്പെട്ടവരിൽ എഴുത്തുകാരിയും ബ്ലോഗറുമായ വേറോനിക്ക ബെലോത്സെർകോവ്സ്കയും ഉൾപ്പെടുന്നു. ഇവർ വിദേശത്താണ് താമസിക്കുന്നത്.
റഷ്യയിൽ നിന്നും ജോലി രാജിവെച്ച് രാജ്യം വിടുന്നവരേയും രാജ്യദ്രോഹികളായാണ് റഷ്യ കണക്കാക്കുന്നത്. ഇത്തരമൊരു പ്രയാസം നിറഞ്ഞ ഘട്ടത്തിൽ പലരും തനിനിറം കാണിക്കുകയാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമ പ്രവർത്തകോരോട് പറഞ്ഞു.
Also Read: ഇനി മാർച്ച് 15 ഇസ്ലാംവിദ്വേഷ വിരുദ്ധദിനം; യുഎന്നിൽ എതിർപ്പുമായി ഇന്ത്യ
റഷ്യക്ക് അകത്തും പുറത്തും യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങൾ അരങ്ങേറുന്നുണ്ട്. കഴിഞ്ഞ ദിവസം റഷ്യൻ ചാനലിൽ യുദ്ധവിരുദ്ധ പോസ്റ്റർ ജീവനക്കാരി ഉയർത്തി കാണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുടിൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. റഷ്യയിൽ പ്രക്ഷോഭം സംഘടിപ്പിക്കുന്ന ആളുകൾക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Also Read: പുതിയ കൊവിഡ് വകഭേദം കണ്ടെത്തി; ലക്ഷണങ്ങൾ ഇങ്ങനെ, ആശങ്ക വേണ്ടെന്ന് ഇസ്രായേൽ ആരോഗ്യമന്ത്രാലയം
റഷ്യ-യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് 15 വർഷം തടവ് ശിക്ഷ നൽകുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ കേസ് ചുമത്തപ്പെട്ടവരിൽ എഴുത്തുകാരിയും ബ്ലോഗറുമായ വേറോനിക്ക ബെലോത്സെർകോവ്സ്കയും ഉൾപ്പെടുന്നു. ഇവർ വിദേശത്താണ് താമസിക്കുന്നത്.
റഷ്യയിൽ നിന്നും ജോലി രാജിവെച്ച് രാജ്യം വിടുന്നവരേയും രാജ്യദ്രോഹികളായാണ് റഷ്യ കണക്കാക്കുന്നത്. ഇത്തരമൊരു പ്രയാസം നിറഞ്ഞ ഘട്ടത്തിൽ പലരും തനിനിറം കാണിക്കുകയാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമ പ്രവർത്തകോരോട് പറഞ്ഞു.