കീവ്: യുക്രൈനിന്റെ തലസ്ഥാനമായ കീവ് ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. റഷ്യക്കു മുന്നിൽ കീഴടങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു. കീവും സമീപ പ്രദേശങ്ങളും ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യ കീവ് പിടിച്ചടക്കിയെന്ന വാർത്തകൾ പ്രചരിക്കുന്ന സന്ദർഭത്തിലാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്. "ഞങ്ങളെല്ലാവരും ഇവിടെയുണ്ട്. നമ്മുടെ പട്ടാളക്കാർ ഇവിടെയുണ്ട്. നാം നമ്മുടെ സ്വാതന്ത്ര്യത്തേയും ദേശത്തേയും സംരക്ഷിക്കുകയാണ്. അത് തുടരും." സെലൻസ്കി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. കീവിലെ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ നിന്നാണ് സെലൻസ്കി വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. യുക്രൈനിലെ മറ്റ് നേതാക്കളേയും ദൃശ്യങ്ങളിൽ കാണാം.
Also Read: 'യുക്രൈൻ യുദ്ധം ജയിക്കുകയാണ്'; റഷ്യയ്ക്ക് പുതിയ നേട്ടങ്ങളില്ലെന്ന് പ്രസിഡൻ്റ്; പിന്തുണയുമായി കിഴക്കൻ യൂറോപ്പ്
എന്നിരുന്നാലും സെലൻസ്കി ഒളിവിൽ പോയതായും റിപ്പോർട്ടുകളുണ്ട്. വാർത്താ ഏജൻസിയായ ഇന്തോ-ഏഷ്യൻ ന്യൂസ് സർവീസ് (ഐഎഎൻഎസ്) റിപ്പോർട്ട് ചെയ്തു.
സുരക്ഷിതമായ സ്ഥലത്തേക്ക് നീങ്ങണമെന്ന് സെലൻസ്കിയോട് യുഎസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള സഹായം നൽകാമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വാഗ്ദാനം ചെയ്തു. എന്നാൽ യുഎസിന്റെ സഹായവാഗ്ദാനം തള്ളിയ സെലൻസ്കി കീവിൽ തുടരുമെന്ന് വ്യക്തമാക്കി. രാജ്യം നേരിടുന്ന പ്രതിസന്ധിക്കിടയിൽ സൈന്യത്തോടൊപ്പം നിന്ന് പോരാടുകയാണ് യുക്രൈൻ പ്രസിഡന്റ്.
Also Read: റഷ്യൻ മുന്നേറ്റം തടയാൻ ചാവേറായി യുക്രൈൻ സൈനികൻ; മരണം ഉറപ്പായിട്ടും ഉത്തരവാദിത്തം ഏറ്റെടുത്തു, മരണാനന്തര ബഹുമതി നല്കുമെന്ന് പട്ടാളം
"നമ്മുടെ സൈന്യത്തോട് കീഴടങ്ങാൻ ഞാൻ ആഹ്വാനം ചെയ്തുവെന്നും ഒഴിപ്പിക്കൽ നടപടി ആരംഭിച്ചുവെന്നുമുള്ള ധാരാളം വ്യാജ വാർത്തകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്." എന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറയുന്നു. "ഇതാണ് നമ്മുടെ ഭൂമി, നമ്മുടെ രാജ്യം, നമ്മുടെ കുട്ടികൾ. ഇതെല്ലാം നാം സംരക്ഷിക്കും. ഇതാണ് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിച്ചത്. യുക്രൈൻ നീണാൽ വാഴട്ടെ." അദ്ദേഹം പറഞ്ഞു. ഒലിവ് പച്ച നിറത്തിലുള്ള സൈനികരുടേതിനോട് സാമ്യമുള്ള വസ്ത്രം ധരിച്ചാണ് സെലൻസ്കിയെ വീഡിയോയിൽ കാണുന്നത്. അദ്ദേഹം ക്ഷീണിതനാണെങ്കിലും വാക്കുകളിൽ ദൃഢതയുണ്ട്.
Also Read: 'യുക്രൈൻ യുദ്ധം ജയിക്കുകയാണ്'; റഷ്യയ്ക്ക് പുതിയ നേട്ടങ്ങളില്ലെന്ന് പ്രസിഡൻ്റ്; പിന്തുണയുമായി കിഴക്കൻ യൂറോപ്പ്
എന്നിരുന്നാലും സെലൻസ്കി ഒളിവിൽ പോയതായും റിപ്പോർട്ടുകളുണ്ട്. വാർത്താ ഏജൻസിയായ ഇന്തോ-ഏഷ്യൻ ന്യൂസ് സർവീസ് (ഐഎഎൻഎസ്) റിപ്പോർട്ട് ചെയ്തു.
സുരക്ഷിതമായ സ്ഥലത്തേക്ക് നീങ്ങണമെന്ന് സെലൻസ്കിയോട് യുഎസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള സഹായം നൽകാമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വാഗ്ദാനം ചെയ്തു. എന്നാൽ യുഎസിന്റെ സഹായവാഗ്ദാനം തള്ളിയ സെലൻസ്കി കീവിൽ തുടരുമെന്ന് വ്യക്തമാക്കി. രാജ്യം നേരിടുന്ന പ്രതിസന്ധിക്കിടയിൽ സൈന്യത്തോടൊപ്പം നിന്ന് പോരാടുകയാണ് യുക്രൈൻ പ്രസിഡന്റ്.
Also Read: റഷ്യൻ മുന്നേറ്റം തടയാൻ ചാവേറായി യുക്രൈൻ സൈനികൻ; മരണം ഉറപ്പായിട്ടും ഉത്തരവാദിത്തം ഏറ്റെടുത്തു, മരണാനന്തര ബഹുമതി നല്കുമെന്ന് പട്ടാളം
"നമ്മുടെ സൈന്യത്തോട് കീഴടങ്ങാൻ ഞാൻ ആഹ്വാനം ചെയ്തുവെന്നും ഒഴിപ്പിക്കൽ നടപടി ആരംഭിച്ചുവെന്നുമുള്ള ധാരാളം വ്യാജ വാർത്തകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്." എന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറയുന്നു. "ഇതാണ് നമ്മുടെ ഭൂമി, നമ്മുടെ രാജ്യം, നമ്മുടെ കുട്ടികൾ. ഇതെല്ലാം നാം സംരക്ഷിക്കും. ഇതാണ് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിച്ചത്. യുക്രൈൻ നീണാൽ വാഴട്ടെ." അദ്ദേഹം പറഞ്ഞു. ഒലിവ് പച്ച നിറത്തിലുള്ള സൈനികരുടേതിനോട് സാമ്യമുള്ള വസ്ത്രം ധരിച്ചാണ് സെലൻസ്കിയെ വീഡിയോയിൽ കാണുന്നത്. അദ്ദേഹം ക്ഷീണിതനാണെങ്കിലും വാക്കുകളിൽ ദൃഢതയുണ്ട്.